630 കോടി രൂപ പിഴ കെട്ടിവയ്ക്കാന്‍ ഡിഎല്‍എഫിനോടു സുപ്രീംകോടതി
630 കോടി രൂപ പിഴ കെട്ടിവയ്ക്കാന്‍ ഡിഎല്‍എഫിനോടു സുപ്രീംകോടതി
Thursday, August 28, 2014 10:13 PM IST
ന്യൂഡല്‍ഹി: ബിസിനസ് രംഗത്ത് അനധികൃത ഇടപാടുകള്‍ നടത്തിയതിന് കോംപെറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ) ചുമത്തിയ 630 കോടി രൂപയുടെ പിഴ കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഡിഎല്‍എഫിനു സുപ്രീംകോടതി നിര്‍ദേശം നല്‍കി. കമ്മീഷന്‍ ഉത്തരവിനെതിരേ ഡിഎല്‍എഫ് കഴിഞ്ഞ മേ യില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ വിധി വരുന്നതു വരെ കോടതി രജിസ്ട്രാര്‍ മുമ്പാകെ പിഴ അടയ്ക്കാനാണു നിര്‍ദേശം.


ജസ്റിസുമാരായ രഞ്ജന പ്രകാശ് ദേശായിയും എന്‍. വി. രമണയും ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്. പണം അടയ്ക്കാന്‍ ആറുമാസം സമയം ഡിഎല്‍എഫ് ചോദിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. ഏതു ബാങ്കില്‍ പണം നിക്ഷേപിക്കണമെന്നു രജിസ്ട്രാര്‍ തീരുമാനിക്കും. ഹരിയാന സര്‍ക്കാര്‍, നഗരവികസന അഥോറിട്ടി, റെസിഡന്റ്സ് അസോസിയേഷന്‍ തുടങ്ങിയവരാണു കമ്പനിക്കെതിരേ കമ്മീഷനു പരാതി നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.