ഇന്ത്യന്‍ ഓയില്‍ ബോര്‍ഡില്‍ നിന്നു നാലുപേരെ പുറത്താക്കി
ഇന്ത്യന്‍ ഓയില്‍ ബോര്‍ഡില്‍ നിന്നു നാലുപേരെ പുറത്താക്കി
Friday, August 29, 2014 10:04 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തു നിയമിച്ച നാലു സ്വതന്ത്ര അംഗങ്ങളെ പുറത്താക്കി.

കെ. ജയരാജ്, നിസാര്‍ അഹമ്മദ്, സുനില്‍ കൃഷ്ണ, സായന്‍ ചാറ്റര്‍ജി എന്നിവരെയാണു നീക്കം ചെയ്തതെന്നു കമ്പനി ഓഹരി വിപണികളെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണു മൂന്നുവര്‍ഷം കാലാവധിയില്‍ മൂന്നുപേരെയും നിയമിച്ചത്.

ഓഹരി ഉടമകളുടെ യോഗം ഇത് അംഗീകരിച്ചുവെങ്കിലും മുംബൈയില്‍ ബുധനാഴ്ച ചേര്‍ന്ന വാര്‍ഷികയോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിക്കാന്‍ കമ്പനി തയാറായില്ല. കമ്പനി ചെയര്‍മാന്‍ ബി. അശോക് ഇതേപ്പറ്റി പ്രതികരിക്കാന്‍ തയാറായില്ല. അതേസമയം ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല എന്ന നിലപാടിലായിരുന്നു സെക്രട്ടറി രാജു രംഗനാഥന്‍. പൊതുമേഖലാ കമ്പനികളില്‍ നടത്തിയ നിയമനങ്ങളെല്ലാം പുതിയ എന്‍ഡിഎ സര്‍ക്കാര്‍ പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരടങ്ങിയ കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതിയാണ് സ്വതന്ത്ര അംഗങ്ങളെ ബോര്‍ഡില്‍ നിര്‍ദേശിക്കുന്നത്.


ഇപ്പോഴത്തെ നടപടിക്കു പ്രധാനമന്ത്രി മോദി അധ്യക്ഷനായ സമിതിയുടെ അനുമതിയുണ്േടാ എന്നുവ്യക്തമാക്കപ്പെട്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.