വാഹനക്കമ്പനികള്‍ തെറ്റു ചെയ്തപ്പോള്‍ പിഴയിട്ടുവെന്നു സിസിഐ
Saturday, August 30, 2014 10:20 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ 14 വാഹന നിര്‍മാണ കമ്പനികള്‍ക്കു പിഴയിടേണ്ടിവന്നത് അവരുടെ ചെയ്തി മൂലമാണെന്നു കോംപെറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസി ഐ) ചെയര്‍മാന്‍ അശോക് ചൌവ്ല. മൊത്തം 2545 കോടി രൂപയാണു പിഴയിട്ടത്. വിപണിയില്‍ വേണ്ടത്ര സ്പെയര്‍ പാര്‍ട്സുകള്‍ ലഭ്യമാക്കാതെ അസ്വീകാര്യമായ വ്യാപാരക്കളി നടത്തിയതിനാണ് ശിക്ഷ.

ഉപയോക്താക്കള്‍ക്കു കുറഞ്ഞ ചെലവില്‍ വിശാലാടിസ്ഥാനത്തില്‍ സ്പെയര്‍ പാര്‍ട്സുകള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമമാണു കമ്മീഷന്‍ നടത്തിയത്. മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ്, ഹോണ്ട സീല്‍ കാര്‍സ്, ഫോക്സ്വാഗന്‍, ഫിയറ്റ്, ബി എം ഡബ്ള്യു, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മെഴ്സിഡസ് ബെന്‍സ്, നിസാന്‍, സ്കോഡ, ടൊയോട്ട കിര്‍ലോസ്കര്‍ എന്നീ കമ്പനികള്‍ക്കാണു പിഴയിട്ടത്. എന്നാല്‍ കമ്മീഷന്റെ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ മാരുതി, മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ് എന്നീ കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.