എല്‍ഐസി തൃശൂര്‍ ഡിവിഷന്‍ ഒന്നാമത്
എല്‍ഐസി തൃശൂര്‍ ഡിവിഷന്‍ ഒന്നാമത്
Tuesday, September 2, 2014 10:06 PM IST
ചെന്നൈ: എല്‍ഐസിയുടെ ദക്ഷിണമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ തൃശൂര്‍ ഒന്നാമതെത്തിയതായി ദക്ഷിണമേഖലാ മാനേജര്‍ ടി. സിദ്ധാര്‍ഥന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാമൂഹിക, ജനക്ഷേമകാര്യങ്ങളില്‍ കോര്‍പറേഷന്‍ നടത്തുന്നത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നതാണു ദക്ഷിണ മേഖല. സാമൂഹിക പുരോഗതിക്കായി രണ്ടുലക്ഷം കോടി രൂപയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് ഒമ്പതുലക്ഷം രൂപയും എല്‍ ഐസി നിക്ഷേപിച്ചതായി സിദ്ധാര്‍ഥന്‍ അറിയിച്ചു.

തമിഴ്നാട്ടില്‍ 33,000 കോടി, കേരളത്തില്‍ 23,000 കോടി, പുതുച്ചേരിയില്‍ 1000 കോടി എന്നിങ്ങനെയാണു നിക്ഷേപം നടത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 3350 കോടി ലക്ഷ്യമിട്ടുവെങ്കിലും 3381 കോടി രൂപ നേടി. തൃശൂര്‍ ഡിവിഷനു പിന്നാലെ കോട്ടയം ഡിവിഷനാണ് രണ്ടാമത്.


10.43 കോടി രൂപ സമാഹരിച്ച കുന്നംകുളമാണ് ബ്രാഞ്ചുകളില്‍ ഒന്നാംസ്ഥാനത്ത്. ഇരിങ്ങാലക്കുട സ്വദേശി കെ. വേണു 2.71 കോടി രൂപ ശേഖരിച്ച് മികച്ച ഡെവലപ്മെന്റ് ഓഫീസറായി. മാവേലിക്കര സ്വദേശി വി. ജയകുമാറാണ് മികച്ച ഏജന്റ്.

പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ യോജനയുടെ കീഴില്‍ ബാങ്ക് അക്കൌണ്ട് തുറക്കുന്നവര്‍ അപകടങ്ങളില്‍പ്പെട്ടു മരിക്കുകയാണെങ്കില്‍ അവര്‍ക്ക് എല്‍ ഐസി 30,000 രൂപയുടെ പരിരക്്ഷ നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.