ബിസാര്‍ തട്ടിപ്പ്: ബാങ്കിലെ നിക്ഷേപം പിന്‍വലിക്കരുതെന്നു ഹൈക്കോടതി
ബിസാര്‍ തട്ടിപ്പ്: ബാങ്കിലെ നിക്ഷേപം പിന്‍വലിക്കരുതെന്നു ഹൈക്കോടതി
Friday, September 19, 2014 9:35 PM IST
കൊച്ചി: ബിസാര്‍ ഗ്രൂപ്പ് മണി ചെയിന്‍ മാതൃകയില്‍ ജനങ്ങളില്‍നിന്നു പിരിച്ചെടുത്ത തുക ബാങ്കില്‍നിന്നു പിന്‍വലിക്കരുതെന്നു ഹൈക്കോടതി. തട്ടിപ്പു കേസില്‍ ബിസാര്‍ ഗ്രൂപ്പിന്റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കാന്‍ കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബാങ്ക് അക്കൌണ്ടിലുള്ള പണം പിന്‍വലിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ഹര്‍ജി 25നു വീണ്ടും പരിഗണിക്കും.

ബിസാര്‍ ഗ്രൂപ്പ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് നെറ്റ്വര്‍ക്കിന്റെ പേരില്‍ കോടിക്കണക്കിനു രൂപ നാട്ടുകാരില്‍നിന്നു തട്ടിയെടുത്തുവെന്നാണു കേസ്. പണം നഷ്ടപ്പെട്ടവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചിരുന്നു.


ബിസാര്‍ ഗ്രൂപ്പിന്റെ 39.98 കോടി രൂപ വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ട്. ഈ തുകയ്ക്കു ധാരാളം അവകാശികള്‍ ഉണ്െടന്നു കോടതി നിരീക്ഷിച്ചു.

ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട അഥോറിറ്റിയില്‍ ബിസാര്‍ കമ്പനി ഉടമകള്‍ ബാങ്ക് അക്കൌണ്ടിലെ പണം പിന്‍വലിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കണം. അഥോററ്റിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ എന്നു കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.