സ്ഥിരം കുറ്റക്കാരുടെ 260 സ്ഥാപനങ്ങളെ സെബി വിലക്കി
സ്ഥിരം കുറ്റക്കാരുടെ 260 സ്ഥാപനങ്ങളെ സെബി വിലക്കി
Monday, December 22, 2014 1:07 AM IST
മുംബൈ: ഓഹരി വിപണിയിലെ ഇടപാടുകളില്‍ നിന്നു വിപണി നിയന്ത്രിതാവായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കുറ്റക്കാരായ സ്ഥാപനങ്ങളുടെ 260 കമ്പനികളെ വിലക്കി.

ഓഹരിവിപണിയെ ദുരുപയോഗം ചെയ്യുകയും കള്ളപ്പണം നിയമപ്രകാരമുള്ളതാക്കി മാറ്റാന്‍ ശ്രമം നടത്തുകയും ചെയ്തത് ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളിലാണ് ഫസ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റാഡ് ഫോര്‍ഡ് ഗ്ളോബല്‍ എന്നീ രണ്ടു കമ്പനികളെ ഉള്‍പ്പെടെ 260 ഉപസ്ഥാപനങ്ങളെയും സെബി കഴിഞ്ഞ ദിവസം വിലക്കിയത്.

ബോംബെ ഓഹരി വിപണിയും (ബിഎസ്ഇ), ദേശീയ ഓഹരി വിപണിയും (എന്‍എസ്ഇ), സെബിയും ഇതിനു മുന്‍പും പല തവണ വിലക്കിയിട്ടുള്ള കമ്പനിയാണ് ഫസ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്.


മറ്റൊരു സ്ഥാപനമായ റാഡ് ഫോര്‍ഡ് ഗ്ളോബലിനെ മുന്‍പ് പുറത്താക്കിയിട്ടില്ലെങ്കിലും കമ്പനിയുടെ 12 ഉപസ്ഥാനങ്ങള്‍ക്ക് ഇതിനു മുന്‍പ് എന്‍എസ്ഇയും ബിഎസ്ഇയിലും ആര്‍ബിഐയും പല അവസരങ്ങളില്‍ താക്കീതു നല്‍കിയിട്ടുണ്ട്.

എന്‍എസ്ഇയും ബിഎസ്ഇയും പ്രായോജകരാക്കി പ്രൈം ഇന്‍വെസ്റേഴ്സ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ ആന്‍ഡ് ലീഗ് ഉപഭോക്തൃ സംരക്ഷണാര്‍ഥം നിര്‍മിച്ച വാച്ച്ഔട്ട്ഇന്‍വെസ്റേഴ്സ് ഡോട് കോം ആണ് നിയമങ്ങളും നിയമപരമായ വീഴ്ചകളും വിലകളില്‍ കൃത്രിമം കാട്ടിയതുമടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് പട്ടിക തയാറാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.