കിംഗ്ഫിഷറിന് അനുകൂല വിധി
കിംഗ്ഫിഷറിന് അനുകൂല വിധി
Sunday, December 28, 2014 12:10 AM IST
കോല്‍ക്കത്ത: പുതുവത്സരാഘോഷങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ വ്യവസായി വിജയ് മല്ല്യക്ക് സന്തോഷവാര്‍ത്ത നല്‍കിക്കൊണ്ട് മനഃപൂര്‍വം വീഴ്ചവരുത്തുന്ന കടക്കാരനെന്ന പ്രഖ്യാപനത്തില്‍ നിന്നു കല്‍ക്കട്ട ഹൈക്കോടതി കിംഗ്ഫിഷറിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു.

400 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ചെയര്‍മാന്‍ മല്ല്യയേയും മൂന്നു മുന്‍ ഡയറക്ടര്‍മാരെയും ഉള്‍പ്പെടുത്തി എയര്‍ലൈന്‍ കമ്പനിയെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) മനഃപൂര്‍വം വീഴ്ചവരുത്തുന്ന കടക്കാരനായി പ്രഖ്യാപിക്കുകയായിരുന്നു.

പ്രഖ്യാപനത്തെ നീക്കിക്കൊണ്ടുള്ള കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി ചില സാങ്കേതിക പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് മുതിര്‍ന്ന യുബിഐ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

കിംഗ്ഫിഷറിനെ മനഃപൂര്‍വം വീഴ്ചവരുത്തുന്ന കടക്കാരനായി പ്രഖ്യാപിച്ച പ്രശ്നപരിഹാര സമിതി നിയമപ്രകാരമുള്ള മാര്‍ഗനിര്‍ദേശം പാലിച്ചുകൊണ്ടുള്ളതല്ലെന്നതാണ് കോടതിയുടെ നിരീക്ഷണമെന്നും അതുകൊണ്ടാണ് പ്രഖ്യാപനം പരാജയപ്പെട്ടത്, സാധ്യമായ എല്ലാ കാര്യങ്ങളും പരിശോധിച്ചുകൊണ്ട് നിയമവിഭാഗം വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇക്കാര്യം കിംഗ്ഫിഷറിന്റെ മാതൃകമ്പനിയായ യുബി ഹോള്‍ഡിംഗ്സും സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍പ്രഖ്യാപനത്തില്‍ ഇതോടെ മാറ്റം വന്നുവെങ്കിലും ഈ വിധിക്കെതിരെ ബാങ്കിന് അപ്പീല്‍ പോകാന്‍ കഴിയുമെന്നും യുബി ഗ്രൂപ്പിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.


2014 ജൂലൈ ഒന്നിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാസ്റര്‍ സര്‍ക്കുലര്‍ പ്രകാരം ഒരു വായ്പക്കാരനെ മനഃപൂര്‍വം വീഴ്ചവരുത്തുന്ന കടക്കാരനായി പ്രഖ്യാപിക്കുന്നതില്‍ ബാങ്കിന്റെ ബോര്‍ഡ് തീരുമാനിച്ച എക്സിക്യൂട്ടീവ് ഡയറക്ടറും രണ്ടു ജനറല്‍ മാനേജര്‍മാരോ ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരോ തലവനായുള്ള ഉന്നതസമിതി വേണമെന്നാണ് നിര്‍ദേശം. വായ്പക്കാരന്‍ കുറ്റക്കാരനായി കണ്െടത്തിക്കഴിഞ്ഞാല്‍ ചെര്‍മാനും മറ്റ് രണ്ട് ഉയര്‍ന്ന ഉദ്യഗോസ്ഥരും അടങ്ങുള്ള പ്രശ്നപരിഹാര സമിതിക്ക് മുന്നില്‍ വിശദീകരണം നല്‍കാന്‍ വായ്പക്കാരന് 15 ദിവസം സാവകാശം നല്‍കണമെന്നുമുണ്ട്.

ഇതില്‍ കിംഗ്ഫിഷറിനെ മനഃപൂര്‍വം വീഴ്ചവരുത്തുന്ന കടക്കാരനായി പ്രഖ്യാപിച്ച സമിതിയില്‍ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യക്ക് നാല് അംഗങ്ങളുണ്ടായിരുന്നുവെന്നതാണ് പ്രഖ്യാപനത്തിനെതിരെ വിധി നല്‍കാന്‍ കാരണമെന്ന് കമ്പനിയുടെ അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.