കേരളം-ശ്രീലങ്ക വിനോദസഞ്ചാര ശൃംഖലയ്ക്കു ധാരണ
Saturday, April 25, 2015 11:32 PM IST
തിരുവനന്തപുരം: കേരളത്തിലെയും ശ്രീലങ്കയിലേയും വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി പുതിയ ടൂറിസം ശൃംഖല രൂപപ്പെടുത്തുന്നതിനു കേരളവും ശ്രീലങ്കയും ധാരണയിലെത്തി. സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന്റെയും ശ്രീലങ്കന്‍ ടൂറിസം മന്ത്രി നവീന്‍ ദിസനായകെയുടേയും നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ചു ധാരണയായത്.

ചര്‍ച്ചയില്‍ കേരള ടൂറിസം സെക്രട്ടറി ജി. കമലവര്‍ധന റാവു, ഡയറക്ടര്‍ പി.ഐ. ഷേയ്ക് പരീത്, കേരള വിനോദസഞ്ചാര വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അലി അസ്ഗാര്‍ പാഷ എന്നിവരും പങ്കെടുത്തു.

കൊച്ചിയേയും കൊളംബൊയേയും ബന്ധിപ്പിച്ചുള്ള ഉല്ലാസ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനു ശ്രീലങ്ക താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


പാത്ത് ഫൈന്‍ഡര്‍ ഫൌണ്േടഷനുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ കോര്‍പറേറ്റുകളുമായി സഹകരിച്ച് സംസ്ഥാനത്തു സീ പ്ളെയിന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ കൊളംബൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീ പ്ളെയ്ന്‍ ഓപ്പറേറ്റര്‍ താല്‍പര്യം പ്രകടിപ്പിച്ചു.

സഹകരണത്തിനുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും ശ്രീലങ്കയിലെ ടൂറിസം പ്രതിനിധികള്‍ ഉടന്‍ കേരളത്തിലെത്തും. ശ്രീലങ്കയ്ക്കുശേഷം മാലദ്വീപുമായി ചേര്‍ന്നു സഹകരണ ശൃംഖല രൂപപ്പെടുത്താന്‍ പദ്ധതിയുണ്െടന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.