പത്തു ശതമാനം വളര്‍ച്ച നേടാനാകും: ജയ്റ്റ്ലി
പത്തു ശതമാനം വളര്‍ച്ച നേടാനാകും: ജയ്റ്റ്ലി
Wednesday, May 6, 2015 12:06 AM IST
ബാക്കു: ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കൈക്കൊണ്ട സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്തിന് ഒമ്പതു-പത്തു ശതമാനം വളര്‍ച്ച കൈവരിക്കാനുള്ള ശേഷി നല്‍കിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. പത്തു ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നത്.

ഈ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു ഗ്രാമങ്ങളുടെ അടിസ്ഥാനസൌകര്യ വികസനത്തിനും ജലസേചനത്തിനുമായി കൂടുതല്‍ നിക്ഷേപങ്ങള്‍ വേണ്ടിവരും. ഈ മേഖലയിലാണ് രാജ്യം ഇനി മെച്ചപ്പെടാനുള്ളതെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റിട്ട് മേയ് 26ന് ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ വാര്‍ഷികയോഗത്തില്‍ പങ്കെടുക്കുന്നതിന് അസെര്‍ബൈജാന്‍ ആസ്ഥാനമായ ബാക്കുവിലെത്തിയ ജയ്റ്റ്ലി മാധ്യമങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്.


അടിസ്ഥാന മേഖലയിലെ വികസനങ്ങള്‍ നിര്‍മാണമേഖലയില്‍ മികച്ച പ്രതിഫലനങ്ങളുണ്ടാക്കും. ഒരിക്കല്‍ ഒമ്പതു-പത്തു ശതമാനം വളര്‍യിലേക്കെത്തിക്കഴിഞ്ഞാല്‍ ഒരു പതിറ്റാണ്േടാ അതിനപ്പുറത്തേക്കോ അതില്‍ തുടരാനും ദാരിദ്യ്രം കുറയ്ക്കാനും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണമേറ്റതിനു ശേഷം ആദ്യവര്‍ഷത്തില്‍ തന്നെ ഇത്രയധികം പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയൊരു സര്‍ക്കാര്‍ ഇന്ത്യന്‍ ചരിത്രത്തിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.