സബ്സിഡി സിലിണ്ടര്‍ വില്പനയില്‍ 25 ശതമാനം കുറവ്
സബ്സിഡി സിലിണ്ടര്‍ വില്പനയില്‍ 25 ശതമാനം കുറവ്
Friday, July 3, 2015 11:27 PM IST
ന്യൂഡല്‍ഹി: എല്‍പിജി സബ്സിഡി ഉപഭോക്താവിന്റെ അക്കൌണ്ടിലേക്ക് നേരിട്ടുനല്കുന്ന പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭിക്കാനായത് 12,700 കോടി രൂപ.

സബ്സിഡി സിലിണ്ടറുകളുടെ അനധികൃത കൈമാറ്റം കുറയ്ക്കാനായതോടെ വില്പനയില്‍ 25 ശതമാനത്തിന്റെ കുറവുണ്ടാക്കാനായെന്നു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു. മാര്‍ക്കറ്റ് വിലയ്ക്കു സിലിണ്ടറുകള്‍ വാങ്ങേണ്ടി വരുന്നതിനാല്‍ അര്‍ഹതയില്ലാത്ത പലരും വാങ്ങലില്‍നിന്നും പിന്മാറിയതോടെയാണിത്.


അനര്‍ഹര്‍ സബ്സിഡിയില്‍നിന്നു പുറത്തായതോടെ ഈ വര്‍ഷം 6,500 കോടി രൂപയും ഖജനാവിന് ലാഭിക്കാം. എന്നാല്‍ അര്‍ഹരായ ഉപഭോക്താക്കള്‍ പട്ടികയില്‍നിന്നു പുറത്തു പോകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.