ബാങ്കിംഗ് മേഖലയില്‍ ഇന്ത്യ ശക്തമാകും: ജി.പത്മനാഭന്‍
ബാങ്കിംഗ് മേഖലയില്‍ ഇന്ത്യ ശക്തമാകും: ജി.പത്മനാഭന്‍
Thursday, August 27, 2015 12:14 AM IST
കൊച്ചി: 2025 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ബാങ്കിംഗ് മേഖലയായി മാറുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനുമായ ജി. പത്മനാഭന്‍ പറഞ്ഞു.

സ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ളബ് എറണാകുളത്ത് സംഘടിപ്പിച്ച ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗ് മേഖലയില്‍ പ്രത്യേകിച്ച് സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. നിക്ഷേപവിഭാഗം പൂര്‍ണമായും സാങ്കേതികതയിലൂന്നിയായിരിക്കും പ്രവര്‍ത്തിക്കുക. ബാങ്കുകളുടെ വിവിധ സ്കീമുകളുടെ വില്‍പ്പന വിഭാഗമായി ബാങ്ക് ബ്രാഞ്ചുകള്‍ ഒതുങ്ങും. ഇത്തരം മാറ്റങ്ങള്‍ പുതുതലമുറയ്ക്ക് കൂടുതല്‍ സ്വീകാര്യമായിരിക്കും. ബാങ്ക് സേവനനിരക്കുകള്‍ കുറയുന്നതിനും ഇത്തരം മാറ്റങ്ങള്‍ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


സ്റേറ്റ് ഫോറം പ്രസിഡന്റ് ഏബ്രഹാം തരിയന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ക്ളബ് മുഖ്യരക്ഷാധികാരിയും സൌത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മേധാവിയുമായ ഡോ. വി.എ. ജോസഫ്, സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഡിജിഎം വാസു, ക്ളബ് സെക്രട്ടറി കെ.യു. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.