ഇറാനു നല്കാനുള്ള എണ്ണവില ഇനി യൂറോപ്യൻ ബാങ്കുകൾ വഴി
ഇറാനു നല്കാനുള്ള എണ്ണവില ഇനി യൂറോപ്യൻ ബാങ്കുകൾ വഴി
Friday, May 6, 2016 11:22 AM IST
ന്യൂഡൽഹി: ക്രൂഡ് ഓയിൽ വാങ്ങിയ വകുപ്പിൽ ഇറാനു നല്കാനുള്ള കുടിശിക യൂറോപ്യൻ ബാങ്കുകൾ വഴി നല്കാൻ ഇന്ത്യയുടെയും ഇറാന്റെയും കേന്ദ്രബാങ്കുകൾ തമ്മിൽ ധാരണയായെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാൻ. 640 കോടി ഡോളറാണ് ഇറാന് ഇന്ത്യ ഈ വകയിൽ നല്കാനുള്ളത്. 2011ലെ ആണവ പദ്ധതിയെത്തുടർന്ന് ഇറാനുള്ള ആഗോള ബാങ്കിംഗ് സേവനങ്ങൾ എണ്ണ വാങ്ങുന്ന രാജ്യങ്ങൾ എതിർത്തിരുന്നു. ഈ വർഷം എണ്ണവിപണിയിലെ വിലക്ക് നീക്കിയതോടെ ബാങ്കിംഗ് സേവനങ്ങളും പുനരാരംഭിക്കുകയായിരുന്നു.

പ്രതിസന്ധിയിലായ തങ്ങളുടെ സാമ്പത്തികമേഖല ഇതുവഴി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇറാൻ. ആഗോള സാമ്പത്തികമേഖലയുമായി പോരാടാൻ ഇതുവഴി ഇറാനു കഴിഞ്ഞേക്കും. ഇറാനിൽനിന്നു വാങ്ങിയ ക്രൂഡ് ഓയിലിന്റെ 55 ശതമാനം പേമെന്റുകൾ ഇന്ത്യൻ റിഫൈനറികൾ പിടിച്ചുവച്ചിരിക്കുകയാണ്. ടർക്കിയുടെ ഹാൾക്ക് ബാങ്ക് ഇറാനിലേക്കുള്ള ഇടപാടുകൾ 2013ൽ നിർത്തിയതാണ് കാരണം.


ഏപ്രിൽ ഒന്നു മുതലുള്ള പുതിയ ധനകാര്യവർഷത്തിൽ പ്രതിദിനം നാലു ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇറാനിൽനിന്ന് ഇന്ത്യ വാങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.