ഇന്ത്യൻ റെയിൽവേ ട്രാക്കുകളിൽ യൂറോപ്യൻ സംവിധാനങ്ങൾ വരും
ഇന്ത്യൻ റെയിൽവേ ട്രാക്കുകളിൽ യൂറോപ്യൻ സംവിധാനങ്ങൾ വരും
Tuesday, May 24, 2016 11:51 AM IST
വിയന്ന: കൂട്ടിയിടി ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ വൈകാതെ ട്രാക്കുകളിൽ യൂറോപ്യൻ സംവിധാനങ്ങൾ ഉപയോഗിച്ചേക്കും. ദക്ഷിണേന്ത്യയിൽ 68 കിലോമീറ്റർ ദൂരം നടത്തിയ ട്രയലിനു ശേഷമാണ് തീരുമാനമുണ്ടായത്.

സമീപവർഷങ്ങളിൽ ഇന്ത്യയിൽ ട്രെയിനുകളുടെ കൂട്ടിയിടി വർധിച്ചുവരുകയാണ്. ഏറ്റവും വലിയ രണ്ടാമത്തെ യാത്രാമരണങ്ങൾക്ക് കാരണമാകുന്നത് ട്രെയിൻ അപകടങ്ങളാണ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ വിവിധ സാങ്കേതികവിദ്യകൾ ഇന്ത്യൻ റെയിൽവേ പരീക്ഷിച്ചുവരുന്നുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച ആന്റി കൊളീഷൻ ഡിവൈസ്, ട്രെയിൻ കൊളീഷൻ ആൻഡ് അവോയിഡൻസ് സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടും.


ട്രെയിനുകളുടെ സഞ്ചാരം നിരീക്ഷിച്ച് പരമാവധി വേഗം വിലയിരുത്തുകയാണ് യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിറ്റം (ഇടിസിഎസ്) ചെയ്യുന്നത്.

കൂട്ടിയിടിക്കാനുള്ള സാഹചര്യം മുന്നിൽ കണ്ടാൽ ഓട്ടോമാറ്റിക് ആയി ഇടിസിഎസ് ബ്രേക്ക് പ്രയോഗി ക്കും.

ഒരു കിലോമീറ്റർ ദൂരത്തിന് 25 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. 2016–21നുള്ളിൽ യൂറോപ്യൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ 28 പദ്ധതികളാണ് ഇന്ത്യൻ റെയിൽവേക്കുള്ളത്.

2,600 സിഗ്നൽ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.