ഇന്ധനക്ഷമതാ പരിശോധനയിലെ തട്ടിപ്പ്; മിത്സുബിഷിക്കു നഷ്‌ടം 48 കോടി ഡോളർ
ഇന്ധനക്ഷമതാ പരിശോധനയിലെ തട്ടിപ്പ്; മിത്സുബിഷിക്കു നഷ്‌ടം 48 കോടി ഡോളർ
Friday, June 17, 2016 11:18 AM IST
ടോക്കിയോ: ഇന്ധനക്ഷമതാ പരിശോധനയിൽ തട്ടിപ്പു കാണിച്ചതിനു വിവാദത്തിലായ മിത്സുബിഷി മോട്ടോഴ്സിനു നഷ്‌ടം 48 കോടി ഡോളർ (ഏകദേശം 3250 കോടി രൂപ). ഈ ധനകാര്യവർഷം കസ്റ്റമേഴ്സിന് നഷ്‌ടംപരിഹാരം നല്കുന്ന തുക ഉൾപ്പെടുത്തിയാണിതെന്ന് മിത്സുബിഷി മോട്ടോഴ്സ് ഇന്നലെ വാർത്താക്കുറിപ്പിൽ പറഞ്ഞു.

പരിശോധനയിൽ വെട്ടിപ്പു നടത്തിയെന്നും കാറുകളുടെ ഇന്ധനക്ഷമത പെരുപ്പിച്ചുകാട്ടിയെന്നും ഏപ്രിലിൽ മിത്സുബിഷി അംഗീകരിച്ചിരുന്നു. തട്ടിപ്പിന്റെ വ്യാപ്തി വലുതായതോടെ ജപ്പാൻ ഞെട്ടി. കമ്പനി പ്രഡിഡന്റിനെ രാജിവയ്പിച്ചു.


1991 മുതൽ ജപ്പാനിൽ വിറ്റഴിച്ച മിത്സുബിഷി മോട്ടോഴ്സിന്റെ എല്ലാ മോഡലുകളും തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ട്. നിസാനുവേണ്ടി നിർമിച്ച ചെറുകാറുകളും ഇതിൽ ഉൾപ്പെടും. 2017 മാർച്ച് വരെയുള്ള ധനകാര്യവർഷത്തിൽ പ്രത്യേക നഷ്‌ടമായാണ് 48 കോടി ഡോളർ ഉൾപ്പെടുത്തിയിട്ടുള്ളത്. നിസാൻ മോട്ടോഴ്സിന്റെ കസ്റ്റമേഴ്സിനുള്ള നഷ്‌ടപരിഹാരവും ഇതിൽ ഉൾപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.