തൊഴിലാളിബാങ്ക് നിർദേശം ധനമന്ത്രാലയം തള്ളി
തൊഴിലാളിബാങ്ക് നിർദേശം ധനമന്ത്രാലയം തള്ളി
Wednesday, July 20, 2016 11:53 AM IST
ന്യൂഡൽഹി: തൊഴിലാളികളുടെ (വർക്കേഴ്സ്) ബാങ്ക് തുടങ്ങാം എന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) നിർദേശം ധനമന്ത്രാലയം നിരാകരിച്ചു.

ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് 2014 ഡിസംബറിൽ ചർച്ചചെയ്ത് യോജിച്ച് പ്രകടിപ്പിച്ചതാണ് ഈ നിർദേശം. ധനമന്ത്രാലയം ഇതു നിരാകരിച്ചതായി തൊഴിൽമന്ത്രാലയത്തിലെ ഒരു ഉന്നതനാണ് അറിയിച്ചത്.

ഇപിഎഫ്ഒയിൽ 3.7 കോടി വരിക്കാരുണ്ട്. ഈ ജീവനക്കാർക്കുകൂടി പ്രയോജനകരമായ ഒരു ബാങ്കിംഗ് സംവിധാനമാണു തൊഴിൽമന്ത്രാലയം ഉദ്ദേശിച്ചത്. വാണിജ്യബാങ്ക് നടത്താനുള്ള ശേഷി തൊഴിൽ മന്ത്രാലയത്തിനും ഇപിഎഫ്ഒയ്ക്കും ഇല്ലെന്നാണു ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ധനമന്ത്രാലയത്തിനു തൃപ്തികരമായ വിധം നിർദേശം പുതുക്കി സമർപ്പിക്കാനുള്ള ശ്രമത്തിലാണു തൊഴിൽമന്ത്രാലയം. ഇപ്പോൾ ഏഴരലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന പ്രസ്‌ഥാനമാണ് ഇപിഎഫ്ഒ. ഇതിൽ നിക്ഷേപിക്കാൻ നിർബന്ധമില്ലാത്ത സ്വകാര്യമേഖലാ കമ്പനികളുടെ പിഎഫ് രണ്ടര ലക്ഷം കോടി വരും. ബാങ്ക് നടത്തി വലിയ ലാഭം ഉണ്ടാക്കുന്നതിനേക്കാൾ പിഎഫ് വരിക്കാർക്കു ധനകാര്യ സേവനമെത്തിക്കാനാണു തൊഴിൽമന്ത്രാലയം ആഗ്രഹിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.