ഗ്ലോബൽ കോംപറ്റീറ്റീവ് ഇൻഡക്സിൽ ഇന്ത്യ 16 സ്‌ഥാനത്ത്
Wednesday, September 28, 2016 11:30 AM IST
ന്യൂഡൽഹി: പണനയത്തിലെ പരിഷ്കാരങ്ങളുടെയും സാമ്പത്തിക മേഖലയിൽ വരുത്തിയ നവീകരണത്തിന്റെയും പിന്തുണയിൽ ഗ്ലോ ബൽ കോംപറ്റീറ്റീവ് ഇൻഡക്സിൽ ഇന്ത്യ നില മെച്ചപ്പെടുത്തി. മുമ്പുണ്ടായിരുന്ന 39–ാം സ്‌ഥാനത്തുനിന്നു 16–ാം സ്‌ഥാനത്തേക്ക് ഇന്ത്യ കുതിച്ചെന്നാണു വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ വർഷമാണ് ഇന്ത്യ 39–ാം സ്‌ഥാനത്തേക്ക് എത്തിയത്. ഇന്ധന വില കുറഞ്ഞ നിലയിൽ തുടർന്ന സാഹചര്യത്തിൽ പണനയത്തിൽ വരുത്തിയ പരിഷ്കാരങ്ങളാണ് 16–ാം സ്‌ഥാനത്തേക്ക് ഉയരാൻ രാജ്യ ത്തെ സഹായിച്ചതെന്ന് 2016–17 വർഷത്തെ ഡബ്ലുഇഎഫ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ജി–20 രാജ്യങ്ങളിൽ ഏറ്റവും വള ർച്ച കൈവരിച്ചതും ഇന്ത്യയാണ്. പൊതുസ്‌ഥാപനങ്ങളുടെ വളർച്ചയും, വിദേശ നിക്ഷേപം ശക്‌തിപ്പെടുത്തിയതും രാജ്യാന്തര വ്യവസായങ്ങളുടെ വളർച്ചയും സാമ്പത്തിക മേഖലയിലെ സുതാര്യതയുമാണ് വളർച്ചയ്ക്ക് മുതൽ കൂട്ടായത്. ബ്രിക്സ് രാജ്യങ്ങളിൽ രണ്ടാമത്തെ കോംപറ്റീറ്റീവ് ഇക്കണോമി ഇന്ത്യയുടെതാണ്. റിപ്പോർട്ട് അനുസരിച്ച് ചൈന 28–ാം സ്‌ഥാനത്താണ്.


സാമ്പത്തിക ശേഷിയുടെയും ഉത്പാദന ക്ഷമതയുടെയും അടിസ്‌ഥാനത്തിൽ 138 രാജ്യങ്ങളെടുത്താണ് റിപ്പോർട്ട് തയാറാക്കിയത്. സ്വിറ്റ്സർലൻഡ്, സിംഗപ്പോർ, അമേരിക്ക എന്നീ രാജ്യങ്ങളാണ് റാങ്കിംഗിൽ മുന്നിൽ നില്ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.