വി.ജെ. കുര്യൻ നാലാം തവണയും സിയാൽ എംഡി
വി.ജെ. കുര്യൻ നാലാം തവണയും സിയാൽ എംഡി
Thursday, September 29, 2016 12:19 PM IST
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) മാനേജിംഗ് ഡയറക്ടറായി നാലാം തവണയും വി.ജെ. കുര്യനെ തെരഞ്ഞെടു ത്തു. വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി നടത്തിയ വോട്ടിംഗിൽ വി. ജെ. കുര്യന് ഓഹരി ഉടമകളുടെ 100 ശതമാനം പിന്തുണയും ലഭിച്ചു. ഒരു ഐഎഎസ് ഉദ്യോഗസ്‌ഥൻ നാലുതവണ ഒരേ സ്‌ഥാപ നത്തിന്റെ മാനേജിംഗ് ഡയറക്ടറാകുന്നത് അപൂർവമാണ്. സിയാലിന്റെ ശി ല്പി കൂടിയാണു കുര്യൻ.

36 രാജ്യങ്ങളിലായി 18,300 ഓഹരി ഉടമകളാണു സിയാലിനുള്ളത്. ആകെ ഓഹരികൾ 38.25 കോടി. ഒരു ഓഹരിക്ക് ഒരു വോട്ട്. 64.14 ശ തമാനം വോട്ട് പോൾ ചെയ്തു. മുഴുവൻ വോട്ടും വി.ജെ. കുര്യനു ലഭിച്ചു. എംഡിയുടെ നിയമനത്തിനു പുറമെ ലാഭവിഹിതം, സർക്കാർ നോമിനികളായ ഡയറക്ടർമാരുടെ അംഗീകാരം എന്നിവയിലും വോ ട്ടിംഗ് നടന്നു. വോട്ടിന്റെ വിശദാംശങ്ങൾ സിയാൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


2003–04 മുതൽ തുടർച്ചയായി സിയാൽ ലാഭവിഹിതം നൽകുന്നു ണ്ട്. ഈ വർഷം 103 കോടി രൂപയാണു ലാഭവിഹിതമായി നൽകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.