മിസ്ത്രിയുടെ കത്ത്: എക്സ്ചേഞ്ചുകൾ വിശദീകരണം തേടി
മിസ്ത്രിയുടെ കത്ത്: എക്സ്ചേഞ്ചുകൾ വിശദീകരണം തേടി
Wednesday, October 26, 2016 11:55 AM IST
ന്യൂഡൽഹി/മുംബൈ: സ്‌ഥാനമൊഴിഞ്ഞ ചെയർമാൻ സൈറസ് മിസ്ത്രിയുടെ കത്ത് ടാറ്റാ ഗ്രൂപ്പിനു തിരിച്ചടിയായി. ഗ്രൂപ്പ് 1.18 ലക്ഷം കോടി രൂപ എഴുതിത്തള്ളേണ്ടിവരുമെന്ന പ്രസ്താവനയാണു കാരണം. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഇതേപ്പറ്റി ഗ്രൂപ്പ് കമ്പനികളോടു വിശദീകരണം തേ ടിയിട്ടുണ്ട്. കമ്പോള നിയന്താവായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോൾഡ് ഓഫ് ഇന്ത്യ) ടാറ്റാ ഗ്രൂപ്പിലെ കാര്യങ്ങളെപ്പറ്റി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ടാറ്റാ സൺസ് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത കമ്പനിയല്ല. എന്നാൽ, ടാറ്റാ ഗ്രൂപ്പിൽനിന്ന് ഒന്നര ഡസനിലേറെ കമ്പനികൾ ഓഹരി എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ചില കമ്പനികൾ യൂറോപ്പിലും അമേരിക്കയിലും ഡിപ്പോസിറ്ററി റസീറ്റുകൾ ഇറക്കിയിട്ടുമുണ്ട്.


ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, ടാറ്റാ ടെലിസർവീസസ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റാ പവർ എന്നിവ വലിയ നഷ്‌ടത്തിലേക്കാണു നീങ്ങുന്നതെന്നു മിസ്ത്രി കത്തിൽ പറഞ്ഞിരുന്നു. ഈ കമ്പനികളോടാണ് എക്സ്ചേഞ്ചുകൾ വിശദീകരണം തേടിയത്. കമ്പനികളുടെ ലാഭനഷ്‌ടങ്ങളെ ബാധിക്കുന്ന പ്രധാന സംഭവങ്ങൾ എക്സ്ചേഞ്ചുകളെ അറിയിക്കാൻ കമ്പനികൾ ബാധ്യസ്‌ഥമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.