സുബ്രതാ റോയിയുടെ പരോൾ നീട്ടി
Monday, November 28, 2016 11:03 AM IST
ന്യൂഡൽഹി: നിക്ഷേപത്തട്ടിപ്പു കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സഹാറാ ഗ്രൂപ്പ് ചെയർമാൻ സുബ്രതാ റോയി ഫെബ്രുവരി ആറിനു മുമ്പ് 600 കോടി രൂപ അടയ്ക്കണമെന്ന് സുപ്രീംകോടതി. അല്ലാത്തപക്ഷം ജയിലിൽ കഴിയേണ്ടിവരുമെന്നും സുപ്രീംകോടതി ഇന്നലെ പ്രഖ്യാപിച്ച വിധിയിൽ പറയുന്നു. രണ്ടുവർഷമായി ജയിലിൽ കഴിഞ്ഞിരുന്ന റോയ് അമ്മയുടെ മരണത്തെതുടർന്ന് മേയിലാണ് ജാമ്യത്തിലിറങ്ങിയത്.

നിക്ഷേപകർക്കു പണംതിരികെ നൽകാൻ ഒക്ടോബർ 25ന് 200 കോടിരൂപ സെബിയിൽ (സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അടച്ചതിനാൽ നവംബർ 28 വരെ പരോൾ നീട്ടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.