പ്രശ്നം ഗുരുതരമെന്ന് അനന്ത്
പ്രശ്നം ഗുരുതരമെന്ന് അനന്ത്
Friday, January 6, 2017 1:34 PM IST
ഇന്ത്യയുടെ ചീഫ് സ്റ്റാറ്റീസ്റ്റീഷ്യൻ ടിസിഎ അനന്തിനു നുണപറഞ്ഞു ശീലമില്ല. സ്റ്റാറ്റിസ്റ്റിക്സ് എന്നാൽ കല്ലുവച്ച നുണയേക്കാൾ മോശമാണെന്നു മുൻവിധി അദ്ദേഹം പറയുന്പോൾ ഉപേക്ഷിക്കുന്നതാണു ശരി. 2016-17 ലെ ഇന്ത്യൻ സാന്പത്തിക വളർച്ച മോദി ഭരണത്തിലെ ഏറ്റവും മോശമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞാൽ അതിൽ യാഥാർഥ്യം ഉണ്ടാകുമെന്ന് ഉറപ്പ്.

എല്ലാവരും കരുതിയത് കറൻസി റദ്ദാക്കൽ ഇന്ത്യയുടെ സാന്പത്തിക വളർച്ച കുറച്ചു എന്നാണ്. സത്യത്തിൽ അതിനു മുന്പേ തളർച്ച തുടങ്ങി. അതാണ് അനന്ത് ഇന്നലെ പുറത്തുവിട്ട കണക്ക്. ഒക്ടോബർ 31 വരെയുള്ള കണക്കുവച്ചാണ് അദ്ദേഹം ജിഡിപി എസ്റ്റിമേറ്റ് നൽകിയത്. നവംബർ എട്ടിനായിരുന്നു കറൻസി റദ്ദാക്കൽ. അതു ജിഡിപി വളർച്ചയിൽ എന്തു മാറ്റം വരുത്തുമെന്ന ഒൗദ്യോഗിക നിഗമനം അറിയാൻ ഫെബ്രുവരി 28 വരെ കാത്തിരിക്കണം.

കറൻസി പ്രശ്നത്തിനു മുന്പത്തെ നിലയിൽ വളർച്ചത്തോത് 7.1 ശതമാനത്തിലേക്കു താഴും. കറൻസി പ്രതിസന്ധിമൂലം ജിഡിപി ഒരുശതമാനം കുറഞ്ഞാൽ വളർച്ച ആറു ശതമാനമാകും. അത് 2013-14 ലെ 6.6 ശതമാനത്തിലും കുറവായിരിക്കും. ആ സാധ്യതയിലേക്കാണ് അനന്ത് വിരൽ ചൂണ്ടിയത്. ബാങ്ക് വായ്പ എടുക്കാൻ വ്യവസായികളും വ്യാപാരികളും മടിക്കുന്നു. ഇതു കുറേ മാസങ്ങളായി തുടരുന്നു. സാന്പത്തികവളർച്ചയെപ്പറ്റി അവർക്കു പ്രതീക്ഷ ഇല്ലാത്തതാണു കാരണം. പ്രതീക്ഷ ഉണ്ടാകാതെതന്നെ വായ്പ എടുക്കാൻ ആൾക്കാരെ പ്രേരിപ്പിക്കാനാണ് ഇപ്പോൾ പലിശ കുറച്ചിരിക്കുന്നത്. പക്ഷേ, പലിശക്കുറവ് കണ്ടു വായ്പ എടുക്കാൻ ആൾക്കാർ ഓടിക്കൂടിയിട്ടില്ല.

കറൻസി പ്രതിസന്ധിക്കു മുന്പേ സാന്പത്തികവളർച്ച കുറഞ്ഞുവന്നിരുന്നു. അതിപ്പോൾ രൂക്ഷമായി. ഇന്നലത്തെ കണക്കിലെ സൂചനകൾ നോക്കുക. ഒന്നാം ത്രൈമാസത്തിൽ 7.1 ശതമാനം വളർന്നു, രണ്ടിൽ 7.3 ശതമാനം. ഇതിനു രണ്ടു ത്രൈമാസംകൂടി ചേർന്നാലും വളർച്ച 7.1 ശതമാനമേ ആകൂ. അതായത് ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള വളർച്ച ഏഴു ശതമാനത്തിനു താഴെ പോകും. ചിലപ്പോൾ ആറിലും താഴെയാകാം.


ഇന്ത്യപോലൊരു രാജ്യത്ത് അഞ്ചു ശതമാനം വളർച്ച എന്നാൽ സ്റ്റാറ്റസ്ക്വോ എന്നാണർഥം. പുതിയ തൊഴിൽ ഉണ്ടാകില്ല. ഏഴു ശതമാനം വളർന്നാലേ തൊഴിൽ കൂടൂ. അതിനു ഭീഷണിയാണു കാണുന്നത്.

നവംബറിലെ കണക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിനു കിട്ടാഞ്ഞിട്ടല്ല. അത് ഉപയോഗിച്ചാൽ ഞെട്ടിക്കുന്ന നിഗമനങ്ങൾ വേണ്ടിവരും. നവംബറിൽ വായ്പയെടുക്കൽ കുത്തനേ താണു. ബാങ്കുകളിൽ നിക്ഷേപം അസാധാരണമായി കൂടി. ആ കണക്ക് അപകടകാരിയാണ്.

ജിഡിപി കണക്ക് കേന്ദ്ര ബജറ്റ് തയാറാക്കൽ എളുപ്പമല്ല എന്ന് ഉറപ്പാക്കുന്നു. പ്രതീക്ഷപോലെ വരവുണ്ടാകില്ല. ഈ വർഷം മാത്രമല്ല അടുത്ത വർഷവും അങ്ങനെതന്നെ. കമ്മി ലോകബാങ്ക് ഐഎംഎഫും പറഞ്ഞ തോതിൽ നിർത്താൻ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പെടാപ്പാട് പെടും.

ഉദാരമായി ചെലവാക്കാനും പണമില്ല. നോട്ട് റദ്ദാക്കുന്പോൾ കണക്കു തിരുത്തി രണ്ടു മൂന്നുലക്ഷം കോടി രൂപ ഉണ്ടാക്കാമെന്നു കരുതിയതു നടന്നില്ല. 15.44 ലക്ഷം കോടി റദ്ദാക്കിയതിൽ 15 ലക്ഷവും തിരിച്ചെത്തി. ഇനി വന്നതു വന്നില്ലെന്നു സ്ഥാപിക്കാൻ കണക്കുകൾ തിരുത്താമോ എന്നാണു നോട്ടം.

എന്തു ചെയ്താലും സാന്പത്തികരംഗത്തു താഴോട്ടായിരുന്നു യാത്ര എന്നതു സ്ഥിരീകരിക്കുകയാണ് ടിസിഎ അനന്ത് ഇന്നലെ ചെയ്തത്. ആഗോളതലത്തിൽ എതിർകാറ്റുകൾ ഇല്ലാതിരുന്നപ്പോത്തെ ഈ തിരിച്ചടിയെ പ്രതിസന്ധിയായി മാറുകയാണു കറൻസി റദ്ദാക്കൽ വഴി ചെയ്തത്. അതിന്‍റെ പ്രത്യാഘാതംകൂടിയാകുന്പോൾ വളർച്ചയിലെ ഇടിവ് രാജ്യത്തിനു താങ്ങാവുന്നതിലധികമാകുമോ? എല്ലാവരും ആശങ്കയിലാണ്.

റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.