||ഓഹരി അവലോകനം / സോണിയ ഭാനു||
മുംബൈ: ഓഹരി സൂചിക കൂടുതൽ തിളങ്ങാൻ ശ്രമം തുടരുന്നു. പുതുവർഷത്തിനന്റെആദ്യവാരം പിന്നിടുന്പോൾ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ്. തുടർച്ചയായ രണ്ടാം വാരമാണ് പ്രമുഖ ഇൻഡക്സുകൾ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചത്. ബോംബെ സൂചിക 132 പോയിന്റും നിഫ്റ്റി 58 പോയിന്റും കയറി. രണ്ടാഴ്ചക്കിടയിൽ സെൻസെക്സ് സ്വന്തമാക്കിയത് 700 ൽ പരം പോയിനന്റാണ്.
മിഡ് ക്യാപ് ഇൻഡക്സ് രണ്ട് ശതമാനവും സ്മോൾ ക്യാപ് ഇൻഡക്സ് മുന്ന് ശതമാനവും ഉയർന്നു.
കോർപ്പറേറ്റ് മേഖല മുന്നാം ക്വാർട്ടറിലെ പ്രവർത്തന റിപ്പോർട്ടുകൾ ഈ വാരം പുറത്തുവിടുന്നത് നിക്ഷേപകർ ഉറ്റുനോക്കുന്നു. അതേ സമയം ജിഡിപി വളർച്ചയെ കുറിച്ചു വാരാന്ത്യം പുറത്തുവന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിനന്റെപ്രൊജക്ഷൻ റിപ്പോർട്ട് വിപണിയെ അൽപ്പം സമ്മർദ്ദത്തിലാക്കാം. 2016-17 ലെ സാന്പത്തിക വളർച്ച 7.1 ശതമാനത്തിൽ ഒതുങ്ങുമെന്നാണ് വിലയിരുത്തൽ. തൊട്ട് മുൻ വർഷം ഇത് 7.6 ശതമാനമായിരുന്നു.
ബിഎസ്ഇ റിയാലിറ്റി ഇൻഡക്സ് ഏഴു ശതമാനവും മെറ്റൽ, കണ്സ്യൂമർ ഗുഡ്സ് ഇൻഡക്സുകൾ അഞ്ച് ശതമാനവും ഉയർന്നപ്പോൾ ക്യാപിറ്റൽ ഗുഡ്സ്, ഓയിൽ ആന്റ് ഗ്യാസ്, ഓട്ടോമൊബൈൽ ഇൻഡക്സുകൾ മുന്ന് ശതമാനവും ഉയർന്നു. നിക്ഷേപ താല്പര്യത്തിൽ ഹെൽത്ത്കെയർ, ബാങ്കിങ്, എഫ് എംസിജി വിഭാഗങ്ങളും തിളങ്ങി. അതേ സമയം ഐടി വിഭാഗങ്ങൾക്കു തിരിച്ചടിനേരിട്ടു. സെൻസെക്സിനു വേയിറ്റേജ് നൽകുന്ന 30 ഓഹരികളിൽ 22 എണ്ണത്തിനനന്റെനിരക്ക് ഉയർന്നപ്പോൾ എട്ട് ഓഹരികൾക്ക് തിരിച്ചടിനേരിട്ടു. മുൻ നിരയിലെ പത്തു കന്പനികളിൽ ആറിന്റെയും വിപണി മുല്യത്തിൽ ഇടിവ്.
മൊത്തം 39,003 കോടി രൂപയുടെ മുല്യത്തകർച്ചയാണ് സംഭവിച്ചത്. ടിസിഎസിനന്റെവിപണി മുല്യത്തിൽ 15,438 കോടി രൂപയുടെ കുറവ്. ആർഐഎൽ, എച്ച്ഡി എഫ്സി, എച്ച് ഡി എഫ്സി ബാങ്ക്, എസ്ബിഐ, ഇൻഫോസിസ് തുടങ്ങിയവ തളർന്നു. ഐറ്റിസി, ഒഎൻജിസി, കോൾ ഇന്ത്യ, എച്ച് യുഎൽ എന്നിവയുടെ വിപണി മുല്യം ഉയർന്നു.
ബിഎസ്ഇ യിൽ പിന്നിട്ടവാരം 14,123.73 കോടി രൂപയുടെയും എൻ എസ് ഇ യിൽ 84,147.90 കോടി രൂപയുടെയും ഇടപാടു നടന്നു. തൊട്ടുമുൻവാരം ഇത് 11,869.82 കോടിയും എൻഎസ്ഇയിൽ 77,385.17 കോടി രൂപയുമായിരുന്നു. വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം 1880.82 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ബോംബെ സെൻസെക്സ് തുടക്കത്തിലെ താഴ്ന്ന നിലവാരമായ 26,460ൽ നിന്ന് 27,008 വരെ ഉയർന്ന ശേഷം ക്ലോസിങ്ങിൽ 26,759 ലാണ്. ഈവാരം സെൻസെക്സിന് 27,024 ആദ്യ പ്രതിരോധമുണ്ട്. ഇത് ഭേദിക്കാനുള്ള ഉൗർജം വാരത്തിനന്റെആദ്യ പകുതിയിൽ സ്വരുപിക്കാനായാൽ 27,290-27,572 നെ ലക്ഷ്യമാക്കിയാവും തുടർന്നുള്ള ദിവസങ്ങളിൽ വിപണി സഞ്ചരിക്കുക.
എന്നാൽ ആദ്യ പ്രതിരോധത്തിൽ സൂചികയുടെ കാലിടറിയാൽ 26,496 ൽ സ്ഥിരത കൈവരിക്കാൻ നീക്കം നടക്കാമെങ്കിലും അതിനായില്ലെങ്കിൽ 26,194-25,928 റേഞ്ചറിലേക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് സൂചിക മുതിരാം.
സെൻസെക്സിനന്റെമറ്റ് സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ പാരാബോളിക്ക് എസ്ഏആർ, എംഎസിഡി ബുള്ളിഷ് ട്രന്റിലാണ്. അതേ സമയം സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് എന്നിവ ഓവർ ബോട്ടും.
നിഫ്റ്റി വാരാരംഭ ദിനത്തിലെ 8138 ൽ നിന്നുള്ള കുതിപ്പിൽ ഏറെ നിർണായകമായ 8300 ലെ പ്രതിരോധം മറികടന്ന് 8304 വരെ കയറിയെങ്കിലും ക്ലോസിങ്ങിൽ ഉയർന്ന റേഞ്ചിൽ ഇടം കണ്ടെത്താനാവാതെ സൂചിക 8243 ലേക്ക് ഇടിഞ്ഞു. ഈവാരം 8318-8294 പ്രതിരോധവും 8152-8062 ൽ താങ്ങുമുണ്ട്.
അമേരിക്കൻ മാർക്കറ്റ് ബുള്ളിഷാണ്. ഡൗ ജോണ്സ് സൂചിക 20,000 പോയിന്റ് മറികടക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. പിന്നിട്ടവാരം ഡൗ 19,999 വരെ ഉയർന്ന ശേഷം 19,963 ലാണ്. നാസ്ഡാക് സൂചിക റെക്കോർഡ് ക്ലോസിങ്ങായ 5521 ലാണ്. എസ് ആന്റ് പി ഇൻഡക്സ് 2276 ലുമാണ്. സി ബി ഒ ഇ വോളാറ്റിലിറ്റി ഇൻഡക്സ് 11.3 ലേക്ക് താഴ്ന്നത് നിക്ഷേപകരെ വൻ ബാധ്യതകൾ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചു. ഒപ്പം ഡോളർ ഇൻഡക്സിനന്റെകുതിപ്പ് മറ്റ് കറൻസികൾക്ക് മുന്നിൽ ഡോളറിനന്റെതിളക്കം വർധിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.