വോഡഫോൺ ലയനത്തിന്?
വോഡഫോൺ ലയനത്തിന്?
Monday, January 9, 2017 3:06 PM IST
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടെലികോം കന്പനികളിലൊന്നായ വോഡഫോൺ ഇന്ത്യ ലയനത്തിനൊരുങ്ങുന്നു! മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇൻഫോകോമിന്‍റെ അതിപ്രസരത്തിൽ നിലനില്പിനായി രാജ്യത്തെ മറ്റൊരു കന്പനിയുമായി ലയനചർച്ചകൾ നടക്കുന്നുവെന്നാണ് ബ്രിട്ടീഷ് പത്രം ടെലിഗ്രാഫ് പുറത്തുവിട്ടത്.

ജിയോ, ഐഡിയ, മറ്റു നാലു കന്പനികൾ എന്നിവയിലേതെങ്കിലുമായി ലയിക്കാനാകും വോഡഫോൺ ശ്രമിക്കുന്നത്. ജിയോയും ഐഡിയയും തമ്മിൽ ലയന ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഇരുകന്പനികളും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. റിലയൻസിന്‍റെ വലിയ പ്രഖ്യാപനങ്ങളും വലിയ നിക്ഷേപവും മറ്റു കന്പനികൾക്കെല്ലാം വൻ തിരിച്ചടിയായിരുന്നു.

ഈ വർഷം രാജ്യത്തെ ചെറിയ ടെലികോം കന്പനികൾ വലിയ കന്പനികളിൽ ലയിക്കാനിടയുണ്ടെന്ന് നേരത്തെ വിദഗ്ധാഭിപ്രായമുണ്ടായിരുന്നു. അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസും എ‍യർസെലും തമ്മിലുള്ള ലയന ചർ‌ച്ചകൾ നടന്നുവരികയാണ്. മേഖലയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ വിലയിരുത്തിയാൽ നാലു കന്പനികൾ മാത്രമേ ഈ രംഗത്ത് വരുംകാലത്ത് നിലനിൽക്കൂ എന്ന സൂചന തരുന്നുണ്ട്.


എന്നാൽ, വോഡഫോണിനെ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള കന്പനികൾ ഇല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കന്പനിയാണ് വോഡഫോൺ. ടെലികോം രംഗത്ത് നിലനിൽപ്പിനായി പുതിയ സ്കീമുകൾ ഉപയോക്താക്കൾക്കായി വച്ചുനീട്ടിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാതൃകന്പനി 47,000 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇതിൽ ഏറിയ പങ്കും കടംവീട്ടാനാണ് ഉപയോഗിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.