അന്താരാഷ്‌ട്ര, ആഭ്യന്തര മാർക്കറ്റുകളിൽ റബറിനു നേട്ടം; കാർഷിക മേഖലയെ വരൾച്ച സമ്മർദത്തിലാക്കുന്നു
അന്താരാഷ്‌ട്ര, ആഭ്യന്തര മാർക്കറ്റുകളിൽ റബറിനു നേട്ടം; കാർഷിക മേഖലയെ വരൾച്ച സമ്മർദത്തിലാക്കുന്നു
Sunday, January 15, 2017 10:20 AM IST
വിപണി വിശേഷം/കെ.ബി. ഉദയഭാനു

കൊച്ചി: ടോക്കോമിലെ കുതിപ്പും തായ്‌ലൻഡിലെ മഴയും വെള്ളപ്പൊക്കവും ആഗോള റബർവില ഉയർത്തി. വരൾച്ച ഹൈറേഞ്ചിനെ സമ്മർദ്ദത്തിലാക്കുന്നു, ഏലക്ക വിളവെടുപ്പ് അവസാനഘട്ടത്തിൽ. പ്രതികൂല കാലാവസ്ഥ കുരുമുളക് ഉത്പാദനത്തെയും ബാധിച്ചു. വെളിച്ചെണ്ണ വിപണി ചൂടുപിടിച്ചു. സ്വർണത്തിന് 1207 ഡോളറിൽ കാലിടറി.

റബർ

റബർ മാർക്കറ്റിലെ ബുൾ തരംഗം മുഖ്യ ഉത്പാദക രാജ്യങ്ങളിലെ കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും ആവേശം കൊള്ളിച്ചു. 2012നു ശേഷമുള്ള ഏറ്റവും മികച്ച റേഞ്ചിലേക്ക് റബർ ചുവടുവച്ചത് ഏഷ്യൻ റബർ അവധിവ്യാപാര കേന്ദ്രങ്ങളിൽ വിലക്കയറ്റം സൃഷ്ടിച്ചു. റബറിന് ആകർഷകമായ വില ഉത്പാദക മേഖലകളിൽ ഉറപ്പ് വരുത്താനായി.
ടോക്കോം എക്സ്ചേഞ്ചിൽ റബർവില കിലോ 300 യെന്നിനു മുകളിൽ ഇടപാട് നടന്നു. വാരാന്ത്യം ഓപ്പറേറ്റർമാർ ലാഭമെടുപ്പ് നടത്തിയത് വിലയെ അല്പം ബാധിച്ചെങ്കിലും സാങ്കേതികമായി റബർ മികവിലാണ്. റബർ 334 യെൻ വരെ മുന്നേറ്റം തുടരാം.
തായ്‌ലൻഡിലെ കനത്ത മഴയും വെള്ളപ്പൊക്കവും റബർ ടാപ്പിംഗ് തടസപ്പെടുത്തി.

വർഷത്തിന്‍റെ ആദ്യ മൂന്നു മാസം റബർ ഉത്പാദനത്തിൽ കുറവ് സംഭവിക്കുമെന്നാണ് വിലയിരുത്തൽ. വിയറ്റ്നാമിലും കംമ്പോഡിയയിലും പോയവാരം മഴ റബർ ടാപ്പിംഗ് തടസപ്പെടുത്തി. കേരളത്തിൽ കർഷകർ ഓഫ് സീസണിലെ മെച്ചപ്പെട്ട വിലയെ ഉറ്റുനോക്കുന്നു. വൻകിട തോട്ടങ്ങൾ ഷീറ്റിന്‍റെ കരുതൽ ശേഖരം ഉയർത്തുകയാണ്. പിന്നിട്ടവാരം അവധിനിരക്കുകൾ കയറിയതോടെ ടയർ കന്പനികൾ മത്സരിച്ച് ചരക്കെടുത്തു. മുഖ്യവിപണികളിൽ നാലാം ഗ്രേഡ് 14,000 രൂപയിൽനിന്ന് 14,700 വരെ ഉയർന്നു. കൊച്ചിയിൽ നാലാം ഗ്രേഡ് കിലോ 145 രൂപയിലും അഞ്ചാം ഗ്രേഡ് 140 രൂപയിലും ലാറ്റക്സ് 87 രൂപയിലുമാണ്. ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികൾ ഒട്ടുപാൽ 102 രൂപയ്ക്ക് ശേഖരിച്ചു.

ഏലക്ക

ഏലക്ക ക്ഷാമം ഉത്പന്നത്തെ പുതിയ ഉയരങ്ങളിലേക്കു നയിച്ചു. വരൾച്ച രൂക്ഷമായിനാൽ വിളവെടുപ്പ് അവസാന റൗണ്ടിലാണ്. ഒട്ടുമിക്ക തോട്ടങ്ങളിലും വിളവെടുപ്പ് ഇതിനകം തന്നെ അവസാനിച്ചത് വിലക്കയറ്റത്തിനു വേഗത പകർന്നു. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ലേലത്തിൽ സജീവമെങ്കിലും അവരുടെ ഡിമാൻഡിന് അനുസൃതമായി ചരക്ക് സ്വരൂപിക്കാൻ ക്ലേശിച്ചു.

കയറ്റുമതിക്കാരുടെ ശ്രദ്ധ വലുപ്പം കൂടിയ ഇനങ്ങളിലാണ്. ഓഗസ്റ്റിൽ ആരംഭിച്ച വിളവെടുപ്പ് ഇതിനകം മൂന്നു റൗണ്ടുകൾ പിന്നിട്ടു. 10,500 ടണ്‍ ഏലക്ക ലേലത്തിന് ഇറങ്ങിയതിൽ പതിനായിരം ടണ്‍ വിവിധ ലേലങ്ങളിലായി വിറ്റഴിഞ്ഞു. പൊങ്കൽ ആവശ്യങ്ങൾ മുന്നിൽ കണ്ട് തമിഴ്നാട് സർക്കാർ ഏജൻസിയും ഏലക്ക സംഭരിച്ചു. വർധിച്ച ഡിമാൻഡിൽ മികച്ചയിനം ഏലക്ക കിലോഗ്രാമിന് 1767 രൂപയിലെത്തി.


കുരുമുളക്

കുരുമുളകിന് വിദേശത്തുനിന്ന് അന്വേഷണങ്ങളില്ലെങ്കിലും നേരത്തേ ഉറപ്പിച്ച കച്ചവടങ്ങൾ മുൻനിർത്തി കയറ്റുമതിക്കാർ മുളക് ശേഖരിച്ചു. ടെർമിനൽ മാർക്കറ്റിൽ മുളകുവരവ് ജനുവരി ആദ്യ പകുതിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി ചുരുങ്ങി. പ്രതിദിനം 30 ടണ്‍ ചരക്ക് വ്യാപാരികൾ കണക്ക് കൂട്ടിയെങ്കിലും വരവ് പത്ത് ടണ്ണിൽ ഒതുങ്ങി.

വാരാന്ത്യം അണ്‍ ഗാർബിൾഡ് 66,000 രൂപയിലാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പല തോട്ടങ്ങളിലും വിളവ് പ്രതീക്ഷിച്ചതിനെക്കാൾ കുറവാണ്. യൂറോപ്യൻ ഷിപ്പ്മെന്‍റിന് 10,450 ഡോളറിനും ന്യൂയോർക്ക് കയറ്റുമതിക്ക് 10,725 ഡോളറിനും ക്വട്ടേഷൻ ഇറക്കി.

ജാതിക്ക

ജാതിക്ക, ജാതിപത്രി വിലകളിൽ കാര്യമായ മാറ്റമില്ല. നേത്തെ ഉറപ്പിച്ച വിദേശ കച്ചവടങ്ങൾ മുൻനിർത്തി ചില കയറ്റുമതി സ്ഥാപനങ്ങൾ അല്പം ശേഖരിക്കുന്നുണ്ട്. ജാതിക്ക കിലോ 225-245 രൂപയ്ക്കും ജാതിപത്രി 450-850 രൂപയിലുമാണ്.

നാളികേരം

നാളികേരോത്പന്നങ്ങൾ രണ്ടാഴ്ച സ്റ്റെഡിയായി നീങ്ങിയ ശേഷം വർധിച്ചു. തമിഴ്നാട് പൊങ്കൽ ആഘോഷങ്ങളിലേക്കു തിരിഞ്ഞത് കൊപ്രയുടെ ലഭ്യത കുറച്ചു.
ഇതിനിടെ തമിഴ്നാട് വരൾച്ചയുടെ പിടിയിൽ അകപ്പെട്ടെന്ന സംസ്ഥാന സർക്കാരിന്‍റെ വെളിപ്പെടുത്തൽ വരും ദിനങ്ങളിൽ സ്റ്റോക്കിസ്റ്റുകളെ കൊപ്ര വില്പനയ്ക്ക് ഇറക്കുന്നതിൽനിന്നു പിന്തിരിപ്പിക്കാം. കാങ്കയത്ത് എണ്ണ 11,150ലും കൊപ്ര 7700ലുമാണ്. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 300 രൂപ ഉയർന്ന് 11,200 രൂപയായി.

സ്വർണം

കേരളത്തിൽ സ്വർണവില പവന് 440 രൂപ ഉയർന്നു. പവൻ 21,360 രൂപയിൽനിന്ന് 21,800 രൂപയായി. ഒരു ഗ്രാമിന്‍റെ വില 2725 രൂപ. ന്യൂയോർക്ക്, ലണ്ടൻ എക്സ്ചേഞ്ചുകളിൽ സ്വർണം ഒൗണ്‍സിന് 1173 ഡോളറിൽ ഇടപാടുകൾക്കു തുടക്കം കുറിച്ചെങ്കിലും മുൻവാരം സൂചിപ്പിച്ച 1210 ഡോളറിലെ പ്രതിരോധം മറികടക്കാനായില്ല. 1207 ഡോളർ വരെ ഉയർന്ന അവസരത്തിൽ നിക്ഷേപകർ നടത്തിയ ലാഭമെടുപ്പ് വാരാന്ത്യം സ്വർണത്തെ 1197 ഡോളറിലേക്കു താഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.