57 കാബിൻ ക്രൂ അംഗങ്ങളെ എയർ ഇന്ത്യ മാറ്റി
57 കാബിൻ ക്രൂ അംഗങ്ങളെ എയർ ഇന്ത്യ മാറ്റി
Friday, January 20, 2017 1:46 PM IST
ന്യൂഡൽഹി: അമിതഭാരമുള്ളവരെന്നു കണ്ടെത്തിയ 57 കാബിൻ ക്രൂ അംഗങ്ങളെ എയർ ഇന്ത്യ താത്കാലികമായി ഒഴിവാക്കി. എയർ ഹോസ്റ്റസുമാരടക്കമുള്ള ക്രൂ അംഗങ്ങളെയാണ് വിമാനത്തിലെ ജോലിയിൽനിന്ന് ഒഴിവാക്കിയത്. ഇവർക്കു താത്കാലികമായി വിമാനത്താവളത്തിനുള്ളിലെ ജോലികൾ നല്കി. നിശ്ചിത സമയത്തിനുള്ളിൽ ഭാരം കുറച്ചില്ലെങ്കിൽ സ്ഥിരമായി വിമാനത്താവള ഡ്യൂട്ടിക്കു നിയോഗിക്കുമെന്നും എയർ ഇന്ത്യ അധികൃതർ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

എയർ ഇന്ത്യക്ക് 3,800 ലേറെ കാബിൻ ക്രൂ അംഗങ്ങളാണുള്ളത്. ഇവയിൽ 2,500 പേരും വനിതകളാണ്. ആകെയുള്ള ക്രൂ അംഗങ്ങളിൽ 2,200 പേരും സ്ഥിരജീവനക്കാരാണ്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ മാർഗനിർദേശമനുസരിച്ച് വിമാനജീവനക്കാരുടെ ശാരീരികക്ഷമത കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതുണ്ട്. ഈ പരിശോധനയിലാണ് 57 പേരും വിമാനത്തിനുള്ളിലെ ജോലിക്ക് ശാരീരികക്ഷമതയില്ലാത്തവരാണെന്നു കണ്ടെത്തിയത്. അമിതഭാരം മൂലം ഒഴിവാക്കപ്പെടുന്ന ജീവനക്കാർ മൂന്നു മാസ കാലയളവിനുള്ളിൽ ഭാരം കുറയ്ക്കണം. ഇതിൽ വീഴ്ചവരുത്തിയാൽ ഇവരെ സ്ഥിരമായി ശാരീരികക്ഷമതയില്ലാത്തവരുടെ ഗണത്തിൽ പെടുത്തും.


2015 സെപ്റ്റംബറിൽ ഇത്തരത്തിൽ അമിതഭാരമുണ്ടെന്നു കണ്ടെത്തിയ 125 ജീവനക്കാരെ എയർ ഇന്ത്യ ഒഴിവാക്കിയിരുന്നു. അന്ന് വിമാനത്താവളത്തിലെ ജോലിയിലേക്കു മാറ്റിയ ജീവനക്കാരെ ശാരീരികക്ഷമത വീണ്ടെടുത്ത ശേഷമാണു വിമാനത്തിനുള്ളിൽ ജോലിചെയ്യാൻ അനുവദിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.