ഇൻഫോസിസ്: രമ്യമായ പരിഹാരത്തിനു സാധ്യത
ഇൻഫോസിസ്: രമ്യമായ പരിഹാരത്തിനു സാധ്യത
Monday, February 13, 2017 10:35 AM IST
ബാംഗളൂരു: ഇൻഫോസിസ് ടെക്നോളജീസിൽ സ്ഥാപകരും ഇപ്പോഴത്തെ ഡയറക്‌ടർ ബോർഡും തമ്മിലുള്ള പോര് രമ്യമായി തീർന്നേക്കുമെന്നു സൂചന. ബോർഡിൽ താമസിയാതെ അഴിച്ചുപണി ഉണ്ടായേക്കും. സ്ഥാപകരുടെ കൂടി ഇംഗിതം നോക്കിയാകും പുതിയ ഡയറക്ടർമാരെ നിയമിക്കുക. അതേ സമയം ചെയർമാൻ ആർ. ശേഷസായിയും ബോർഡ് അംഗങ്ങളും നല്ല മനുഷ്യരാണെന്നു പ്രസ്താവിച്ച് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണ മൂർത്തി അനുരഞ്ജന സൂചന നൽകി.

വൈകുന്നേരം ചെയർമാൻ ശേഷസായി മാധ്യമങ്ങളെ കാണുകയും സ്ഥാപകരുടെ ആക്ഷേപങ്ങളിൽ ബോർഡ് നിലപാട് വിശദീകരിക്കുകയും ചെയ്തു. ചില കാര്യങ്ങളിൽ ബോർഡിനു വീഴ്ച വന്നിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. മുൻ ചീഫ് ഫിനാൻസ് ഓഫീസർ (സിഎഫ്ഒ) രാജീവ് ബൻസാലിന് അനുവദിച്ച വിടുതൽ തുക വളരെ കൂടുതലായിരുന്നുവെന്ന് ശേഷസായി ഏറ്റു പറഞ്ഞു.

17.3 കോടി രൂപ നല്കാൻ സമ്മതിച്ചെങ്കിലും അഞ്ചു കോടിയേ നൽകിയുള്ളൂ. കന്പനി സ്വമേധയാ കരാർ പുനഃപരിശോധിച്ചു തുക കുറച്ചതാണ്. ബൻസാലിനു ഭീമമായ തുക നൽകിയതു കാണുന്പോൾ എന്തോ ഒളിക്കാനായി കോഴപ്പണം കൊടുത്തതായേ തോന്നൂ എന്നു നേരത്തെ മൂർത്തി ആരോപിച്ചിരുന്നു. തുക അമിതമാണെങ്കിലും കോഴപ്പണമായിരുന്നില്ല എന്നു ശേഷസായി പറഞ്ഞു.

ചീഫ് കംപ്ലയൻസ് ഓഫീസർ ഡേവിസ് കെന്നഡിക്ക് അനുവദിച്ച തുക ഒട്ടും കൂടുതലായിരുന്നില്ലെന്നു ചെയർമാൻ വാദിച്ചു.

കേന്ദ്രമന്ത്രി ജയന്ത് സിൻഹയുടെ ഭാര്യ പുനിത സിൻഹയെ ഡയറക്ടറായി നിയമിച്ചതിൽ ശേഷസായി അപാകത കാണുന്നില്ല. പുനിതയ്ക്ക് അതിനു തക്ക യോഗ്യതയുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

മൂർത്തിയുടെ ബന്ധു ഡി.എൻ. പ്രഹ്ലാദിനെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചതിലും അപാകതയില്ല. പ്രഹ്ലാദ് നേരത്തെ കന്പനിയിലുണ്ടായിരുന്നതിനാൽ കന്പനിയെപ്പറ്റി വേണ്ടത്ര ധാരണയുണ്ട്. ആ നിയമനത്തിൽ താൽപര്യ സംഘട്ടനമല്ല താത്പര്യ ഏകോപനമാണുള്ളതെന്ന് ശേഷസായി പറഞ്ഞു.


ഇൻഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതമായി ഹെലികോപ്ടർ ഉപയോഗിക്കുന്നതായ ആരോപണവും ചെയർമാൻ തള്ളി. എട്ടു ശതമാനം യാത്രകൾക്കേ ഹെലികോപ്ടർ ഉപയോഗിച്ചുള്ളൂ എന്നാണു വിശദീകരണം. സ്വകാര്യ ആവശ്യങ്ങൾക്കു ഹെലികോപ്റ്റർ ഉപയോഗിച്ചതിനു കന്പനിയിലേക്കു പണം തിരിച്ചടച്ചിട്ടുമുണ്ട്.

രാവിലെ നാരായണമൂർത്തി ചില മാധ്യമങ്ങൾക്ക് അയച്ചുകൊടുത്ത ഇ-മെയിലിൽ ചെയർമാനും ബോർഡ് അംഗങ്ങളുംസത്യസന്ധരായ നല്ല മനുഷ്യരാണെന്നു പറഞ്ഞിരുന്നു. ‘നല്ല മനുഷ്യർക്കും തെറ്റുകൾ പറ്റാം... അതുകൊണ്ട് തെറ്റുതിരുത്തി നീങ്ങുമെന്നാണ് എന്‍റെ പ്രതീക്ഷ’ എന്നും മൂർത്തി അതിൽ പറഞ്ഞു. അണിയറയിൽ നടക്കുന്ന ഒത്തുതീർപ്പു ശ്രമങ്ങൾ വിജയിക്കുന്നു എന്ന സൂചനയാണ് അതു നൽകിയത്.

പിന്നീട് മുംബൈയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളുമായി ചർച്ച നടത്തിയ സിഇഒ വിശാൽ സിക്ക, സ്ഥാപകരുമായി തനിക്കു നല്ല ബന്ധമാണുള്ളതെന്നു പറഞ്ഞു. മാധ്യമങ്ങളാണു കോലാഹലം സൃഷ്ടിക്കുന്നതെന്നും സിക്ക അഭിപ്രായപ്പെട്ടു.

വൈകുന്നേരത്തെ ചെയർമാന്‍റെ പത്രസമ്മേളനം സ്ഥാപകരുടെ ആക്ഷേപങ്ങൾ പലതും ശരിവയ്ക്കുന്നതായിരുന്നു. എന്നാൽ സാവധാനം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ധാരണ അണിയറയിൽ രൂപം കൊള്ളുന്നതായാണു സൂചന.

കന്പനി പലകാര്യങ്ങളും തുറന്നു പറയാതിരുന്നതിനെ വിദേശനിക്ഷേപകരടക്കം ഓഹരി ഉടമകൾ വിമർശിക്കുന്നു. സ്ഥാപകരുടെ കാലത്തെയത്ര സുതാര്യത ഇപ്പോൾ ഇല്ലെന്നു വെളിപ്പെടുത്തുന്നതായി കലഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.