കുരുമുളക് വിപണിയിലെത്തി, വില താഴ്ന്നു; വെളിച്ചെണ്ണവിലയിൽ ചാഞ്ചാട്ടം
കുരുമുളക് വിപണിയിലെത്തി, വില താഴ്ന്നു; വെളിച്ചെണ്ണവിലയിൽ ചാഞ്ചാട്ടം
Sunday, February 19, 2017 10:22 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

തായ്‌ലൻഡിന്‍റെ റബർ റിലീസിംഗ് ആഗോള ഉത്പാദക രാജ്യങ്ങളുടെ താത്പര്യങ്ങളെ ബാധിക്കും. കുരുമുളക് പ്രവാഹം ഉത്പന്നവിലയെ വീണ്ടും തളർത്തി. ചുക്കുവിലയും താഴ്ന്നു. കയറ്റുമതി മേഖലയ്ക്ക് കാര്യമായി ഏലക്ക സംഭരിക്കാനായില്ല. സാങ്കേതിക തിരുത്തലിൽ വെളിച്ചെണ്ണവില കയറിയിറങ്ങി. സ്വർണ വില ഉയർന്നു.

കുരുമുളക്

കുരുമുളക് വിളവെടുപ്പ് വ്യാപകമായതോടെ കാർഷികമേഖലകളിൽനിന്ന് കൂടുതൽ ചരക്ക് വില്പനയ്ക്കെത്തി. മുളക് വരവിന് അനുസൃതമായി ഉത്പന്നത്തിന് ഡിമാൻഡ് ഉയരാഞ്ഞത് വിലത്തകർച്ചയുടെ ആക്കം വർധിപ്പിച്ചു. മൂന്നാഴ്ചയ്ക്കിടെ ക്വിന്‍റലിന് 6,500 രൂപ കുരുമുളകിനു നഷ്ടമായി.

വിലത്തകർച്ചയ്ക്ക് തടയിടാൻ വാരാന്ത്യദിനങ്ങളിൽ കർഷകർ രംഗത്തുനിന്ന് അകന്നത് അനുകൂല ഫലം ഉളവാക്കാം. കൊച്ചിയിൽ കഴിഞ്ഞ വാരം അണ്‍ ഗാർബിൾഡ് കുരുമുളകുവില ക്വിന്‍റലിന് 1400 രൂപ കുറഞ്ഞ് 58,200 രൂപയായി. കർണാടകയിലെ കൂർഗിലെയും ചിക്കമംഗലൂരിലെയും വിളവെടുപ്പ് തുടങ്ങി. അന്താരാഷ്‌ട്രവിപണിയിൽ ഉത്പാദക രാജ്യങ്ങൾ നിരക്ക് താഴ്ത്തുമെന്ന നിഗമത്തിലാണ് യുറോപ്യൻ ബയറർമാർ. ഇന്ത്യൻ കുരുമുളകുവില അമേരിക്കൻ കയറ്റുമതിക്ക് 9,750 ഡോളറാണ് ടണ്ണിന്.

റബർ

ആഗോള റബർ വിപണിയെ ഞെട്ടിച്ചുകൊണ്ട് മുഖ്യ ഉത്പാദക രാജ്യമായ തായ്‌ലൻഡ് കരുതൽ ശേഖരത്തിൽനിന്നുള്ള ചരക്കു വിറ്റു. ഏഷ്യൻ വിപണികളിൽ റബർവില ഉയർന്നതിനിടയിലാണ് അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം തായ്‌ലൻഡ് റബർ അഥോറിറ്റി കരുതൽ ശേഖരത്തിൽനിന്നുള്ള ചരക്ക് ലേലത്തിന് ഇറക്കിയത്. മൊത്തം 96,000 ടണ്‍ റബർ അവർ റീലിസ് ചെയ്തു. മാർച്ചിൽ 1.25 ലക്ഷം ടണ്‍ റബർ തായ്‌ലൻഡ് വില്പനയ്ക്കിറക്കുമെന്ന വെളിപ്പെടുത്തൽ ചൈനീസ് മാർക്കറ്റായ ഷാങ്ഹായെ പിടിച്ചുലച്ചു. ഇതോടെ നിക്ഷേപകർ ടോക്കോം എക്സ്ചേഞ്ചിലും വിൽപ്പനക്കാരായി.

വാരാന്ത്യം ടോക്കോമിൽ റബർവില കിലോയ്ക്ക് 20 യെൻ ഇടിഞ്ഞത് ഇന്ത്യ അടക്കമുള്ള ഉത്പാദക രാജ്യങ്ങളിലെ അവധിനിരക്കുകളെ ബാധിച്ചു. അവധിവ്യാപാരത്തിൽ റബർ സെല്ലിംഗ് മൂഡിലേക്ക് നീങ്ങിയത് ഓപ്പറേറ്റർമാരെ ഷോട്ട് പൊസിഷനുകൾക്കും പ്രേരിപ്പിച്ചു. ജനുവരി അവസാനം കിലോ 370 യെന്നിൽ നീങ്ങിയ ടോക്കോമിൽ നിരക്ക് 300 യെന്നിലേക്കു തളർന്നത് സ്റ്റോക്കിസ്റ്റുകളിൽ ആശങ്ക ഉളവാക്കി. പോയവാരം രാജ്യാന്തര വിപണിയിൽ റബർവില ആറുശതമാനം ഇടിഞ്ഞു.


ഇന്ത്യൻ മാർക്കറ്റ് റബർക്ഷാമത്തിന്‍റെ പിടിയിലാണ്. പ്രതികൂല കാലാവസ്ഥ മൂലം സംസ്ഥാനത്ത് ടാപ്പിംഗ് നിലച്ചതിനാൽ വില്പനയ്ക്ക് കാര്യമായി ചരക്കെത്തുന്നില്ല. ഓഫ് സീസണിലെ ആകർഷകമായ വിലയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് ഉത്പാദകർ. കൊച്ചിയിൽ നാലാം ഗ്രേഡ് റബർവില 15,900 രൂപ.

നാളികേരം

നാളികേരോത്പന്ന വിപണി സാങ്കേതിക തിരുത്തലിനുശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഉത്പാദക മേഖലകളിൽനിന്ന് വൻതോതിൽ കൊപ്ര എത്തിയത് വെളിച്ചെണ്ണയിൽ സമ്മർദമുളവാക്കി. 13,100 രൂപയിൽ നീങ്ങിയ വെളിച്ചെണ്ണ 12,600 വരെ ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 12,800ലാണ്. പ്രദേശിക ആവശ്യം ചുരുങ്ങിയത് ചെറുകിട വിപണികളിൽ വില്പന ചുരുങ്ങാൻ ഇടയാക്കി. കൊപ്രയ്ക്ക് 200 രൂപ കുറഞ്ഞ് 8,635 രൂപയായി.


ഏലം

ഏലക്കയുടെ ലഭ്യത ചുരുങ്ങിയത് ഉത്പന്നത്തിന് ഡിമാൻഡ് ഉയർത്തി. കയറ്റുമതിക്കാരും ഉത്തരേന്ത്യൻ വ്യാപാരികളും ലേലകേന്ദ്രങ്ങളിൽ തന്പടിച്ചെങ്കിലും ആവശ്യാനുസരണം ഏലക്ക ശേഖരിക്കാനായില്ല. ഹൈറേഞ്ചിലെ വരണ്ട കാലാവസ്ഥ ഏലം തോട്ടങ്ങളെ നിർജീവമാക്കി. ആഗസ്റ്റിൽ ആരംഭിച്ച സീസണ്‍ ഫെബ്രുവരി മധ്യത്തിലെത്തിയപ്പോൾ 12,500 ടണ്‍ ചരക്ക് ലേലത്തിനിറങ്ങി. ഇതിൽ ഏകദേശം 12,000 ടണ്‍ ഏലക്ക ലേലംകൊണ്ടു. വലുപ്പം കൂടിയ ഏലത്തിന് പോയവാരം ലഭിച്ച ഉയർന്നവില കിലോയ്ക്ക് 1480 രൂപയാണ്.

ചുക്ക്

ചുക്കുവില താഴ്ന്നു. ആഭ്യന്തര ആവശ്യക്കാരുടെ അഭാവവും കയറ്റുമതിമേഖലയിൽനിന്നുള്ള ഡിമാൻഡ് മങ്ങിയതും ക്വിന്‍റലിന് 250 രൂപ കുറച്ചു. ഇടത്തരം ചുക്ക് 13,250 രൂപയിലും മികച്ചയിനം 14,250 രൂപയിലുമാണ്.

ജാതിക്ക

ജാതിക്കവിലയിൽ നേരിയ പുരോഗതി കണ്ടുതുടങ്ങി. ഉത്തരേന്ത്യൻ വ്യവസായികളും കയറ്റുമതിക്കാരും ഉത്പന്നം സംഭരിച്ചത് നേട്ടമായി. ജാതിക്ക തൊണ്ടൻ 280-300 രൂപയിലും തൊണ്ടില്ലാത്തത് 500-525, ജാതിപത്രി 600-650 രൂപയിലും വ്യാപാരം നടന്നു.

സ്വർണം

സ്വർണവില പവന് 120 രൂപ ഉയർന്നു. 22,000 രൂപയിൽ വില്പന ആരംഭിച്ച പവൻ ശനിയാഴ്ച 22,120 രൂപയിലാണ്. ഒരു ഗ്രാമിന്‍റെ വില 2,765 രൂപ. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സ് സ്വർണം 1,234 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.