ടിസിഎസ് 16,000 കോടിയുടെ ഓഹരികൾ തിരിച്ചുവാങ്ങും
ടിസിഎസ് 16,000 കോടിയുടെ  ഓഹരികൾ തിരിച്ചുവാങ്ങും
Monday, February 20, 2017 1:36 PM IST
മുംബൈ: ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 5.61 കോടി ഓഹരികൾ തിരിച്ചുവാങ്ങും. മൊത്തം ഓഹരികളുടെ 2.85 ശതമാനമാണിത്. ഓഹരി ഒന്നിനു 2,850 രൂപവച്ചു നല്കും. ഇന്നലത്തെ വിപണിവിലയേക്കാൾ 11 ശതമാനം കൂടുതലാണിത്. തിരിച്ചുവാങ്ങലിനായി 16,000 കോടി രൂപ ചെലവാക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സർവീസ് കന്പനിയായ ടിസിഎസിന് ഡിസംബറിലെ നിലവച്ച് 43,169 കോടി രൂപ മിച്ചധനമായി ഉണ്ട്. തിരിച്ചുവാങ്ങൽ പ്രഖ്യാപനം കന്പനിയുടെ ഓഹരിവില കുതിച്ചുകയറാൻ നിമിത്തമായി.

കുറേ ദിവസം മുന്പ് ഐടി സേവനമേഖലയിലെതന്നെ കന്പനിയായ കോഗ്നിസന്‍റ് ടെക്നോളജീസ് 22,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങൽ പ്രഖ്യാപിച്ചിരുന്നു. ഇതു രണ്ടും വന്നതോടെ ഇൻഫോസിസ് ടെക്നോളജീസ് ഓഹരി തിരിച്ചുവാങ്ങണമെന്ന ആവശ്യം ശക്തമായി. ഇൻഫോസിസിന്‍റെ സ്ഥാപകരും മുൻ ചീഫ് ഫിനാൻസ് ഓഫീസർമാരും ഈ ആവശ്യം കഴിഞ്ഞ ദിവസങ്ങളിൽ പരസ്യമായി ഉന്നയിച്ചിരുന്നു.

ടിസിഎസിന്‍റെ ഇന്നലെ ചേർന്ന ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. എൻ. ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാനായി പോകുന്നതിനു തലേദിവസമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.


ടിസിഎസിൽ 73.33 ശതമാനം ഓഹരിയുള്ള ടാറ്റാ ഗ്രൂപ്പ് എത്ര ഓഹരികൾ തിരിച്ചു നല്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നു വ്യക്തമല്ല. സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ ടെൻഡർ ക്ഷണിച്ച് ആനുപാതികമായാണ് ഓഹരികൾ വാങ്ങുക. ഇതിനായി തപാലിലൂടെ വോട്ടെടുത്ത് ഓഹരി ഉടമകളുടെ പ്രത്യേക പ്രമേയം പാസാക്കും.

ഇതാദ്യമായാണു കന്പനി ഓഹരികൾ തിരിച്ചുവാങ്ങുന്നത്. ഓഹരികളുടെ എണ്ണം കുറയുന്നത് ശേഷിക്കുന്ന ഓഹരികളുടെ വില കൂട്ടും; പ്രതിഓഹരി വരുമാനം വർധിക്കും.

ഈ ധനകാര്യവർഷം ഇതുവരെ 41 കന്പനികൾ മൊത്തം 27,783 കോടി രൂപയ്ക്ക് ഓഹരികൾ തിരിച്ചുവാങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ടിസിഎസിനെ പെടുത്താതെയാണിത്. 2015-16ൽ പത്തു കന്പനികൾ ചേർന്ന് 1575 കോടി രൂപയുടെ ഓഹരികളേ തിരിച്ചുവാങ്ങിയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.