ഐഎംഎഫ് വിമർശനം; "വാക്വം ക്ലീനർ ഉപയോഗിച്ചു പണം വലിച്ചെടുത്തു'
ഐഎംഎഫ് വിമർശനം;  വാക്വം ക്ലീനർ ഉപയോഗിച്ചു പണം വലിച്ചെടുത്തു
Friday, February 24, 2017 1:59 PM IST
വാഷിംഗ്ടൺ: ഇന്ത്യയുടെ കറൻസി നിരോധനം വാക്വം ക്ലീനർ ഉപയോഗിച്ചു പണം വലിച്ചെടുത്തതുപോലെയായെന്ന് അന്താരാഷ്‌ട്ര നാണയനിധി (ഐഎംഎഫ്). കറൻസി പിൻവലിച്ചതു വലിയ ശൂന്യത സൃഷ്ടിച്ചു. പണമില്ലാതായി. അത് ജനങ്ങളുടെ ഉപഭോഗത്തെയും മൊത്തം സാന്പത്തിക പ്രവർത്തനത്തെയും ബാധിച്ചെന്ന് നിധി കരുതുന്നു.

ഇന്ത്യാ ദൗത്യത്തിന്‍റെ തലവനും ഏഷ്യ- പസഫിക് അസിസ്റ്റന്‍റ് ഡയറക്ടറുമായ പോൾ എ. കഷിനാണ് വാക്വം ക്ലീനർ ഉപമ അവതരിപ്പിച്ചത്. വാക്വം ക്ലീനർ ഉപയോഗിച്ചു കറൻസി വലിച്ചെടുത്തശേഷം ഇപ്പോൾ വിപരീത ദിശയിലാണ് പ്രവർത്തനം. വീണ്ടും കറൻസി ഇറക്കുന്നു. അതാകട്ടെ സാവധാനമാണ്. അതുകൊണ്ടാണു ജനങ്ങൾക്കു ചെലവഴിക്കാൻ വേണ്ടത്ര പണമില്ലാത്തത്: കാഷിൻ പറഞ്ഞു.


കറൻസി ക്ഷാമം 2016-17ലെ ഇന്ത്യയുടെ സാന്പത്തിക (ജിഡിപി) വളർച്ച 6.6 ശതമാനമായി കുറയ്ക്കും. എങ്കിലും അടുത്ത സാന്പത്തികവർഷം വളർച്ച 7.2 ശതമായി കൂടും.

എന്നാൽ, ബാങ്കുകളുടെ കിട്ടാക്കടങ്ങളും വൻ കന്പനികളുടെ തകർച്ചയും കരുതിയിരിക്കേണ്ട ഘടകങ്ങളാണെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.