വിദ്യാഭ്യാസമേഖലയിലും ചരക്ക് - സേവനനികുതി
വിദ്യാഭ്യാസമേഖലയിലും ചരക്ക് - സേവനനികുതി
Sunday, February 26, 2017 10:14 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

2017 ജൂലൈ ഒന്നിനു ചരക്കു സേവനനികുതി പ്രാബല്യത്തിൽ വരുമെന്നു കരുതപ്പെടുന്നു. നികുതിയുടെ കാര്യത്തിൽ സംസ്ഥാനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ മിക്കതും പരിഹരിക്കപ്പെട്ടുകഴിഞ്ഞു. സിജിഎസ്ടിയും എസ്ജിഎസ്ടിയും ഐജിഎസ്ടിയും അംഗീകരിച്ച് എടുക്കുകയാണ് ഇനി ജിഎസ്ടി കൗണ്‍സിലിനു മുന്പിലുള്ളത്. ഇന്ത്യയിലുള്ള എല്ലാ സ്ഥാപനങ്ങളെയും ബിസിനസുകളെയും വ്യവസായങ്ങളെയും ചരക്കുസേവനനികുതി ബാധിക്കും. വിദ്യാഭ്യാസമേഖലയും ഇതിൽ ഉൾപ്പെടുന്നു. ചരക്കുസേവനനികുതി വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് താഴെ വിശദീകരിക്കുന്നു.
ചരക്കുസേവനനികുതി ബാധകമാകുന്നത്

നിലവിൽ വിദ്യാഭ്യാസമേഖലയ്ക്കു ചരക്കുസേവനനികുതിയിൽനിന്നും പലവിധത്തിലുള്ള ഒഴിവുകൾ ലഭിക്കുന്നുണ്ട്. പ്രീ സ്കൂൾ വിദ്യാഭ്യാസം, ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസം മുതലായവ പൂർണമായും സേവനനികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടവയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ അതിലെ കുട്ടികൾക്കും അധ്യാപകർക്കും സ്റ്റാഫിനും നല്കുന്ന എല്ലാ സേവനങ്ങളും സേവനനികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളവയാണ്. പ്രസ്തുത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു നല്കുന്ന താഴെ പറയുന്ന സേവനങ്ങളും സേവനനികുതിയിൽനിന്ന് ഒഴിവ് ലഭിക്കുന്നവയാണ്.

1) വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റു സ്റ്റാഫുകളുടെയും ട്രാൻസ്പോർട്ടേഷൻ.
2) ഭക്ഷണവിതരണവും ഗവണ്‍മെന്‍റ് സ്പോണ്‍സർ ചെയ്തിരിക്കുന്ന ഉച്ചക്കഞ്ഞി വിതരണവും.
3) സെക്യൂരിറ്റി, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ് മുതലായ സേവനങ്ങൾ സ്ഥാപനത്തിനുവേണ്ടി ചെയ്യുന്നത്.
4) അഡ്മിഷൻ, പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനു നല്കുന്ന സേവനങ്ങൾ.
ഇവ കൂടാതെ രാജ്യത്തുള്ള പ്രീമിയർ ബിസിനസ് സ്കൂളുകളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് അവിടുത്തെ കുട്ടികൾക്ക് നല്കുന്ന താഴപ്പറയുന്ന സേവനങ്ങളും സേവനനികുതിയിൽനിന്ന് നിലവിൽ ഒഴിവുള്ളതാണ്.
1) രണ്ടു വർഷത്തെ പിജിഡിഎം റസിഡൻഷ്യൽ കോഴ്സുകൾ (അഡ്മിഷൻ ക്യാറ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം).
2) മാനേജ്മെന്‍റ് ലെവലിലെ ഫെല്ലോ പ്രോഗ്രാമുകൾ
3) അഞ്ചു വർഷത്തെ ഇന്‍റഗ്രേറ്റഡ് മാനേജ്മെന്‍റ് പ്രോഗ്രാമുകൾ.

ഇവ കൂടാതെ നാഷണൽ സ്കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ നടത്തുന്ന വിവിധ ട്രെയിനിംഗ് പ്രോഗ്രാമുകളും സേവനനികുതിയിൽനിന്ന് നിലവിൽ ഒഴിവു ലഭിക്കുന്നവയാണ്. കൂടാതെ നാഷണൽ കൗണ്‍സിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എൻസിവിടി) അംഗീകരിച്ചിരിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് കോഴ്സുകൾ, "ദീൻദയാൽ ഉപാദ്ധ്യായ’ ഗ്രാമീണ്‍ കൗശല യോജനയുടെ വിവിധങ്ങളായ പ്രോജക്ടുകളും നിലവിൽ സേവനനികുതിയിൽനിന്ന് ഒഴിവുള്ളവയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ആർട്സ്, സ്പോർട്സ്, കൾച്ചറൽ പ്രവർത്തനങ്ങൾക്ക് നല്കുന്ന ട്രെയിനിംഗും കോച്ചിംഗും സേവനനികുതിയിൽനിന്ന് ഒഴിവുള്ളതാണ്.

നിലവിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സേവനനികുതിയിൽനിന്നു ലഭിക്കുന്ന എല്ലാ ഒഴിവുകളും കിഴിവുകളും ചരക്കുസേവനനികുതിയിലും തുടർന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വിദ്യാഭ്യാസമേഖലയിൽ ഒഴിവു ലഭിച്ചിട്ടില്ലാത്ത എല്ലാ സേവനങ്ങൾക്കും നിലവിൽ 15 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുന്നത്. എന്നാൽ, ചരക്ക് സേവനനികുതി പ്രാബല്യത്തിൽ വരുന്പോൾ ഇത് 18 ശതമാനമായി വർധിക്കും എന്ന് കരുതപ്പെടുന്നു. ഇത് വിദ്യാർഥികളുടെ മേൽ ഏല്പിക്കപ്പെടുന്ന അധികഭാരമായി വരും. എന്നാൽ, സ്ഥാപനത്തിനു ചരക്കുകളുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ സാധിക്കും. ആ ആനുകൂല്യം നിലവിൽ വിദ്യാഭ്യാസസ്ഥാപനത്തിന് ലഭ്യമല്ല.


രജിസ്ട്രേഷൻ

നിലവിൽ സേവനനികുതി രജിസ്ട്രേഷനുള്ള എല്ലാ സ്ഥാപനങ്ങളും ചരക്കുസേവനനികുതി സിസ്റ്റത്തിലേക്ക് മൈഗ്രേറ്റ് ചെയ്യണം. മൈഗ്രേറ്റ് ചെയ്യുന്നതിന് ജിഎസ്ടിയുടെ സൈറ്റിൽ ലോഗിൻ ചെയ്യുക. നിലവിൽ വിവിധങ്ങളായ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സ്ഥാപനങ്ങൾക്ക് സേവനനികുതി നിയമമനുസരിച്ച് ഏകീകൃത രജിസ്ട്രേഷൻ എടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, ചരക്കുസേവനനികുതിയിൽ ഓരോ സംസ്ഥാനത്തും പ്രത്യേകം രജിസ്ട്രേഷൻ എടുക്കേണ്ടതായുണ്ട്.

ഇൻപുട്ട് ടാക്സ്

വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വിവിധങ്ങളായ സാധനങ്ങൾ വാങ്ങേണ്ടതായും സേവനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതായും വരും. ഉപയോഗപ്പെടുത്തുന്ന സേവനങ്ങൾക്ക് നല്കുന്ന സേവനനികുതിയുടെ ക്രെഡിറ്റ് നികുതിദായകന് നിലവിലും എടുക്കാൻ സാധിക്കും. എന്നാൽ, വാങ്ങുന്ന സാധനങ്ങൾക്കു നല്കുന്ന നികുതികൾ സ്ഥാപനത്തിന് ഉപയോഗിക്കാൻ സാധിക്കില്ലായിരുന്നു. ചരക്ക് സേവനനികുതി പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ സ്ഥാപനങ്ങൾക്ക് സാധനങ്ങൾ വാങ്ങുന്പോൾ നല്കുന്ന നികുതിക്കും നിബന്ധനകൾക്ക് വിധേയമായി ക്രെഡിറ്റ് എടുക്കാവുന്നതാണ്. നിബന്ധനകൾ ഇവയാണ്.

1) സിജിഎസ്ടിയും എസ്ജിഎസ്ടിയും തമ്മിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സെറ്റോഫ് ചെയ്യാൻ പാടില്ല. അതായത് സിജിഎസ്ടിയുടെ അടവിന് എസ്ജിഎസ്ടിയുടെ ഇൻപുട്ട് ക്രെഡിറ്റ് ഉപയോഗിക്കാൻ പാടില്ല. മറിച്ചും പാടില്ല.

2) സിജിഎസ്ടിയുടെ അടവിന് ആദ്യം സിജിഎസ്ടിയുടെ ഇൻപുട്ട് ക്രെഡിറ്റും അതിനുശേഷം ഐജിഎസ്ടിയുടെ ഇൻപുട്ട് ക്രെഡിറ്റും ഉപയോഗിക്കാവുന്നതാണ്.
3) എസ്ജിഎസ്ടിയുടെ അടവിന് ആദ്യം എസ്ജിഎസ്ടിയുടെ ഇൻപുട്ടും ക്രെഡിറ്റും അതിനുശേഷം ഐജിഎസ്ടിയുടെ ഇൻപുട്ട് ക്രെഡിറ്റും ഉപയോഗിക്കാവുന്നതാണ്.
4) അതുപോലെ തന്നെ ഐജിഎസ്ടിയുടെ അടവിന് ആദ്യം ഐജിഎസ്ടിയുടെ ഇൻപുട്ട് ക്രെഡിറ്റും അതിനുശേഷം സിജിഎസ്ടിയുടെ ഇൻപുട്ടും അതിനുശേഷം എസ്ജിഎസ്ടിയുടെ ഇൻപുട്ടും ഉപയോഗിക്കാവുന്നതാണ്.

റിട്ടേണുകൾ

നിലവിൽ സേവനനികുതിക്ക് രണ്ട് അർധവാർഷിക റിട്ടേണുകളും ഒരു വാർഷിക റിട്ടേണുമാണ് ഉള്ളത്. എന്നാൽ, ചരക്ക് സേവനനികുതി പ്രാബല്യത്തിൽ വരുന്നതോടുകൂടി ചുരുങ്ങിയത് 37 റിട്ടേണുകൾ സമർപ്പിക്കേണ്ടതായി വരും. എല്ലാ മാസവും 10-ാം തീയതിക്കു മുന്പ് ജിഎസ്ടിആർ 1 ഉം 15-ാം തീയതിക്ക് മുന്പ് ജിഎസ്ടിആർ 2ഉം 20-ാം തീയതിക്ക് മുന്പ് ജിഎസ്ടിആർ 3ഉം സമർപ്പിക്കണം. കൂടാതെ വാർഷിക റിട്ടേണ്‍ ജിഎസ്ടിആർ 8ൽ അടുത്ത ഡിസംബർ 31നു മുന്പും സമർപ്പിക്കേണ്ടതായുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.