കുരുമുളക് ഉത്പാദനം താഴ്ന്നു, റബറിനെ തായ്‌ലൻഡ് സമ്മർദത്തിലാക്കി
കുരുമുളക് ഉത്പാദനം താഴ്ന്നു, റബറിനെ തായ്‌ലൻഡ് സമ്മർദത്തിലാക്കി
Sunday, February 26, 2017 10:14 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

ആഭ്യന്തര ആവശ്യത്തിനുവേണ്ട കുരുമുളകുപോലും ഈ സീസണിൽ വിളയില്ലേ? വ്യക്തമായ കണക്കെടുപ്പിന് സ്പൈസസ് ബോർഡ് രംഗത്തിറങ്ങേണ്ട സമയം സംജാതമായി. തായ്‌ലൻഡിന്‍റെ റബർ ലേലം ആഗോള മാർക്കറ്റിനെ സമ്മർദത്തിലാക്കി. നാളികേരോത്പന്ന വിപണിയിലെ സാങ്കേതിക തിരുത്തൽ തുടരുന്നു. വാരാന്ത്യം സ്വർണം തിളങ്ങിയത് വിവാഹ പാർട്ടികളെ ഞെട്ടിച്ചു.

കുരുമുളക്

കേരളത്തിൽ കുരുമുളക് ഉത്പാദനം കുറയുമെന്ന പുതിയ വിലയിരുത്തൽ ആഗോള തലത്തിൽതന്നെ ഉത്പന്നത്തിന്‍റെ വിലക്കയറ്റത്തിനു വഴിതെളിക്കാം. പ്രതികൂല കാലാവസ്ഥ മൂലം ഈ വർഷത്തെ ഉത്പാദനം ആഭ്യന്തര ആവശ്യത്തിനു പോലും തികയില്ലെന്നാണ് പുതിയ കണക്കുകൾ നൽകുന്ന സൂചന. കാലവർഷവും, തുലാവർഷവും ദുർബലമായത് കാർഷിക കേരളത്തിനു കനത്ത പ്രഹരമാവും. വിദേശ നാണ്യം നേടുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. മാർച്ചിലേക്ക് പ്രവേശിക്കുന്പോൾ വിളവെടുപ്പ് ഏതാണ്ട് പകുതിയിലേറെ പിന്നിട്ടു. നേരത്തേ കണക്കു കൂട്ടിയതിനെക്കാൾ ഉത്പാദനം കുറയുമെന്ന വസ്തുതകൾ മാനിച്ച് സ്പൈസസ് ബോർഡ് ഉത്പാദനത്തെക്കുറിച്ച് വ്യക്തമായ കണക്കുകൾ ശേഖരിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര ഏജൻസി രംഗത്തിറങ്ങി മൊത്തം ഉത്പാദനത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയാൽ കർഷകന് ഏറ്റവും ഉയർന്ന വില ഉറപ്പു വരുത്താനാവും.

ഇടുക്കിയിലെയും വയനാട്ടിലെയും പല തോട്ടങ്ങളും വരൾച്ചയുടെ പിടിയിലാണ്. പത്തനംതിട്ട, കൊല്ലം, കോട്ടയം ഭാഗങ്ങളിലും കുരുമുളകുത്പാദനം പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ്. കുരുമുളക് ചെടികൾ കരിഞ്ഞുണങ്ങുന്നത് കണക്കിലെടുത്താൽ അടുത്ത വർഷവും വിളവു കുറയാം. ഉത്പാദനം ചുരുങ്ങുന്ന സാഹചര്യത്തിൽ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള കുരുമുളകിനായി ഇതര ഉത്പാദക രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കേണ്ടിവരും.
മലബാർ മുളകിന്‍റെ വിളവ് കുറയുമെന്നു വ്യക്തമായതിനാൽ പ്രമുഖ ഉത്പാദക രാജ്യങ്ങൾ വില ഉയർത്തി വരും മാസങ്ങളിൽ ക്വട്ടേഷൻ ഇറക്കാം. കർണാടകയിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. കൂർഗിലും ചിക്കമംഗലൂരിലും ഉത്പാദനം ചുരുങ്ങിയാൽ രാജ്യാന്തരവിപണിയിൽ ഇന്ത്യൻ നിരക്ക് വീണ്ടും 11,000-12,000 ഡോളറിലേക്കു സഞ്ചരിക്കാം. ദീപാവലി-ദസറ വേളയിലെ ആഭ്യന്തര ഡിമാൻഡ് ഇക്കുറി സ്റ്റോക്കിസ്റ്റുകൾക്ക് നേട്ടമാവും. അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 9400- 9800 ഡോളറാണ്. അണ്‍ ഗാർബിൾഡ് കുരുമുളക് 58,700 ലും ഗാർബിൾഡ് 61,700 രൂപയിലും വാരാന്ത്യക്ലോസിംഗ് നടന്നു.

റബർ

ജനുവരിയിൽ റബർ ഇറക്കുമതി 39 ശതമാനം കുറഞ്ഞത് ആഭ്യന്തരവില മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തിച്ചു. കഴിഞ്ഞ മാസം റബർ ഇറക്കുമതി 24,093 ടണ്ണിൽ ഒതുങ്ങി. ആഗോള തലത്തിൽ റബർവില ഉയർന്നത് നമ്മുടെ ഉത്പാദകർക്കും ആവേശമായി. ജനുവരിയിലെ ആഭ്യന്തര റബർ ഉത്പാദനം 2016 ജനുവരിയെ അപേക്ഷിച്ച് 27 ശതമാനം വർധിച്ച് 66,000 ടണ്ണായി. രാജ്യത്തെ റബർ ഉപഭോഗം കഴിഞ്ഞമാസം 84,000 ടണ്ണാണ്.


തായ്‌ലൻ‌ഡ് അവരുടെ കരുതൽ ശേഖരത്തിലെ റബർ വില്പനയ്ക്കിറക്കുന്നത് ഏഷ്യൻ മാർക്കറ്റുകളെ വീണ്ടും തളർത്തി. ടോക്കോമിൽ ജനുവരി 31ന് അഞ്ചു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 372 യെൻ വരെ കയറിയ റബറിപ്പോൾ 272 യെന്നിലാണ്. അവധിവ്യാപാരത്തിൽ റബർ 50 ദിവസത്തെ ശരാശരി വിലയെക്കാൾ താഴ്ന്നത് ദുർബലാവസ്ഥ രൂക്ഷമാക്കാം. അടുത്ത രണ്ടാഴ്ചകളിൽ 1.25 ലക്ഷം ടണ്‍ റബർ ലേലത്തിന് ഇറക്കുമെന്ന നിലപാടിലാണ് തായ്‌ലൻഡ്.

സംസ്ഥാനത്ത് പകൽ താപനില ഉയർന്നതിനാൽ ടാപ്പിംഗ് നിലച്ചു. അതേസമയം, പിന്നിട്ട രണ്ടു വർഷങ്ങളിലെ വിലത്തകർച്ച മൂലം ടാപ്പിംഗ് നടത്താത്ത ചില തോട്ടങ്ങളിൽ ടാപ്പിംഗ് തുടരുന്നുണ്ട്. നാലാം ഗ്രേഡ് റബർ 16,000 രൂപയിൽനിന്ന് 15,800 രൂപയായി. അഞ്ചാം ഗ്രേഡ് 14,500 രൂപ.

നാളികേരം

നാളികേരോത്പന്ന വിപണിയിലെ സാങ്കേതിക തിരുത്തൽ തുടരുന്നു. വെളിച്ചെണ്ണയുടെ പ്രാദേശിക ഡിമാൻഡ് മങ്ങിയതും കൊപ്ര വരവ് ശക്തിയാർജിച്ചതും തിരുത്തലിനു കാരണമായി. 12,800 രൂപയിൽ നീങ്ങിയ എണ്ണ മാർക്കറ്റ് വാങ്ങൽ താത്പര്യം ചുരുങ്ങിയതോടെ 12,300 രൂപയായി. കൊപ്ര 8,635 രൂപയിൽ നിന്ന് 8,280 രൂപയായി. മാസാരംഭം അടുത്തതിനാൽ വെളിച്ചെണ്ണയ്ക്ക് ലോക്കൽ ഡിമാൻഡ് ഉയരാം.

ജാതിക്ക

ജാതിക്ക, ജാതിപത്രി വിലകളിൽ കാര്യമായ വ്യതിയാനമില്ല. ആഭ്യന്തര വ്യവസായികളും കയറ്റുമതിക്കാരും ഉത്പന്നം ശേഖരിച്ചു. ജാതിക്ക തൊണ്ടൻ 280-300 രൂപയിലും തൊണ്ടില്ലാത്തത് 500-525, ജാതിപത്രി 600-650 രൂപയിലും വിപണനം നടന്നു.

സ്വർണം

സ്വർണവില വീണ്ടും ഉയർന്നു. വിവാഹ സീസണ്‍ അല്ലെങ്കിലും പവന്‍റെ നിരക്ക് വാരാവസാനം 280 രൂപ വർധിച്ചത് കല്യാണ പാർട്ടികളെ സമ്മർദത്തിലാക്കി. പവൻ 22,120 രൂപയിൽനിന്ന് 22,400 രൂപയായി. ഒരു ഗ്രാമിന്‍റെ വില 2,765 രൂപയിൽനിന്ന് 2800ലെത്തി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സ് സ്വർണം 1234 ഡോളറിൽനിന്ന് 1260 വരെ ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.