ബാങ്കുകൾ സാധാരണക്കാർക്ക് സാമ്പത്തികസാക്ഷരത നല്കണം: മുഖ്യമന്ത്രി
ബാങ്കുകൾ സാധാരണക്കാർക്ക്  സാമ്പത്തികസാക്ഷരത നല്കണം: മുഖ്യമന്ത്രി
Friday, March 17, 2017 11:20 AM IST
തൃശൂർ: സാധാരണക്കാർക്ക് സാമ്പത്തികസാക്ഷരത നൽകേണ്ട ഉത്തരവാദിത്വം ബാങ്കുകൾ ഏറ്റെടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ പ്രവർത്തനോദ്ഘാടനം തൃശൂർ ലുലു കണ്‍വൻഷൻ സെന്‍ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും ചാലകശക്തിയായി പ്രവർത്തിക്കുന്ന ഘടകമാണു ബാങ്കിംഗ് വ്യവസായം. സമൂഹത്തിന്‍റെ താഴേത്തട്ടിലേക്ക് ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യവുമായാണു സ്മോൾ ഫിനാൻസ് ബാങ്ക് എന്ന പേരിലുള്ള ചെറുകിട ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നല്കിയത്. വികസനപ്രവർത്തനങ്ങളുടെ ഗുണം പൂർണമായും ലഭിക്കാത്തവർക്ക് താങ്ങായാണ് ഈ പദ്ധതി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കാൻ തയാറെടുക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും ഇത്തരത്തിലുള്ള ജനസേവനോന്മുഖമായ സമീപനം കൈകൊള്ളേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എടിഎം ഡെബിറ്റ് കാർഡുകൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കി. ലോണ്‍ തിരിച്ചടവിന്‍റെ കാര്യത്തിൽ രാജ്യത്തെ കോർപറേറ്റുകളേക്കാൾ മുന്നിൽ നില്ക്കുന്നതു പാവപ്പെട്ടവരും ഇടത്തരക്കാരുമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ചെറുകിട സംരംഭങ്ങളുടെ ഉദ്ദേശ്യം സംരക്ഷിക്കാനും ശരിയായി നടപ്പാക്കാനും ഇസാഫ് പോലുള്ള സ്മോൾ ഫിനാൻസ് ബാങ്കുകൾക്കു കഴിയട്ടെയെന്നും രമേശ് ചെന്നിത്തല ആശംസിച്ചു.


ആദ്യവർഷത്തിൽ 85 ശാഖകൾ തുറക്കാൻ ലക്ഷ്യമിടുന്ന ബാങ്കിന്‍റെ 15 ശാഖകൾ ഉദ്ഘാടനദിനത്തിൽ തുറന്നു. പൂർണമായും റീട്ടെയിൽ ശാഖകളായ ഇവ അടുത്തയാഴ്ച പ്രവർത്തനമാരംഭിക്കും. ബാങ്കിന്‍റെ വെബ്സൈറ്റ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയിംസ് വർഗീസ് എന്നിവർ ചേർന്നും, ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം കെ. രാജൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, മുൻ എംഎൽഎമാരായ തേറമ്പിൽ രാമകൃഷ്ണൻ, എം.പി. വിൻസന്‍റ്, തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ അപ്രേം മെത്രാപ്പോലീത്ത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.