സംരക്ഷണ വാദത്തെ വിമർശിക്കാതെ ജി20
സംരക്ഷണ വാദത്തെ  വിമർശിക്കാതെ ജി20
Saturday, March 18, 2017 11:49 AM IST
ബേഡൻ ബേഡൻ (ജർമനി): ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റായതിനെ തുടർന്നു ലോക വാണിജ്യനയത്തിലും മാറ്റം. വലിയ 20 സന്പന്ന രാജ്യങ്ങളുടെ സംഘടനയായ ജി 20 സമ്മേളനം ഇതാദ്യമായി സംരക്ഷണവാദത്തെ അപലപിക്കാതെ പ്രസ്താവനയിറക്കി. ജി 20 ഒരു ദശകം മുൻപ് ആരംഭിച്ചപ്പോൾ മുതൽ എല്ലാ പ്രസ്താവനയിലും രാജ്യങ്ങളുടെ സംരക്ഷണ വാദത്തെ അപലപിച്ചിരുന്നതാണ്.

ജി 20 ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് മേധാവികളും ഇവിടെ സമ്മേളിച്ചു നടത്തിയ പ്രസ്താവനയിൽ രണ്ടുമാറ്റങ്ങളാണുള്ളത്. സംരക്ഷണ വാദത്തിനെതിരെയും കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനായും ഉള്ള ആഹ്വാനങ്ങൾ ഇല്ലാതായി. രണ്ടിലും ട്രംപിന്‍റെ നയങ്ങളോടു പൊരുത്തപ്പെടാൻ ജി 20 നിർബന്ധിതമായി. ചൈനയും ഫ്രാൻസും ജർമനിയും ചെറുത്തിട്ടും ഫലമുണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.