നികുതിവെട്ടിപ്പ്: 60,000 പേർക്കെതിരേ അന്വേഷണം
Saturday, April 15, 2017 10:28 AM IST
ന്യൂഡൽഹി: രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പിന്‍റെ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്. 60,000ലധികം ആളുകൾക്കെതിരേയാണ് ആദായനികുതി വകുപ്പ് പുതിയ നീക്കം നടത്തുന്നത്.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് സോഴ്സ് വെളിപ്പെടുത്താത്ത 9,334 കോടി രൂപയാണ് കണ്ടെത്താനായത്. കറൻസി റദ്ദാക്കൽ നടപ്പിലാക്കിയ 2016 നവംബർ ഒന്പത് മുതൽ 2017 ഫെബ്രുവരി 28 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഈ കാലയളവിൽ നികുതിവെട്ടിപ്പു നടത്തിയതായി കണ്ടെത്തിയത് 60,000ലധികം പേരെയാണ്. ഇതിൽ 1,300 പേർ ഉന്നതസ്ഥാനങ്ങളിലുള്ളവരുമാണ്. വലിയ തുകയുടെ വസ്തു കൈമാറ്റം നടന്ന 6000 പണമിടപാടുകളും 6,600 വിദേശ ഇടപാടുകളും കൂടുതൽ അന്വേഷണങ്ങൾക്കായി പരിഗണനയിലാണ്.


ഇപ്പോൾ കുറ്റക്കാരെന്നു കണ്ടെത്തിയ എല്ലാ ഇടപാടുകളുടെയും ഉടമകൾക്ക് വിശദീകരണക്കുറിപ്പ് നല്കിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സിബിഡിടി പറഞ്ഞു. ഇതാണ് കൂടുതൽ അന്വേഷണത്തിന് സിബിഡിടിയെ പ്രേരിപ്പിച്ചത്.

ഈ വർഷം 31ന് ആവഷ്കരിച്ച ഓപ്പറേഷൻ ക്ലീൻ മണി‍യുടെ ആദ്യ ഘട്ടത്തിൽ 17.92 ലക്ഷം ആളുകളോട് ആദായനികുതി വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിൽ 9.46 ലക്ഷം പേർ മറുപടി നല്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.