നികുതിവെട്ടിപ്പ് ദുഷ്കരം, വെട്ടിച്ചാൽ ശിക്ഷ കടുപ്പം
നികുതിവെട്ടിപ്പ് ദുഷ്കരം, വെട്ടിച്ചാൽ ശിക്ഷ കടുപ്പം
Sunday, April 16, 2017 11:32 AM IST
ന്യൂഡൽഹി: ജിഎസ്ടി നിയമം പ്രാബല്യത്തിൽ വരുന്നതോടെ നികുതിവെട്ടിപ്പ് ദുഷ്കരമാകും. ഒപ്പം നികുതിവെട്ടിപ്പ് നടത്തിയാൽ ശിക്ഷ കടുപ്പമാകും.മുൻഘട്ടത്തിലെ നികുതിയുടെ ക്രെഡിറ്റ് (ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്) തുടർന്നുള്ള ഘട്ടത്തിലെ വ്യാപാരി ആവശ്യപ്പെടും. അതാണു നികുതിവെട്ടിപ്പു തടയാൻ ജിഎസ്ടിയിലുള്ള സംവിധാനം. ഇപ്പോൾ ഉത്പാദനമേഖല(ഫാക്ടറി)യും വ്യാപാരമേഖലയും (കടകൾ) രണ്ടു നികുതിസംവിധാനങ്ങളിലായതുകൊണ്ട് നികുതിവെട്ടിപ്പിനു വഴിയുണ്ട്. ജിഎസ്ടി വരുന്പോൾ ഒറ്റ സംവിധാനത്തിനു കീഴിലാകും. അപ്പോൾ അസംസ്കൃത സാധനങ്ങളുടെ ഘട്ടത്തിൽ തുടങ്ങി ഒടുവിലത്തെ ചില്ലറവ്യാപാരി വരെയുള്ളവർ ഒറ്റ ശൃംഖലയിലാകും. അവിടെ ശൃംഖല മുറിയാതെ നോക്കാൻ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനം പ്രേരണയാകും.

ജാമ്യമില്ല

ഇതും മറികടന്നു നികുതി വെട്ടിക്കുന്നപക്ഷം കടുത്ത ശിക്ഷകളാണു കാത്തിരിക്കുന്നത്. അഞ്ചു കോടിയിലധികം രൂപയുടെ വെട്ടിപ്പു നടത്തിയാൽ ജാമ്യമില്ലാത്ത കുറ്റമായി പരിഗണിക്കും. നികുതിവെട്ടിപ്പിൽ തെറ്റായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടുന്നതും തെറ്റായ റീഫണ്ട് വാങ്ങുന്നതും പെടുന്നു. ഇവയും അഞ്ചു കോടി കവിഞ്ഞാൽ കുറ്റം കൊഗ്‌നൈസബിളും ജാമ്യമില്ലാത്തതുമാകും.

കൊഗ്‌നൈസബിൾ കുറ്റത്തിനു വാറന്‍റില്ലാതെ പോലീസ് ഓഫീസർക്ക് അറസ്റ്റ് നടത്താം; കോടതിയുടെ അനുമിതിയില്ലാതെ അന്വേഷണവും തുടങ്ങാം. നോൺ കൊഗ‌്നൈസബിൾ കുറ്റത്തിനു വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാനാവില്ല. കോടതി ഉത്തരവില്ലാതെ അന്വേഷണം ആരംഭിക്കാനും പാടില്ല.

കൊഗ്‌നൈസബിൾ ആയ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടാൽ എന്താണു കുറ്റാരോപണമെന്നു രേഖാമൂലം അറിയിക്കണം. 24 മണിക്കൂറിനകം മജിസ്ട്രേറ്റിന്‍റെ മുന്പാകെ ഹാജരാക്കുകയും ചെയ്യണം.

ഹാജരായില്ലെങ്കിൽ കാൽ ലക്ഷം പിഴ

നോൺ കൊഗ്‌നൈസബിളും ജാമ്യം നല്കാവുന്നതുമായ കുറ്റമാണെങ്കിൽ അറസ്റ്റിലായയ ആളെ ഡെപ്യൂട്ടി/അസിസ്റ്റന്‍റ് കമ്മീഷണർക്കു ജാമ്യത്തിൽ വിടാം.
കേന്ദ്ര ജിഎസ്ടിയുടെയോ സംസ്ഥാന ജിഎസ്ടിയുടെയോ ഓഫീസർ നല്കിയ സമൻസ് പ്രകാരം ഒരാൾ ഹാജരായില്ലെങ്കിൽ 25,000 രൂപവരെ പിഴ ചുമത്താം.

സമൻസ് ഒടുവിൽ മതി

സമൻസ് ഏറ്റവും അവസാനത്തെ നടപടി ആയിരിക്കണമെന്നാണു നികുതി മാർഗരേഖയിൽ പറയുന്നത്. നികുതിദാതാവ് സഹകരിക്കാതിരിക്കുന്പോൾ മാത്രമേ സമൻസ് അയയ്ക്കാവൂ. കന്പനികളുടെ ഉന്നത മാനേജ്മെന്‍റിനെ ഇപ്രകാരം സമൻസ് ചെയ്യരുതെന്നും മാർഗരേഖയിൽ പറയുന്നു. അനാവശ്യമായ മാനസിക സമ്മർദവും വിഷമവും ഉണ്ടാക്കുന്നവിധം കഠിനവും നൈയാമികവുമാകരുത്. സമൻസിലെ ഭാഷ എന്നും നിർദേശിച്ചിട്ടുണ്ട്.

അസിസ്റ്റന്‍റ് കമ്മീഷണറുടെ റാങ്കിലുള്ള ഓഫീസറുടെ രേഖാമൂലമായ അനുമതിയോടെയേ സൂപ്രണ്ടുമാർ സമൻസ് നല്കാവൂ.

വലിയ കന്പനികളുടെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ), ചീഫ് ഫിനാൻസ് ഓഫീസർ (സിഎഫ്ഒ), ജനറൽ മാനേജർ തുടങ്ങിയ സീനിയർ മാനേജ്മെന്‍റ് സ്റ്റാഫിന് സാധാരണ ഗതിയിൽ സമൺസ് ആദ്യഘട്ടമായി അയയ്ക്കരുത് എന്നും മാർഗരേഖയിൽ പറയുന്നു. അവരുടെകൂടി പങ്കും ഇടപെടലും നികുതിവെട്ടിപ്പിൽ ഉണ്ടെന്ന് അന്വേ‍ഷണത്തിൽ സൂചന ലഭിച്ചശേഷമേ അവർക്കു സമൻസ് അയയ്ക്കാവൂ.

ഇ-വേ ബിൽ വരുന്നു;വാഹനം പരിശോധിക്കും

ന്യൂഡൽഹി: 50,000 രൂപയിൽ കൂടിയ വിലയ്ക്കുള്ള ചരക്കുകൾ കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ വേണം. ഓൺലൈനായി ജിഎസ്ടി നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്തുവേണം ഇ-വേ ബിൽ ഉണ്ടാക്കാൻ. നികുതിവെട്ടിപ്പ് തടയാനായി നികുതി ഉദ്യോഗസ്ഥർക്ക് ഏതു സമയവും ഇതു പരിശോധിക്കാം.

ജിഎസ്ടി വന്നാൽ ചെക്ക്പോസ്റ്റും വാഹനം തടയലും പരിശോധനയും വേണ്ട എന്നാണു പറഞ്ഞിരുന്നതെങ്കിലും പഴയ വാറ്റ്/എക്സൈസ് ഡ്യൂട്ടി പരിശോധനകൾ തുടരുന്നതായാണു ചട്ടങ്ങൾ കാണിക്കുന്നത്.

സംസ്ഥാനത്തിനുള്ളിലോ പുറത്തോ ഉത്പന്നം കൊണ്ടുപോകാൻ ഇലക്‌ട്രോണിക് വേ ബിൽ വേണം. ഇതു ലഭിക്കുന്നതിന് അപേക്ഷിക്കാനുള്ള ഫോം സംബന്ധിച്ച ചട്ടങ്ങൾ എക്സൈസിനും കസ്റ്റംസിനുമായുള്ള കേന്ദ്ര ബോർഡ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. ജിഎസ്ടി നെറ്റ്‌വർക്ക് നല്കുന്ന ഇ-വേ ബില്ലിനു 15 ദിവസം വരെയാണു കാലാവധി. ദൂരമനുസരിച്ചാണു കാലാവധി. 100 കിലോമീറ്ററിന് ഒരു ദിവസം. ആയിരം കിലോമീറ്ററിന് അപ്പുറത്തേക്കാണെങ്കിൽ 15 ദിവസം.

ഉത്പന്നത്തിന്‍റെ ഇൻവോയിസിന്‍റെയോ ബില്ലിന്‍റെയോ കോപ്പിക്കൊപ്പം ഇ-വേ ബില്ലിന്‍റെ കോപ്പിയോ ബിൽ നന്പറോ വാഹനത്തിൽ കരുതണം.ഇ-വേ ബില്ലോ ഇ-വേ ബിൽ നന്പറോ പരിശോധിക്കാനായി നികുതി ഒാഫീസർക്ക് ഏതു വാഹനവും തടഞ്ഞുനിർത്താൻ അധികാരമുണ്ട്. നികുതിവെട്ടിപ്പ് സംശയിക്കുന്നപക്ഷം ചരക്കിന്‍റെ ഭൗതികപരിശോധനയും നടത്താം. ഇത്തരം ഏതു പരിശോധനയും 24 മണിക്കൂറിനകം ജിഎസ്ടി എൻ പോർട്ടലിൽ നല്കണം. പരിശോധന 30 മിനിറ്റിലേറെ നീണ്ടാൽ വണ്ടി ഉടമയ്ക്കു വിവരം ജിഎസ്ടി എൻപോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യാം.കരിഞ്ചന്തയും നികുതിവെട്ടിപ്പും തടയാനുള്ള ഏറ്റവും ഫലപ്രദ ഉപകരണമായാണ് ഇ-വേ ബില്ലിനെ നികുതി വിശകലനക്കാർ വിശേഷിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.