നിക്ഷേപ തട്ടിപ്പ്: സഹാറാ ഗ്രൂപ്പിന്‍റെ ആംബി വാലി ലേലം ചെയ്യാൻ സുപ്രീംകോടതി ഉത്തരവ്
നിക്ഷേപ തട്ടിപ്പ്: സഹാറാ ഗ്രൂപ്പിന്‍റെ ആംബി വാലി ലേലം ചെയ്യാൻ സുപ്രീംകോടതി ഉത്തരവ്
Monday, April 17, 2017 11:58 AM IST
ന്യൂഡൽഹി: നിക്ഷേപ തട്ടിപ്പ് കേസിൽ സഹാറ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സംരംഭമായ പൂനയിലെ ആംബി വാലി പ്രോപ്പർട്ടി ലേലം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്. നിക്ഷേപകർക്ക് തിരികെ നൽകാനുള്ളതിൽ 5,000 കോടി രൂപയുടെ ഗഡു സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) അടയ്ക്കുന്നതിൽ മുടക്കം വരുത്തിയതോടെയാണ് ജസ്റ്റീസുമാരായ ദീപക് മിശ്ര, രഞ്ജൻ ഗൊഗോയി, എ.കെ. സിക്രി എന്നിവരുടെ ബെഞ്ച് നടപടിയെടുത്തത്. ലേല നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ബോംബെ ഹൈക്കോടതി ഉദ്യോഗസ്ഥരോടും കോടതി നിർദേശിച്ചു.

സെബിക്ക് അടയ്ക്കേണ്ട ഗഡു മുടങ്ങിയതിനെത്തുടർന്ന് 39,000 കോടി രൂപ വിലമതിക്കുന്ന 8,900 ഏക്കറിലെ ആംബി വാലി പ്രോപ്പർട്ടി പിടിച്ചെടുക്കാൻ ഫെബ്രുവരിയിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിനു ശേഷവും സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയുടെ പരോൾ നീട്ടിക്കിട്ടാൻ അടയ്ക്കേണ്ടിയിരുന്ന തുകയും മുടക്കിയതോടെ കടുത്ത നടപടി സ്വീകരിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ആവശ്യത്തിൽ കൂടുതൽ സമയവും അവസരവും നൽകിയിട്ടുള്ളതാണെന്നു വ്യക്തമാക്കിയ കോടതി, പണം അടയ്ക്കാനാവില്ലെങ്കിൽ ജയിലിൽ പോകാൻ തയാറായിക്കോളാനും സുബ്രതോ റോയിയോടു പറഞ്ഞു. 28ന് സുബ്രതോ കോടതിയിൽ നേരിട്ടു ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.


സഹാറാ ഗ്രൂപ്പിന്‍റെ പ്രധാന വരുമാന സ്രോതസായ ആംബി വാലി പിടിച്ചെടുത്തതോടെ കുടിശിക അടയ്ക്കാനുള്ള വരുമാനം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും അതിനാൽ പണം അടയ്ക്കാനുള്ള തീയതി 2019 ജൂലൈ വരെ നീട്ടിത്തരണമെന്നുമായിരുന്നു സഹാറയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചത്. 85 ശതമാനം തുകയും അടച്ചുതീർത്തതാണെന്ന കപിൽ സിബലിന്‍റെ വാദവും കോടതി അംഗീകരിച്ചില്ല. 24,000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതിൽ പലിശയടക്കം 36,000 കോടി രൂപ പിടിച്ചെടുക്കണമെന്നാണ് സെബി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.