കാർഷിക കടാശ്വാസം: രാഷ്‌ട്രീയ പാർട്ടികൾക്കു വോട്ട് നേടാനുള്ള മാർഗം; രാജ്യത്തിനു തീരാ നഷ്ടം
കാർഷിക കടാശ്വാസം: രാഷ്‌ട്രീയ പാർട്ടികൾക്കു വോട്ട് നേടാനുള്ള മാർഗം; രാജ്യത്തിനു തീരാ നഷ്ടം
Wednesday, April 19, 2017 11:58 AM IST
രാജ്യത്ത് ഉയർന്നുവരുന്ന കർഷക പ്രതിഷേധങ്ങൾ ഇന്ത്യയുടെ സാന്പത്തികഭദ്രതയുടെ അടിത്തറയിളക്കാനുതകുന്നതാണ്. ഉത്തർപ്രദേശിൽ അധികാരമേറ്റ ബിജെപി സർക്കാർ തുടങ്ങിവച്ച കടാശ്വാസ പദ്ധതി മറ്റു നാലു സംസ്ഥാനങ്ങളെക്കൂടി സ്വീകരിക്കാൻ പ്രേരിപ്പിക്കുകയാണ്. പോയ മാസം ഉത്തർപ്രദേശിൽ അധികാരമേറ്റ ഭാരതീയ ജനതാ പാർട്ടി സാധാരണ കർഷകരുടെ വോട്ട് ലക്ഷ്യമിട്ട് വലിയ ഇളവുകൾ പ്രഖ്യാപിച്ചത് മറ്റു സംസ്ഥാനത്തെ കർഷകർക്കുകൂടിയാണ് പ്രതീക്ഷ നല്കിയത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ തങ്ങൾക്കും കടാശ്വാസം ലഭിക്കുമെന്ന ചിന്ത രാജ്യമെങ്ങും ഉയരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. 2019ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചാണ് ബിജെപിയുടെ പ്രവർത്തനങ്ങൾ.

റിസർവ് ബാങ്ക് ഗവർണറും നബാർഡ് മേധാവ‌ിയും കടാശ്വാസം പകർച്ചവ്യാധിപോലെ പടർന്നുപിടിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഉത്തർപ്രദേശ് സർക്കാർ തുടങ്ങിവച്ച ഈ പ്രവണത മൂന്നു സംസ്ഥാനങ്ങൾക്കുകൂടി നടപ്പിലാക്കേണ്ടിവരുമെന്ന് കാർഷിക ധനതന്ത്രജ്ഞനായ അശോക് ഗുലാട്ടി പറയുന്നു.

കടാശ്വാസം നല്കുന്നതിനാൽ വായ്പ തിരിച്ചടയ്ക്കുന്ന പ്രവണത ജനങ്ങൾക്കിടയിൽ ഇല്ലാതാകുമെന്ന് സാന്പത്തികവിദഗ്ധർ മുന്നറിയിപ്പു നല്കുന്നുണ്ട്. പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകൾക്കാണ് ഇതിന്‍റെ പ്രത്യാഘാതം കൂടുതൽ നേരിടേണ്ടിവരിക. ഇപ്പോൾത്തന്നെ 15,000 കോടി ഡോളറാണ് പൊതുമേഖലാ ബാങ്കുകൾക്ക് കിട്ടാക്കടമായുള്ളത്.
കിട്ടാക്കടത്തിന്‍റെ വ്യാപ്തിയെടുത്താൽ രാജ്യത്തിന്‍റെ മൊത്തം ജിഡിപിയുടെ 66 ശതമാനം വരും. മറ്റു വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇതു വളരെ വലുതാണ്. ജിഡിപിയുടെ രണ്ടു ശതമാനം വരുന്ന കടം മാത്രം സംസ്ഥാനങ്ങൾ എഴുതിത്തള്ളുന്നതാണ് അഭികാമ്യമെന്നാണ് എക്കണോമിസ്റ്റായ മെറിൽ ലിഞ്ച് അഭിപ്രായപ്പെടുന്നത്.

അടുത്തത് ആര്?


പഞ്ചാബും മഹാരാഷ്‌ട്രയും അധികം വൈകാതെതന്നെ കാർഷിക കടാശ്വാസം പ്രഖ്യാപിച്ചേക്കും. ബിജെപി സർക്കാർ അധികാരത്തിലുള്ള മഹാരാഷ്‌ട്രയിൽ കർഷകർ കടാശ്വാസം വേണമെന്ന് അഭ്യർഥിക്കുന്നുണ്ട്. രണ്ടു വർഷത്തെ വരൾച്ചയും ഉത്പന്നങ്ങളുടെ വിലയിടിവുമാണ് അവർ ഉ‍യർത്തിക്കാട്ടുന്ന പ്രശ്നങ്ങൾ.

ഇന്ത്യയുടെ ധാന്യക്കോപ്പ എന്നറിയപ്പെടുന്ന പഞ്ചാബിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ മാസം അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരും കർഷകരെ കൈയിലെടുത്തത് കാർഷിക കടാശ്വാസം ഉയർത്തിക്കാണിച്ചായിരുന്നു.

തമിഴ്നാട്ടിലേക്കു വരുന്പോൾ വരണ്ട കാലാവസ്ഥയെത്തുടർന്ന് ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന കർഷകരെ കാണാം. അതുതന്നെയാണ് അവരുടെ പ്രക്ഷോഭം ഡൽഹിവരെ എത്തിച്ചതും. വലിയ പ്രക്ഷോഭത്തെത്തുടർന്ന് എല്ലാ കർഷകരുടെയും വായ്പകൾ എഴുതിത്തള്ളാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശം നല്കുകയും ചെയ്തു. കടക്കെണിമൂലം ആത്മഹത്യ ചെയ്ത അയൽവാസികളുടെ തലയോട്ടികളുമായായിരുന്നു തമിഴ്നാട്ടിലെ കർഷകരുടെ സമരം ഡൽഹിയിൽ അരങ്ങേറിയത്.

തിരിച്ചടയ്ക്കില്ല

26.3 കോടി കർഷകർ തങ്ങളുടെ വായ്പ തിരിച്ചടയ്ക്കില്ലെന്നുള്ള തീരുമാനത്തിലാണ്. വായ്പാ വെട്ടിപ്പു നടത്തി വലിയ ബാധ്യതകൾ ഉണ്ടാക്കിയ പ്രമാണിമാർ ഒരു കൂസലുമില്ലാതെ രക്ഷപ്പെടുന്പോൾ തങ്ങൾ എന്തിനു വായ്പ തിരിച്ചടയ്ക്കണമെന്നാണ് കർഷകരുടെ ചോദ്യം. വായ്പ തിരിച്ചടച്ചാൽപോലും സർക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുമുള്ള സഹായങ്ങളും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും അവർ പറയുന്നു.

റിസർവ് ബാങ്കിന്‍റെ കണക്കുകളനുസരിച്ച് കാർഷികമേഖലയിലെ നിഷ്ക്രിയ ആസ്തി കഴിഞ്ഞ ഡിസംബർ വരെ 58,800 കോടി രൂപയായി ഉയർന്നു. 2007-08 കാലഘട്ടത്തിൽ 9,740 കോടി ആയിരുന്നതാണ് ഇപ്പോൾ ഇത്രയേറെയായി ഉയർന്നത്.

ഐബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.