സ്നാപ്ഡീൽ ഫ്ലിപ്കാർട്ടിൽ ലയിക്കും
സ്നാപ്ഡീൽ ഫ്ലിപ്കാർട്ടിൽ ലയിക്കും
Friday, May 12, 2017 11:58 AM IST
ബംഗളൂരു: മൂന്നു മാസം, 15 കൂടിക്കാഴ്ചകൾ... ഒടുവിൽ തീരുമാനമായി, ഇന്ത്യൻ ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായ സ്നാപ്ഡീൽ ഫ്ലിപ്കാർട്ടിൽ ലയിക്കും. ജാപ്പനീസ് ഇന്‍റർനെറ്റ് ആൻഡ് ടെക്നോളജി ഭീമനായ സോഫ്റ്റ്ബാങ്കിന്‍റെ ഏറ്റവും വലിയ ഇന്ത്യൻ സ്വത്ത് ഫ്ലിപ്കാർട്ടിൽ ലയിക്കുന്പോൾ ഇന്ത്യൻ ഇ-കൊമേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമായി മാറും.

ഇടപാടിൽ 100 കോടി ഡോളറിന്‍റെ മൂല്യമാണ് സ്നാപ്ഡീലിന് നിർണയിച്ചിരിക്കുന്നത്. ഒരു വർഷം മുന്പുവരെ 650 കോടി ഡോളറായിരുന്നു സ്നാപ്ഡീലിന്‍റെ മൂല്യം. ലയനത്തിന്‍റെ ഒൗദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടായേക്കുമെന്നാണു സൂചന.
ലയനത്തിന്‍റെ അവസാനവട്ട ചർച്ചകൾ നെക്സസ് വെൻച്വർ പാർട്ണേഴ്സു(എൻവിപി)മായായിരുന്നു. സ്നാപ്ഡീലിന്‍റെ ആദ്യകാല നിക്ഷേപകരായിരുന്നു നെക്സസ്. ഇന്നലെ നടന്ന ചർച്ചയിൽ നെക്സസിന്‍റെ ബോർഡംഗങ്ങളുടെ അനുമതികൂടി ലഭിച്ചതോടെയാണ് ലയനത്തിനു തീരുമാനമായത്. സ്നാപ്ഡീലിലും ഒലയിലും നിക്ഷേപിച്ചതുവഴി 140 കോടി ഡോളറിന്‍റെ നഷ്ടമുണ്ടായെന്ന് കഴിഞ്ഞ ദിവസം സോഫ്റ്റ് ബാങ്ക് വെളിപ്പെടുത്തിയിരുന്നു.


സ്നാപ്ഡീലിൽ ഒറ്റ അക്ക ഓഹരിയുള്ള നെക്സസ് ഓഹരി കൈമാറുന്പോൾ എട്ടു കോടി ഡോളറും പുതിയ കമ്പനിയിൽ ഓഹരിയും ലഭിക്കും. ആദ്യകാല നിക്ഷേപകരിലൊരാളായ കലാരി കാപിറ്റലിന് ഏഴു കോടി ഡോളറും ലഭിക്കും. എന്നാൽ, സ്നാപ്ഡീലിന്‍റെ സ്ഥാപകരായ കുനാൽ ഭാൽ, രോഹിത് ബൻസാൽ എന്നിവർക്ക് ഓഹരിപങ്കാളിത്തം വാഗ്ദാനം ചെയ്തിട്ടില്ല.

സ്നാപ്ഡീലിന്‍റെ എല്ലാ നിക്ഷേപകരിൽനിന്നും ലയനാനുമതി ലഭിച്ചതോടെ സോഫ്റ്റ് ബാങ്ക് ടൈഗർ ഗ്ലോബലുമായി ലയനനടപടികൾ തുടങ്ങാനുള്ള ചർച്ച വൈകാതെ നടത്തിയേക്കും. ഫ്ലിപ്കാർട്ടിന്‍റെ പ്രധാന നിക്ഷേപകരാണ് ടൈഗർ ഗ്ലോബൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.