സ്റ്റേറ്റ് ബാങ്ക് ശൈലിയിൽ ലയനം തുടരും, ശാഖകൾ കുറയും
Monday, May 22, 2017 11:23 AM IST
കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ലയനത്തിന്‍റെ ശൈലിയിൽ മറ്റു പൊതുമേഖലാ ബാങ്കുകളും ലയിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. ലാഭകരമല്ലാത്ത പൊതുമേഖ ലാ ബാങ്കുകളെ ലാഭകരമായി പ്രവർത്തിക്കുന്ന ബാങ്കുകളിൽ ലയിപ്പിക്കാനാണ് പദ്ധതി തയാറാക്കുന്നത്.

രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർണമായും നടപ്പാക്കാനാണ് കേന്ദ്രം തയാറെടുക്കുന്നത്. ഇതോടെ എസ്ബിഐ അടക്കം രാജ്യത്ത് അഞ്ച് പൊതുമേഖലാ ബാങ്കുകൾ മാത്രമായി ചുരുങ്ങും. നിലവിൽ ലാഭകരമായി പ്രവർത്തിക്കുന്ന കനറാ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയവയാണ് മറ്റു ബാങ്കുകളെ ഏറ്റെടുക്കുക. ‌

ബ്രാഞ്ചുകൾ കുറയുന്ന മുറയ്ക്ക് പണമിടപാടിന് തടസം വരാതിരിക്കാൻ ചെറുകിട സ്വകാര്യ ബാങ്കുകൾക്ക് (സ്മോൾ ഫിനാൻസ് ബാങ്ക്) ആണ് ലൈസൻസ് അനുവദിക്കുക. ഇത്തരം നടപടികൾ മെട്രോ നഗരങ്ങളിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.


നവംബറിൽ മുംബൈയിൽ രണ്ട് ചെറുകിട സ്വകാര്യ ബാങ്കുകൾക്ക് ആർബിഐ ലൈസൻസ് അനുവദിച്ചിരുന്നു. പണനിക്ഷേപവും വായ്പക ളുടെ പ്രവൃത്തികളും മാത്രം അനുവദിക്കുന്ന ചെറുകിട സ്വകാര്യ ബാങ്കുകൾ കർഷകർക്കും ചെറുകിട വ്യവസായികൾക്കും ഗുണകരമാകുമെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

ലയനം ബാങ്ക് ജീവനക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

പ്രബൽ ഭരതൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.