സ്രോതസിൽനിന്നുള്ള നികുതി: 2016 - 17 വർഷത്തെ അവസാന ത്രൈമാസ റിട്ടേണ്‍ 31നു മുന്പ്
Sunday, May 28, 2017 11:01 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനുശേഷം വരുമാനത്തിന്‍റെ ബാക്കി തുക നികുതിദായകനു നൽകുന്ന വകുപ്പുകളാണ് ആദായനികുതി നിയമത്തിൽ 17-ാം അധ്യായത്തിൽ സൂചിപ്പിക്കുന്നത്. നാം സന്പാദിക്കുന്ന വരുമാനത്തിന്‍റെ ഒരു വിഹിതമാണ് നികുതിയായി അടയ്ക്കുന്നത്. ഇത് ഗവണ്‍മെന്‍റിനെ സംബന്ധിച്ചിടത്തോളം ഖജനാവിലേക്ക് ക്രമമായി വന്നുകൊണ്ടിരിക്കുന്നതിനാൽ ഈ വിധത്തിലുള്ള നികുതിപിരിവിനാണു കൂടുതൽ പ്രാധാന്യം. അതുകൊണ്ടാണ് മുൻകാലങ്ങളെ അപേക്ഷിച്ച് സ്രോതസിൽനിന്നു നികുതിപിരിവ് ഉൗർജിതമാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ നികുതി പിടിക്കുന്നതിൽ വീഴ്ച വരുത്തിയാലും നികുതി പിടിച്ചതിനു ശേഷം സർക്കാരിലേക്ക് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലുമായിരുന്നു ശിക്ഷാനടപടികൾ ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ റിട്ടേണ്‍ സമർപ്പണത്തിനുള്ള വീഴ്ചയ്ക്കും സർട്ടിഫിക്കറ്റുകളുടെ വിതരണത്തിലുള്ള വീഴ്ചയ്ക്കുംകൂടി ശിക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്രോതസിൽനിന്നു പിടിച്ച നികുതി നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമാണ് നികുതിദായകന് നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുക. താഴെപ്പറയുന്ന റിട്ടേണ്‍ ഫോമുകളാണ് വിവിധ തരത്തിൽ നികുതി സ്രോതസിൽനിന്നു പിടിക്കുന്പോൾ ഉപയോഗിക്കേണ്ടത്.

1) 24 ക്യു - ശന്പളത്തിൽനിന്നുള്ള നികുതി
2) 26 ക്യു - ശന്പളം ഒഴികെയുള്ള റെസിഡന്‍റിനു നല്കുന്ന എല്ലാ വരുമാനത്തിനുമുള്ള നികുതി
3) 27 ക്യു - നോണ്‍ റെസിഡന്‍റായിട്ടുള്ളവർക്ക് പലിശയും ഡിവിഡന്‍റും ഉൾപ്പെടെയുള്ള ഏതു വരുമാനവും നല്കുന്ന അവസരങ്ങളിൽ
4) 27 ഇക്യു - ടിസിഎസിന്‍റെ റിട്ടേണുകൾ

ഇതു കൂടാതെ റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ ഫോം നന്പർ 27 എയുംകൂടി സമർപ്പിക്കേണ്ടതുണ്ട്. സ്ഥാപനം ആ കാലാവധിയിൽ ആകെ കൊടുത്ത തുകയും ആകെ അടച്ച നികുതിയുമാണ് ഇതിൽ കാണിക്കുന്നത്.

ത്രൈമാസ റിട്ടേണുകളുടെ സമർപ്പണത്തിനുള്ള അവസാന തീയതി (31-05-2016 വരെ)


എന്നാൽ, സിബിഡിറ്റിയുടെ 2016 ഏപ്രിൽ 29ന് ഇറക്കിയ വിജ്ഞാപനം നന്പർ 30/2016 പ്രകാരം എല്ലാ ഡിഡക്ടേഴ്സിനും പ്രസ്തുത തീയതികൾ യഥാക്രമം ജൂലൈ 31, ഒക്ടോബർ 31, ജനുവരി 31, മെയ് 31 എന്നാക്കി ഏകീകരിച്ചു. അതനുസരിച്ചു റിട്ടേണ്‍ സമർപ്പണത്തിനുള്ള അവസാന തീയതി താഴെ പറയുന്നു.

ത്രൈമാസ റിട്ടേണുകളുടെ സമർപ്പണത്തിനുള്ള അവസാന തീയതി (നിലവിൽ)


എന്നാൽ, ട്രെയിസസിൽ മാർച്ച് മാസം അവസാനിച്ച ത്രൈമാസത്തിൽ ടിഡിഎസ് റിട്ടേണ്‍ ഫയൽ ചെയ്ത ചില അവസരങ്ങളിൽ മേയ് 15നു ശേഷം ഫയൽ ചെയ്തവയിൽ താമസിച്ച് ഫയൽ ചെയ്തതിനുള്ള പിഴയായ ദിവസേനയുള്ള 200 രൂപ പിഴയിടുന്നതായി കാണപ്പെടുന്നുണ്ട്.

സ്രോതസിൽനിന്നു നികുതി പിടിച്ച ശേഷം റിട്ടേണുകൾ സമർപ്പിക്കാതിരുന്നാൽ

സ്രോതസിൽനിന്നു പിടിച്ച നികുതി യഥാസമയത്തുതന്നെ അടയ്ക്കുകയും റിട്ടേണ്‍ യഥാസമയം സമർപ്പിക്കുകയും ചെയ്താൽ മാത്രമേ നികുതിദായകന് അടച്ച പണത്തിന്‍റെ ക്രെഡിറ്റ് നികുതി വകുപ്പിൽനിന്നു യഥാസമയം ലഭിക്കൂ. നികുതി പിടിച്ച വ്യക്തി റിട്ടേണ്‍ സമർപ്പണത്തിന് എന്തെങ്കിലും വീഴ്ച വരുത്തിയാൽ അസസിക്ക് നികുതിയുടെ ക്രെഡിറ്റ് ലഭിക്കില്ല. 2012 ജൂലൈ ഒന്നു മുതൽ മേൽ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ പിഴയായി പ്രതിദിനം 200 രൂപ വീതം ചുമത്താൻ വകുപ്പ് 234 ഇ അനുശാസിക്കുന്നുണ്ട്. ഈ പിഴത്തുക പരമാവധി അടച്ച നികുതിയുടെ തത്തുല്യമായ തുകയായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഗവണ്‍മെന്‍റ് ഡിഡക്റ്റേഴ്സിന് 2014 മാർച്ച് 31 വരെ മേൽ പിഴ തുകയിൽനിന്ന് പൊതു ഒഴിവ് നൽകിയിട്ടുണ്ട്.


ത്രൈമാസ റിട്ടേണുകൾ ഫയൽ ചെയ്തു എന്ന കാരണംകൊണ്ട് നികുതി പിടിച്ച ആളുടെ ബാധ്യത അവസാനിക്കുന്നില്ല. പ്രസ്തുത റിട്ടേണുകൾ ശരിയായി തന്നെ ഫയൽ ചെയ്തു എന്ന റിപ്പോർട്ടുകൂടി നികുതി പിടിച്ച വ്യക്തി ശേഖരിച്ചിരിക്കണം. എങ്കിൽ മാത്രമേ യഥാക്രമം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ നികുതി പിടിച്ച ആൾക്ക് സാധിക്കൂ. സാധാരണ ഗതിയിൽ നികുതിദായകർ റിട്ടേണ്‍ സമർപ്പണത്തിന്‍റെ സമയത്താണ് സർട്ടിഫിക്കറ്റുകളുടെ ആവശ്യം ഉന്നയിക്കുന്നത്. നികുതികൾ യഥാക്രമം നികുതിദായകന്‍റെ പേരിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിന് ഫോം നന്പർ 26 എഎസ് ഡൗണ്‍ലോഡ് ചെയ്തു നോക്കാവുന്നതാണ്. 26 എഎസിൽ യഥാസമയം അടച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചിട്ടില്ലെങ്കിൽ നികുതി പിടിച്ച വ്യക്തിയെ ബന്ധപ്പെട്ട് യഥാസമയം തെറ്റു തിരുത്താവുന്നതാണ്.

നികുതി അടച്ചു എന്നതിനുള്ള സർട്ടിഫിക്കറ്റുകൾ

നികുതി പിടിക്കുന്നവരുടെ ഉത്തരവാദിത്തമാണ് നികുതിദായകന് പിടിച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചു എന്നതും അതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകുക എന്നതും. ശന്പളക്കാരുടെ കാര്യത്തിൽ നാലാമത്തെ ത്രൈമാസ റിട്ടേണ്‍ സമർപ്പിച്ചതിനുശേഷം 15 ദിവസത്തിനകം നല്കണമെന്നാണ് വ്യവസ്ഥ. ശന്പളക്കാർക്ക് ഈ സർട്ടിഫിക്കറ്റ് ഫോം നന്പർ 16ലാണ് നല്കേണ്ടത്. ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിന്‍റെ വെബ്സൈറ്റിൽനിന്നു വേണം ഡൗണ്‍ലോഡ് ചെയ്തെടുക്കാൻ. ഈ സർട്ടിഫിക്കറ്റിലുള്ള യൂണിക് ഐഡന്‍റിറ്റി നന്പർ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉന്മൂലനത്തിനു കാരണമായി.

ശന്പളക്കാർ അല്ലാത്തവരുടെ കാര്യത്തിൽ സർട്ടിഫിക്കറ്റുകൾ ഫോം നന്പർ 16 എയിലാണ് നല്കേണ്ടത്. എല്ലാ ത്രൈമാസ റിട്ടേണുകളുടെയും സമർപ്പണത്തിനുശേഷം 15 ദിവസത്തിനകം ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിൽനിന്നു ഡൗണ്‍ലോഡ് ചെയ്ത് നൽകാവുന്നതാണ്. സർട്ടിഫിക്കറ്റുകളിൽ നികുതി പിടിച്ച ആളുടെ ഒപ്പും സീലും നിർബന്ധമാണ്.

ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ പിഴ

സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ നികുതി ഉദ്യോഗസ്ഥനു സാഹചര്യങ്ങൾക്കനുസരിച്ച് 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള തുക പിഴയായി ചുമത്തുന്നതിന് അധികാരമുണ്ട്. എന്നാൽ, താഴെപ്പറയുന്ന നിബന്ധനകൾ അനുസരിച്ചിട്ടുണ്ടെങ്കിൽ സാധാരണഗതിയിൽ പിഴ ചുമത്താറില്ല.

1) പിടിച്ച നികുതി തുക ഗവണ്‍മെന്‍റിൽ അടച്ചിട്ടുണ്ടെങ്കിൽ
2) താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസും പലിശയും അടച്ചിട്ടുണ്ടെങ്കിൽ
3) റിട്ടേണ്‍ ഫയൽ ചെയ്യേണ്ട നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ.
ഈ മൂന്നു നിബന്ധനകളും ഒരുപോലെ പാലിച്ചിട്ടുണ്ടെങ്കിൽ മാത്രമാണ് നികുതി ഉദ്യോഗസ്ഥൻ പിഴ ചുമത്താതിരിക്കുന്നത്. എന്നാൽ, റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് ഒരു വർഷത്തിൽ കൂടുതൽ കാലതാമസം ഉണ്ടായിട്ടുള്ള സാഹചര്യങ്ങളിൽ ഇൻകം ടാക്സ് കമ്മീഷണർക്കു മുന്പാകെ പിഴത്തുക കാൻസൽ ചെയ്തു തരുന്നതിനുവേണ്ടി പരാതി നല്കാവുന്നതും തക്കതായ കാരണങ്ങളുണ്ടെങ്കിൽ പിഴത്തുക ഇല്ലാതാക്കി തരുന്നതുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.