അമേരിക്കൻ ഫെഡ് പലിശ കൂട്ടിയേക്കും
അമേരിക്കൻ ഫെഡ്  പലിശ കൂട്ടിയേക്കും
Tuesday, June 13, 2017 12:04 PM IST
വാഷിംഗ്ടൺ: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) ഇന്ന് അടിസ്ഥാന പലിശ നിരക്ക് കൂട്ടുമെന്നു നിഗമനം. കാൽ ശതമാനം വർധനയാണു പ്രതീക്ഷ.

വിലക്കയറ്റം വളരെ താണു നിൽക്കുകയും തൊഴിലില്ലായ്മ 16 വർഷത്തെ ഏറ്റവും താണ നിലയായ 4.3 ശതമാനത്തിൽ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് പലിശവർധന പ്രതീക്ഷിക്കുന്നത്. സിഎംഇ ഗ്രൂപ്പ് നടത്തിയ സർവേയിൽ 96 ശതമാനം പേരും പലിശ കൂട്ടുമെന്ന് അഭിപ്രായപ്പെട്ടു.

ഇപ്പോൾ 0.75 മുതൽ ഒരു ശതമാനം വരെയുള്ള ഫെഡറൽ ഫണ്ട്സ് റേറ്റ് ഒന്ന് - ഒന്നേകാൽ ശതമാനം നിരക്കിലാകും. ബാങ്കുകൾ തമ്മിലുള്ള ഹ്രസ്വകാല വായ്പയുടെ പലിശയാണു ഫെഡറൽ ഫണ്ട്സ് റേറ്റ്.


2007ലെ ധനകാര്യ പ്രതിസന്ധിയും തുടർന്നു മാന്ദ്യവും വന്നപ്പോൾ പലിശ പൂജ്യം ശതമാനത്തിനടുത്തു നിർത്തിയിരുന്നു. എട്ടു വർഷത്തിനുശേഷം 2015 ഡിസംബറിലാണ് ആദ്യവർധന. പിന്നെ 2016 ഡിസംബറിലും ഈ മാർച്ചിലും വർധിപ്പിച്ചു. ഇന്നു നിരക്ക് കൂടിയാൽ ഇനി ഈ വർഷം ഒരു തവണ കൂടി പലിശ കൂട്ടാൻ സാധ്യതയുണ്ടെന്നാണു നിരീക്ഷകർ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.