കോംപോസിഷൻ സ്കീമിലുള്ളവർ ജിഎസ്ടി പിരിക്കാൻ പാടില്ല
Wednesday, July 12, 2017 11:38 AM IST
ന്യൂഡൽഹി: ചരക്കുസേവനനികുതി(ജിഎസ്ടി)യിൽ കോംപോസിഷൻ സ്കീം സ്വീകരിക്കുന്ന വ്യാപാരിസ്ഥാപനങ്ങളും ഹോട്ടലുകളും ഫാക്ടറികളും അക്കാര്യം എല്ലാവർക്കും കാണാവുന്നവിധം പരസ്യപ്പെടുത്തണം. അവർക്കു ജിഎസ്ടി പിരിക്കാൻ അവകാശവുമില്ല.

വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയിൽ കൂടുതൽ ഉള്ളവരാണ് ജിഎസ്ടി പരിധിയിൽ വരിക. 20 ലക്ഷം വാർഷിക വിറ്റുവരവ് ഉള്ളവർ ജിഎസ്ടി രജിസ്ട്രേഷൻ എടുക്കണം. എന്നാൽ ഇവർക്കു ജിഎസ്ടി നിബന്ധന മുഴുവൻ പാലിക്കുക എളുപ്പമായിരിക്കില്ല. അതിനാൽ 75 ലക്ഷം രൂപവരെ വാർഷിക വിറ്റുവരവുള്ളവർക്കു കോംപോസിഷൻ സ്കീം അനുവദിച്ചു. ഇതു സ്വീകരിക്കുന്ന ചില്ലറ വ്യാപാരികൾ വിറ്റുവരവിന്‍റെ ഒരു ശതമാനം ജിഎസ്ടി അടയ്ക്കണം. ഹോട്ടലുകൾ അഞ്ചു ശതമാനമാണ് അടയ്ക്കേണ്ടത്. ഉത്പാദകർ രണ്ടു ശതമാനം ജിഎസ്ടി അടച്ചാൽ മതി.

ഈ കോംപോസിഷൻ സ്കീമിൽ ചേരുന്നവർക്കു നികുതി പിരിക്കാൻ അവകാശമില്ല. ഇക്കാര്യവും പരസ്യപ്പെടുത്തിയിരിക്കണം. ബില്ലിനു മുകളിൽ ഇത് എഴുതുകയും വേണം. കോംപോസിഷൻ സ്കീമിൽ ചേരുന്നവർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ല.

കോംപോസിഷൻ സ്കീമിൽ അല്ലാത്ത വ്യാപാരികൾക്കും ഹോട്ടലുകൾക്കും ജിഎസ്ടി പിരിക്കാം. പക്ഷേ അവരുടെ ബില്ലിൽ ഉത്പന്നത്തിന്‍റെ എച്ച്എസ്എൻ (ഹാർമോണൈസ്ഡ് സ്കീം ഓഫ് നോമൻക്ലേച്ചർ) കോഡ് ഉണ്ടായിരിക്കണം. സേവനമാണെങ്കിൽ എസ് എസി (സർവീസസ് അക്കൗണ്ടിംഗ് കോഡ്) രേഖപ്പെടുത്തണം. ഓരോ ഉത്പന്നത്തിനും നികുതി വകുപ്പ് നല്കിയിട്ടുള്ള നാലക്കസംഖ്യയാണ് എച്ച്എസ്എൻ കോഡ്.


ബില്ലിൽ ജിഎസ്ടി രജിസ്ട്രേഷൻ നന്പർ മാത്രം കാണിച്ചു നികുതി പിരിക്കാൻ പറ്റില്ല. ഉത്പന്നത്തിന്‍റെയോ സേവനത്തിന്‍റെയോ കോഡ് രേഖപ്പെടുത്തിവേണം ജിഎസ്ടി പിരിക്കാൻ.

പുകയില, പുകയില ഉത്പന്നങ്ങൾ, പാൻമസാല, ഐസ്ക്രീം എന്നിവ വിൽക്കുന്നവർക്ക് കോംപോസിഷൻ സ്കീം അനുവദിച്ചിട്ടില്ല.


ആരാധനാലയങ്ങൾ വാങ്ങുന്ന സാധനങ്ങൾക്ക് ഒഴിവില്ല

ന്യൂഡൽഹി: ആരാധനാലയങ്ങളിൽനിന്നു നല്കുന്ന പ്രസാദം, ഭക്ഷണം തുടങ്ങിയവയ്ക്കു ജിഎസ്ടി ചുമത്തില്ല. എന്നാൽ അവ തയാറാക്കാൻ ആവശ്യമായ വസ്തുക്കൾക്കു ജിഎസ്ടി ഒഴിവില്ല.

ധാന്യങ്ങൾ, സസ്യ എണ്ണ, നെയ്യ്, പഞ്ചസാര, വെണ്ണ, പയർ വർഗങ്ങൾ തുടങ്ങിയവയ്ക്ക് നികുതി ഒഴിവ് നല്കില്ലെന്നു കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

നേരത്തേ രാജ്യത്തെ ചില പ്രമുഖ ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും അമൃത‌്സർ സുവർണക്ഷേത്രത്തിലും ചില ദർഗകളിലും ഉപയോഗിക്കാനായി വാങ്ങുന്ന സാധനങ്ങൾക്കു വാറ്റ് ഒഴിവായിരുന്നു. ജിഎസ്ടിയിലും ഈ സൗജന്യം ആവശ്യപ്പെട്ടുള്ള നിവേദനങ്ങൾക്കുള്ള മറുപടിയിലാണു കേന്ദ്രം ഇതു വ്യക്തമാക്കിയത്.

ഉപയോഗം എവിടെ എന്നതുനോക്കി നികുതി ഒഴിവ് അനുവദിക്കാനാവില്ലെന്നാണു മന്ത്രാലയ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.