ഇൻഫോസിസിന്‍റെ അറ്റാദായം ഉയർന്നു
ഇൻഫോസിസിന്‍റെ അറ്റാദായം ഉയർന്നു
Friday, July 14, 2017 11:32 AM IST
ബംഗളൂരു: പ്രതീക്ഷിച്ചതിലും കൂടുതൽ അറ്റാദായം പ്രഖ്യാപിച്ച് ഇൻഫോസിസ്. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ 3,483 കോടി രൂപയുടെ അറ്റാദായമുണ്ടായതായി ഇൻഫോസിസ് സിഇഒ വിഷാൽ സിക്ക പ്രഖ്യാപിച്ചു. വിവിധ സമ്മർദങ്ങളുണ്ടായിയെങ്കിലും 24.1 ശതമാനം വളർച്ച നേടാൻ കമ്പനിക്കായി. രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് 17,078 കോടി രൂപയുടെ വരുമാനവും രേഖപ്പെടുത്തി. ആഗോള ധനകാര്യ സേവനദാതാക്കളായ മോർഗൻ സ്റ്റാൻലി 3,335 കോടി രൂപ അറ്റാദായമുണ്ടാക്കുമെന്നായിരുന്നു പ്രവചിച്ചത്.

ഇനി ലക്ഷ്യം ഡ്രൈവറില്ലാ വാഹനങ്ങൾ: സിക്ക

ബംഗളൂരു: ട്രാൻസ്ഫോർമേറ്റീവ് ടെക്നോളജിയിൽ ഇൻഫോസിന്‍റെ ചുവടുവയ്പിനുകൂടി ത്രൈമാസറിപ്പോർട്ട് പ്രഖ്യാപനവേദി സാക്ഷിയായി. ഡ്രൈവറില്ലാ വാഹനനിർമാണമാണ് ഇൻഫോസിസിന്‍റെ അടുത്ത ലക്ഷ്യമെന്ന് സിക്ക അറിയിച്ചു. അദ്ദേഹം ത്രൈമാസ റിപ്പോർട്ട് പ്രഖ്യാപനത്തിനെത്തിയതും ഡ്രൈവറില്ലാ വാഹനത്തിലായിരുന്നു. ഇൻഫോസിസിന്‍റെ മൈസൂരുവിലുള്ള എൻജിനി‍യറിംഗ് ടീം നിർമിച്ച വാഹനമാണിതെന്ന് അദ്ദേഹം വെളിപ്പെടുത്തി.


സെൻസറുകൾ നിറഞ്ഞ വാഹനത്തിന് മനുഷ്യസന്ദേശം ഇല്ലാതെതന്നെ ചുറ്റുപാടുകൾ തിരിച്ചറിഞ്ഞ് സഞ്ചരിക്കാനാവും. അത്യാധുനിക നിയന്ത്രണസംവിധാനങ്ങളുള്ളതിനാൽ പാതകൾ തിരിച്ചറിഞ്ഞ് വാഹനം തനിയേ സഞ്ചരിച്ചുകൊള്ളും. മുന്നിലെ തടസങ്ങളും ചിഹ്നങ്ങളും മനസിലാക്കി സഞ്ചരിക്കാനും ഈ ഡ്രൈവറില്ലാ വാഹനത്തിനു കഴിയും.

കൃത്രിമബുദ്ധിയിലും പുതു തലമുറ അനലിറ്റിക്സിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇൻഫോസിസിന്‍റെ തീരുമാനം. ഏപ്രിലിൽ ഇൻഫോസിസ് ആവിഷ്കരിച്ച നി‍‍യ‌ എന്ന കൃത്രിമബുദ്ധി സംവിധാനം കമ്പനിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇൻഫോസിസിന്‍റെ ഇടപാടുകാരുമായി ആശയവിനിമയം നടത്തുന്നത് ഈ സംവിധാനമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.