വീണ്ടും അംബാനി റോക്ക്സ്
വീണ്ടും അംബാനി റോക്ക്സ്
Friday, July 21, 2017 12:18 PM IST
മാസങ്ങളായുള്ള കേട്ടുകേൾവികൾക്കു വിരാമം. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ വാർഷിക പൊതുയോഗങ്ങളിൽ (എജിഎം) പ്രഖ്യാപനങ്ങൾ നടത്തുന്ന പതിവുശൈലി മുകേഷ് അംബാനി ഇത്തവണയും മറന്നില്ല. കമ്പനിയുടെ 40-ാം പൊതുയോഗത്തിൽ റിലയൻസ് ജിയോ ഇൻഫോകോമിന്‍റെ വരിക്കാർ കാത്തിരുന്ന പ്രഖ്യാപനങ്ങൾ ഇന്നലെയുമുണ്ടായി. കമ്പനിയുടെ ഏറ്റവും പുതിയ ഹാർഡ്‌വെയർ ഉത്പന്നം ജിയോഫോൺ ഒൗദ്യോഗികമായി അവതരിപ്പിച്ചു. ഒപ്പം ഒരുപിടി ഓഫറുകളും.

രാജ്യത്തെ ഭൂരിഭാഗം വരുന്ന മൊബൈൽ ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോൺ ഇല്ല എന്ന വസ്തുതയിൽ വലിയ വിപണി മുന്നിൽക്കണ്ടാണ് സ്മാർട്ട് ആപ്പുകളുമായി ജിയോഫോൺ എന്ന ഫീച്ചർ ഫോൺ അംബാനി അവതരിപ്പിച്ചിരിക്കുന്നത്.

ജിയോഫോൺ‌

"ഇന്ത്യാ കാ സ്മാർട്ട്ഫോൺ' എന്ന വിളിപ്പേരിലാണ് അംബാനി പുതിയ ഫീച്ചർഫോൺ ഇന്നലെ എജിഎമ്മിൽ അവതരിപ്പിച്ചത്. സൗജന്യമായാണ് ഈ ഫീച്ചർഫോൺ നല്കുന്നതെന്നാണ് പ്രഖ്യാപനം. എങ്കിലും 1,500 രൂപ അടയ്ക്കണം. ഈ 1,500 രൂപ ഒരു സുരക്ഷാനിക്ഷേപം പോലെ വാങ്ങുന്നു എന്നാണ് അംബാനി പറയുന്നത്. മൂന്നു വർഷത്തെ കാലാവധി തീരുമ്പോൾ ഉപയോക്താക്കൾ‌ക്ക് ഈ തുക തിരിച്ചുനല്കും. ഫോൺ തിരിച്ചുനല്കുന്പോഴാണ് റീഫണ്ട് ലഭിക്കുക.

22 ഇന്ത്യൻ ഭാഷകൾ സപ്പോർട്ട് ചെയ്യുന്ന ഫോണിൽ ശബ്ദനിർദേശം നല്കി മെസേജ് അയയ്ക്കാനും കോൾ ചെയ്യാനും ഇന്‍റർനെറ്റിൽ സെർച്ച് ചെയ്യാനും കഴിയും.

വാട്സ്ആപ് ഇല്ല

ജിയോ ആപ്പുകൾ മുഴുവൻ ഫീച്ചർഫോണിലുണ്ടാകും. വിഡിയോകൾ സ്ട്രീം ചെയ്യാൻ കഴിയും. ഒപ്പം ഫേസ്ബുക്ക്, മൻ കി ബാത്ത് പോലുള്ള മറ്റ് ആപ്പുകളും ഉപയോഗിക്കാം. അതേസമയം, വാട്സ്ആപ് ലഭ്യമല്ല. എന്നാൽ, പിന്നീട് ഉൾപ്പെടുത്താനുള്ള സാധ്യതകൾ ജിയോ തള്ളിക്കളയുന്നില്ല.


കൂടാതെ, യുപിഐ (യുണിഫൈഡ് പേമെന്‍റ് ഇന്‍റർഫേസ്) വഴി പണം കൈമാറാനുള്ള സംവിധാനവും ഫോൺ നല്കുന്നുണ്ട്. പാനിക് ബട്ടണും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്ലാനുകൾ

ജിയോഫോൺ വാങ്ങുന്നവർക്ക് രണ്ടു പ്രവേശന ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിധിയില്ലാത്ത ഡാറ്റയ്ക്കൊപ്പം പരിധിയില്ലാതെ കോൾ, എസ്എംഎസ് സേവനങ്ങൾ ആസ്വദിക്കാം. 153 രൂപ, 309 രൂപ ഓഫറുകളാണ് ഫീച്ചർഫോണുകൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി തുല്യമാണെങ്കിലും 309 രൂപയുടെ പായ്ക്കിൽ ജിയോഫോൺ ടിവി സേവനം ലഭ്യമാകും. കേബിൾ ഉപയോഗിച്ച് ടിവിയുമായി ബന്ധിപ്പിച്ചാൽ കാഴ്ച കൂടുതൽ സൗകര്യപ്രദമാകും. എന്നാൽ, 153 രൂപയുടെ വരിക്കാർക്ക് 500 എംബി വരെ മാത്രമേ അതിവേഗ ഇന്‍റർനെറ്റ് ലഭിക്കൂ. 500 എംബി കടന്നാൽ വേഗം കുറയും.

ഇതു കൂടാതെ രണ്ടു ദിവസത്തേക്ക് 24 രൂപ, ഒരാഴ്ചത്തേക്ക് 54 രൂപ പായ്ക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മേൽപ്പറഞ്ഞ പായ്ക്കുകളെല്ലാം ജിയോഫോൺ വരിക്കാർക്കു മാത്രമുള്ളതാണ്. നിലവിലുള്ള വരിക്കാർക്ക് ലഭ്യമാകില്ല.

ബുക്ക് ചെയ്യാൻ

ഓഗസ്റ്റ് 24 മുതൽ പ്രീ ബുക്കിംഗ് നടത്താനാകും. മൈജിയോ ആപ്, ജിയോ ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ബുക്ക് ചെയ്യാം. ബുക്ക് ചെയ്തവർക്ക് സെപ്റ്റംബർ മുതൽ ഫോൺ വിതരണം ചെയ്തു തുടങ്ങും. ബുക്കിംഗ് നടത്തിയതിന്‍റെ മുൻഗണനാ ക്രമത്തിലായിരിക്കും വിതരണവും നടക്കുക. ഓരോ ആഴ്ചയും 50 ലക്ഷം ഫോണുകൾ വിതരണം ചെയ്യുകയാണ് അംബാനിയുടെ ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.