ശന്പളരഹിത പതഞ്ജലി
ശന്പളരഹിത പതഞ്ജലി
Saturday, August 5, 2017 11:41 AM IST
ഹരിദ്വാർ: ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) മേഖലയിൽ വലിയ കുതിപ്പുമായി രംഗത്തെത്തിയ പതഞ്ജലി ആയുർവേദിനെതിരേ ഗുരുതര ആരോപണമവുമായി മുൻ സിഇഒ എസ്.കെ. പത്ര രംഗത്ത്. പതഞ്ജലിയുടെ ജീവനക്കാരെല്ലാം സേവനം ചെയ്യുകയാണെന്ന മനോഭാവമാണ് കമ്പനിക്കുള്ളതെന്നാണ് പത്രയുടെ ആരോപണം. അതുകൊണ്ടുതന്നെ ശന്പളം ചോദിക്കാൻ പാടില്ലത്രേ.

ജീവനക്കാർക്ക് വളരെ തുച്ഛമായ ശന്പളം നല്കുന്ന സ്ഥാപനമാണ് പതഞ്ജലി. ജോലിയെ സേവനം എന്ന നിലയിലാണ് ബാബാജി (ബാബാ രാംദേവ്) വിളിക്കുന്നത്. ഞാൻ അവിടെ രണ്ടു ജോലികൾ ചെയ്തിട്ടുണ്ട്- പതഞ്ജലി ആയുർവേദിലും പതഞ്ജലി ഫുഡ് പാർക്കിലും. രണ്ടും ജോലിക്കും ശന്പളം അവർ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, പിന്നീട് ജീവനക്കാരെല്ലാം സേവനം ചെയ്യുകയാണെന്ന പ്രഖ്യാപനം നടത്തി. ഇപ്പോൾ ശന്പളം നാമമാത്രമായി നല്കുന്നുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും അത് ഇല്ലാതാക്കിയേക്കാം- പത്ര പറയുന്നു.


അദ്ദേഹത്തിന്‍റെ മനോഭാവത്തിനെതിരേ ഞാൻ പ്രതികരിച്ചു. എനിക്ക് പണം വണം. അത് എനിക്കുവേണ്ടിമാത്രമല്ല. എനിക്കൊരു കുടുംബമുണ്ട്. കുടുംബത്തിനുവേണ്ടി എനിക്ക് ശന്പളം ആവശ്യമാണ്. നിർബന്ധത്തിനു വഴങ്ങി ഒടുവിൽ രണ്ടു ജോലിയിൽ ഒരെണ്ണത്തിനു മാത്രം ശന്പളം നല്കി. എന്നാൽ, ഞാൻ അദ്ദേഹത്തിന്‍റെ കമ്പനിക്കുവേണ്ടി സൗജന്യ സേവനം ചെയ്യാമെന്ന് ഉറപ്പുനല്കിയെന്നാണ് അദ്ദേഹത്തിന്‍റെ വാദം - പത്ര കൂട്ടിച്ചേർത്തു.
കമ്പനിയുമായുള്ള സ്വരച്ചേർച്ചയില്ലാമയ്മയെത്തുടർന്ന് പത്ര പതഞ്ജലി ഉപേക്ഷിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.