കുരുമുളകുവില ഉ‍യരുന്നു, റബർവില താഴേക്ക്
കുരുമുളകുവില ഉ‍യരുന്നു, റബർവില താഴേക്ക്
Sunday, August 6, 2017 12:14 PM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കർഷകർ കുരുമുളകു വില്പന കുറച്ചത് ഉത്പന്നത്തിന്‍റെ തിരിച്ചുവരവിന് അവസരമൊരുക്കി. സാങ്കേതിക തിരുത്തലുകൾക്കു ശേഷം വെളിച്ചെണ്ണവില വീണ്ടും ഉയർന്നു, കൊപ്രക്ഷാമം നാളികേരോത്പന്നങ്ങളുടെ നിരക്കുയർത്താം. റബർ ഉത്പാദനം വർധിച്ചു, ടയർ ലോബി നിരക്കുയർത്തിയില്ല. രാജ്യാന്തര വിപണിയിലെ തളർച്ച പവന്‍റെ നിരക്കു കുറച്ചു.

കുരുമുളക്

കുരുമുളകുവിലയിൽ മുന്നേറ്റം. വിലത്തകർച്ചയ്ക്കു തടയിടാൻ ഉത്പാദകർ വിപണികളിലേക്കുള്ള ചരക്കുനീക്കം നിയന്ത്രിച്ചത് അനുകൂലതരംഗം സൃഷ്ടിച്ചു. കർഷകരുടെ ചെറുത്തുനിൽപ്പ് വില ഉയർത്തുമെന്നു വ്യക്തമായതോടെ കർണാടകത്തിലെ തോട്ടങ്ങളും മുളകിൽ പിടിമുറുക്കി. ഉത്സവസീസണ്‍ അടുക്കുന്നതിനാൽ കുരുമുളകിന് ആവശ്യം വരുംദിവസങ്ങളിൽ വർധിക്കും. ഇത് ഓഫ് സീസണിലെ വിലക്കയറ്റത്തിന് അവസരമൊരുക്കാം. ഉത്പാദനം കുറവായതിനാൽ കുരുമുളകുവില ഉയരുമെന്ന പ്രതീക്ഷയിലാണ് ചെറുകിട കർഷകരും. എന്നാൽ, വൻതോതിൽ വിദേശ കുരുമുളക് ഇറക്കുമതി നടത്തിയത് ആഭ്യന്തര മാർക്കറ്റിനെ ബാധിച്ചു.

സ്റ്റോക്കിസ്റ്റുകൾ വില്പനയിൽനിന്നു പിന്തിരിഞ്ഞതു മൂലം കുരുമുളകുവില ക്വിന്‍റലിന് 1000 രൂപ ഉയർന്നു. ഗാർബിൾഡ് മുളക് 49,800 രൂപയിലെത്തി. ഈ വാരം ഉത്പന്നവില അര ലക്ഷം രൂപയിലേക്ക് തിരിച്ചെത്തുന്നതോടെ ഉത്തരേന്ത്യയിൽനിന്ന് കൂടുതൽ ആവശ്യക്കാരെത്താം. ആഭ്യന്തരനിരക്ക് ഉയരുന്നതിനൊപ്പം തന്നെ വിപണിവിലയേക്കാൾ താഴ്ത്തി ചരക്ക‌ിറക്കാനുള്ള അണിയറ നീക്കങ്ങളുമായി ഇറക്കുമതി ലോബിയും രംഗത്തുണ്ട്.

റബർ

റബർ ഉത്പാദനം ഉയർന്നതിനാൽ ഷീറ്റിന്‍റെയും ലാറ്റക്സിന്‍റെയും ലഭ്യത വരുംദിനങ്ങളിൽ വിപണിയിൽ ശക്തമാകും. അനുകൂല കാലാവസ്ഥയിൽ റബർ മരങ്ങളിൽനിന്നുള്ള യീൽഡ് വർധിച്ചതോടെ കർഷകർ ടാപ്പിംഗിന് ഉത്സാഹിച്ചു. ലാറ്റക്സ് വരവ് ഉയർന്നതോടെ വ്യവസായികൾ നിരക്ക് 9,000ൽനിന്ന് 8,300ലേക്ക് ഇടിച്ചു. വാരാന്ത്യം ലാറ്റക്സ് 8,500ലാണ്. മാസമധ്യതോടെ വരവ് ഇരട്ടിക്കുമെന്നാണ് കാർഷിക മേഖലകളിൽനിന്നുള്ള സൂചന. ഉത്പാദകർ ചരക്കുനീക്കം നിയന്ത്രിച്ചില്ലെങ്കിൽ ചിങ്ങത്തിലെ വില്പനസമ്മർദം വിപണിയെ തളർത്താം. ടയർ കന്പനികൾ നാലാം ഗ്രേഡ് 13,100 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 12,600 രൂപയ്ക്കും സംഭരിച്ചു.

അന്താരാഷ്‌ട്ര മാർക്കറ്റിൽ റബറിനു മുന്നേറാനായില്ല. അധികോത്പാദനം മൂലം മേയിലെ നിലവാരത്തേക്കാൾ പത്തു ശതമാനം താഴ്ന്നാണ് കച്ചവടങ്ങൾ നടക്കുന്നത്.


ഏലം

മഴ സജീവമെങ്കിലും ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് മഴ ലഭിക്കാഞ്ഞത് ഉത്പാദനത്തെ ബാധിച്ചു. ഓഗസ്റ്റ് ആദ്യവാരത്തിൽ പുതിയ ഏലക്ക ലേലത്തിനിറങ്ങുമെന്നു കണക്കുകൂട്ടിയെങ്കിലും പ്രതികൂല കാലാവസ്ഥ വിളവെടുപ്പിനു തടസമായി. ചിങ്ങത്തിൽ പുതിയ ഏലക്ക എത്തുമെന്ന നിഗമനത്തിലാണ് വ്യവസായികൾ.

ജൂലൈയിൽ അവസാനിച്ച ഒരു വർഷം 20,500 ടണ്‍ ഏലക്ക വിവിധ ലേല കേന്ദ്രങ്ങളിലായി എത്തി. സീസണ്‍ അടുത്ത പശ്ചാത്തലത്തിൽ ഏലത്തിന് 1,500 രൂപ ഉറപ്പു വരുത്താനായത് കർഷകർക്ക് പ്രതീക്ഷ പകരുന്നു. കയറ്റുമതിക്കാർക്ക് ആവശ്യമായ വലുപ്പംകൂടിയ ഇനങ്ങൾക്ക് ലഭ്യത കുറവാണ്.

അടയ്ക്ക

പാൻ മസാല വ്യവസായികളിൽനിന്ന് അടക്കയ്ക്ക് കാര്യമായ അന്വേഷണങ്ങളില്ല. പുതിയ അടയ്ക്ക 19,000-20,000 രൂപ.

ജാതിക്ക

ജാതിക്ക ജാതിപത്രി വിലകൾ സ്റ്റെഡി. ഉത്പാദകമേഖലകളിൽനിന്നുള്ള ചരക്കുവരവ് അല്പം കുറഞ്ഞു.

ചുക്ക്

ഉത്തരേന്ത്യയിൽ മഴ സജീവമായതോടെ ചുക്കിന് ആവശ്യം വർധിച്ചു. തുടർച്ചയായ രണ്ടാം വാരത്തിലും ഇടപാടുകാർ വിലയുയർത്തി ചുക്ക് സംഭരിച്ചു. ഗ്രാമീണ മേഖലകളിലെ സ്റ്റോക്കിസ്റ്റുകളും മധ്യവർത്തികളും ചരക്ക് വില്പനയ്ക്കിറക്കുന്നുണ്ട്. വിലക്കയറ്റം വിദേശ വ്യാപാരങ്ങൾക്ക് അവസരമൊരുക്കുമെന്ന നിഗമത്തിലാണ് ഒരു വിഭാഗം. വിവിധയിനം ചുക്ക് 10,250-12,250 രൂപ.

നാളികേരം

ഓണവില്പന മുന്നിൽ കണ്ട് മില്ലുകൾ കൊപ്രസംഭരണം ശക്തമാക്കി. കൊച്ചിയിൽ കൊപ്ര 9,575-10,100 ൽ വിപണനം നടന്നപ്പോൾ കോഴിക്കോട് നിരക്ക് 10,300ലേക്കു കയറി. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും വിളവെടുപ്പുനീക്കം തുടങ്ങി. മഴ വിളവെടുപ്പിനെയും കൊപ്ര സംസ്കരണത്തെയും ചെറിയ അളവിൽ ബാധിച്ചു. കൊച്ചിയിൽ വെളിച്ചെണ്ണ 13,900ൽനിന്ന് 14,300 രൂപയായി.

സ്വർണം

സ്വർണവില താഴ്ന്നു. വിവാഹസീസണ്‍ അടുത്തതോടെ പവന്‍റെ നിരക്കിടിഞ്ഞത് ആഭരണകേന്ദ്രങ്ങളെ സജീവമാക്കും. 21,360 രൂപയിൽ വില്പന തുടങ്ങിയ പവൻ വാരാന്ത്യം 21,120 രൂപയിലാണ്. ഡോളർ ഇൻഡക്സിലെ ചലനങ്ങൾ ആഗോളവിപണിയിൽ സ്വർണത്തിലെ നിക്ഷേപതാത്പര്യം കുറച്ചു. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഒൗണ്‍സിന് 1269 ഡോളറിൽനിന്ന് 1256 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.