ഇൻഫോസിസ് സിഇഒ വിഷാൽ സിക്ക രാജിവച്ചു
ഇൻഫോസിസ് സിഇഒ വിഷാൽ സിക്ക  രാജിവച്ചു
Friday, August 18, 2017 11:48 AM IST
ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വേർ സ്ഥാപനമായ ഇൻഫോസിസിസിനൊപ്പം ഓഹരി കമ്പോളങ്ങളും ഇന്നലെ ഞെട്ടിത്തരിച്ചു. മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) വിഷാൽ സിക്ക രാജിവച്ചു. പെട്ടെന്നുള്ള തീരുമാനമായിരുന്നെങ്കിലും കമ്പനിയുടെ സ്ഥാപകരുമായുള്ള പിണക്കങ്ങൾ രാജിക്കു കാരണമായി. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ രാജി സന്നദ്ധത അറിയിച്ച സിക്കയുടെ തീരുമാനം ബോർഡ് അംഗങ്ങൾ സ്വീകരിച്ചു. ഇടക്കാല സിഇഒ ആയി യു.ബി. പ്രവീൺ റാവുവിനെ നിയമിക്കുകയും ചെയ്തു.

ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ.ആർ. നാരായണമൂർത്തി കുറച്ചുകാലങ്ങളായി സിക്കയുടെ പ്രവർത്തനങ്ങൾക്കെതിരേ വിമർശനശരങ്ങൾ വർഷിച്ചിരുന്നു. ഇതാണ് സിക്കയുടെ രാജിക്കു കാരണമെന്ന് ഇൻഫോസിസ് പിന്നീട് വാർത്താക്കുറിപ്പിൽ അറിയിച്ചു. സിക്കയുടെ രാജി പ്രഖ്യാപനത്തോടെ ഇൻഫോസിസിന്‍റെ ഓഹരികൾ ഇന്നലെ 13 ശതമാനം ഇടിഞ്ഞു.

ഇൻഫോസിസ് എന്ന വലിയ ടെക് സാമ്രാജ്യത്തെ സധൈര്യം നയിച്ച് വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കിയ ആളാണ് അന്പതുകാരനായ സിക്ക. മൂന്നു വർഷമായി ഇൻഫോസിസിന്‍റെ വളർച്ചയ്ക്ക് കാരണമാകാനും അദ്ദേഹത്തിനായി.

എക്സിക്യൂട്ടിവുകൾക്കുള്ള പേമെന്‍റ് പാക്കേജുകളിലായിരുന്നു നാരായണമൂർത്തി ഉൾപ്പെടെയുള്ളവരുടെ അതൃപ്തി. അത് അവർ പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ സിക്കയ്ക്ക് സിഇഒ സ്ഥാനം ചേരില്ലെന്നും പകരം ചീഫ് ടെക്നോളജി ഓഫീസർ (സിടിഒ) സ്ഥാനമാണ് ചേരുകയെന്നും മൂർത്തി കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർമാരോട് പറഞ്ഞിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, മൂർത്തിയുടെ പരാമർശങ്ങൾക്കെതിരായാണ് ഇൻഫോസിസ് സഹ ചെയർമാൻ രവി വെങ്കട്ടരാമൻ പത്രസമ്മേളനത്തിൽ അറിയിച്ചത്. സിക്ക ഒരു സാങ്കേതികത്തികവുള്ള വ്യക്തി മാത്രമായിരുന്നില്ല മികച്ച സിഇഒയുമായിരുന്നെന്നാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ.

48.73 കോടി രൂപയായിരുന്നു സിഇഒ ആയിരുന്നപ്പോൾ സിക്കയുടെ വാർഷിക ശന്പളം. എംഡി, സിഇഒ എന്നീ സ്ഥാനങ്ങൾ രാജിവച്ചെങ്കിലും ഇൻഫോസിസിന്‍റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്ത് സിക്ക തുടരും. ഇനി വാർഷിക ശന്പളം ഒരു ഡോളർ (64.14 രൂപ). പുതിയ സ്ഥിര സിഇഒ ചാർജെടുക്കുന്നതുവരെ സിക്ക നിലവിൽ ഉപയോഗിച്ചിരുന്ന ഓഫീസിൽത്തന്നെ തുടരും. പുതിയ സിഇഒയെ 2018 മാർച്ച് 31നു മുന്പ് നിയമിക്കുമെന്നും കമ്പനി അറിയിച്ചു.


യു.ബി. പ്രവീൺ റാവു ഇൻഫോസിസിൽ 30 വർഷം

1. 1986ൽ ഇൻഫോസിസിൽ ജോലിയിൽ പ്രവേശിച്ച റാവു ഇപ്പോൾ ഇൻഫോസിസ് ബിപിഒയുടെ ചെയർപേഴ്സണാണ്.
2. ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്‍റ് മേധാവി, ഡെലിവെറി ഹെഡ് ഫോർ യൂറോപ്പ്, റീട്ടെയ്ൽ-കൺസ്യൂമർ പാക്കേജ്ഡ് ഗുഡ്സ് - ലോജിസ്റ്റിക്സ്-ലൈഫ് സയൻസ് തുടങ്ങിയവയുടെ മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
3. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽനിന്ന് ഇലക്‌ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) ദേശീയ കൗൺസിൽ അംഗം, നാസ്കോമിന്‍റെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചുവരുന്നു.
4. ഈ വർഷം ഏപ്രിലിൽ റാവുവിന്‍റെ ശന്പളത്തിൽ 33 ശതമാനം വർധനയുണ്ടായി. എന്നാൽ, ഇത് ശരിയല്ല എന്നായിരുന്നു എൻ.ആർ. നാരയണമൂർത്തിയുടെ വാദം. എന്നാൽ, ഇത് ആഗോള ചട്ടങ്ങൾ അനുസരിച്ചാണെന്നായിരുന്നു ഇൻഫോസിസിന്‍റെ വാദം.

ഓഹരികൾ തിരിച്ചുവാങ്ങുന്നതിൽ മാറ്റമില്ല

13,000 കോടി രൂപയുടെ ഓഹരികൾ തിരിച്ചുവാങ്ങുന്നതിനെക്കുറിച്ച് ഇന്ന് സുപ്രധാന തീരുമാനമെടുക്കുന്ന സാഹചര്യത്തിലാണ് സിക്കയുടെ രാജി. സിഇഒ രാജിവച്ചെങ്കിലും ഓഹരികൾ തിരിച്ചുവാങ്ങുന്ന തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഇൻഫോസിസ് അറിയിച്ചു. ഓഹരിയുടമകളോട് തങ്ങൾക്ക് പ്രതിബദ്ധതയുണ്ട്. ഓഹരികൾ തിരിച്ചുവാങ്ങി അവർക്ക് പണം തിരികെ നല്കുമെന്ന് ഇൻഫോസിസ് ചെയർമാൻ എസ്. ശേഷസായി അറിയിച്ചു. ഇൻഫോസിസിന്‍റെ 36 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഓഹരികൾ തിരിച്ചുവാങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.