തൃശൂർ: കല്യാണ്‍ സിൽക്സിന്റെ "ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും' എന്ന സമ്മാനപദ്ധതിയുടെ നാലാമത്തെ ആഴ്ചയിലെ നറുക്കെടുപ്പ് തൃശൂർ വടക്കേ സ്റ്റാൻഡിനു സമീപമുള്ള കല്യാണ്‍ ഹൈപ്പർ മാർക്കറ്റിൽ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ നടന്നു.
പ്രതിദിന സമ്മാനങ്ങളായ മാരുതി സെലറിയോ എൽഎക്സ്ഐ കാർ, ഹീറോ ഡ്യൂയറ്റ് സ്കൂട്ടർ, വീഡിയോകോണ്‍ എയർ കണ്ടീഷണർ, പാനസോണിക് എൽഇഡി ടിവി, സാംസംഗ് ടാബ്ലറ്റ്, സാംസംഗ് സ്മാർട്ട് ഫോണ്‍ തുടങ്ങിയവയുടെ വിജയികളെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ, കൗണ്‍സിലർ എം.എസ്. സമ്പൂർണ എന്നിവരാണ് വിജയികളെ തെരഞ്ഞെടുത്തത്. ചടങ്ങിൽ കല്യാണ്‍ സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ എന്നിവർ സന്നിഹിതരായിരുന്നു.
സി. സുധ, നിഷ ശ്രീധരൻ, പ്രീഷ്യൻസ്, ബി. പ്രദീപ്കുമാർ, എം. രാജീവ്, ബിനോയ് പുന്നൂസ്, പി.ജി. മഞ്ജു, എസ്. നീലിമ, ആൽവിൻ വർഗീസ് എന്നിവരാണ് നാലാമത്തെ ആഴ്ചയിലെ നറുക്കെടുപ്പിലൂടെ മാരുതി സെലറിയോ കാർ സ്വന്തമാക്കിയത്.
സമ്മാനപദ്ധതി വമ്പിച്ച വിജയമാക്കിത്തീർത്ത ഓരോ മലയാളിയെയും നന്ദിയോടെ സ്മരിക്കുന്നതായി കല്യാണ്‍ സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
വിജയികളുടെ വിശദവിവരങ്ങൾക്ക്: www.kalyansilks.com, https;//www.facebook.com/KalyanSilks. കൂടാതെ കല്യാണ്‍ സിൽക്സിന്റെ ഷോറൂമുകളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.