സ്വർണം ഇറക്കുമതി മൂന്നു മടങ്ങായി
സ്വർണം ഇറക്കുമതി മൂന്നു മടങ്ങായി
Monday, September 18, 2017 11:26 AM IST
ന്യൂഡൽഹി: രാജ്യത്തെ സ്വർണ ഇറക്കുമതി ഏപ്രിൽ - ഓഗസ്റ്റ് കാലയളവിൽ മൂന്നു മടങ്ങായി. കഴിഞ്ഞ വർഷം ഏപ്രിൽ - ഓഗസ്റ്റിൽ 508 കോടി ഡോളർ മുടക്കിയ സ്ഥാനത്ത് ഇത്തവണ 1,524 കോടി ഡോളർ (97,536 കോടി രൂപ) വേണ്ടിവന്നു. ഓഗസ്റ്റിൽ മാത്രം 188 കോടി ഡോളറിന്‍റെ ഇറക്കുമതി നടന്നു.

രാജ്യത്തിന്‍റെ വാണിജ്യകമ്മിയും കറന്‍റ് അക്കൗണ്ട് കമ്മി(സിഎഡി)യും വർധിപ്പിക്കുന്നതിൽ സ്വർണ ഇറക്കുമതി വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഏപ്രിൽ- ജൂൺ കാലയളവിൽ 1,430 കോടി ഡോളറായി. ഇതു രാജ്യത്തിന്‍റെ വാർഷിക മൊത്ത ഉത്പാദന(ജിഡിപി)ത്തിന്‍റെ 2.4 ശതമാനമാണ്. ഈ കമ്മി നികത്താൻ കഴിഞ്ഞത് രാജ്യത്തേക്കു വൻതോതിൽ മൂലധന പ്രവാഹം ഉണ്ടായതുകൊണ്ടു മാത്രമാണ്.

സ്വർണ ഇറക്കുമതിക്കു 10 ശതമാനം കസ്റ്റംസ് ഡ്യൂട്ടി ഉണ്ട്. ഇതും ഇന്‍റഗ്രേറ്റഡ് ജിഎസ്ടി മൂന്നു ശതമാനവും അടച്ചാലേ സ്വർണം ഇറക്കുമതി ചെയ്യാനാകൂ.


ഇതിനിടെ വ്യാപാര കരാറുകളിലെ വ്യവസ്ഥ ദുരുപയോഗിച്ച് ചില ഏഷ്യൻ രാജ്യങ്ങളിൽനിന്നു കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ സ്വർണം ഇറക്കുമതി ചെയ്തിട്ടുണ്ട്. ദക്ഷിണകൊറിയയിൽനിന്നുള്ള ഇറക്കുമതിക്ക് തന്മൂലം കർശന നിയന്ത്രണം ചുമത്തി. കൊറിയയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ പൊളിച്ചെഴുത്തിനും ഗവൺമെന്‍റ് ശ്രമിക്കുന്നുണ്ട്. ആസിയാൻ കരാറിന്‍റെ ചുവടുപിടിച്ച് മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്നു സ്വർണം ഇറക്കുമതി ചെയ്യാൻതുടങ്ങിയിരുന്നു. അതിനും നിയന്ത്രണം ഏർപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.