ആഗോളവിപണിയിലെ തളർച്ചയിൽ റബർ; ഉത്സവാരവം കഴിഞ്ഞപ്പോൾ കുരുമുളകിനും താഴ്ച
ആഗോളവിപണിയിലെ തളർച്ചയിൽ റബർ;  ഉത്സവാരവം കഴിഞ്ഞപ്പോൾ കുരുമുളകിനും താഴ്ച
Sunday, October 22, 2017 10:54 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

ആഗോള റബർവിപണിയിലെ തളർച്ച ഇന്ത്യൻ മാർക്കറ്റിനെയും പ്രതിസന്ധിയിലാക്കി. ആഭ്യന്തര ഡിമാൻഡ് മങ്ങിയതോടെ കുരുമുളകുവില താഴ്ന്നു. ഏലക്ക ഈ സീസണിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. സ്വർണവില താഴ്ന്നു.

റബർ

രാജ്യാന്തര റബർ അവധിവ്യാപാരത്തിൽ തളർച്ച കൂടുതൽ രൂക്ഷമായി. ടോക്കോമിൽ മൂന്നര മാസത്തെ താഴ്ന്ന റേഞ്ചിലേക്ക് റബർ സാങ്കേതിക പരീക്ഷണം നടത്തിയത് ചൈനീസ് മാർക്കറ്റിനെയും തളർത്തി. ടോക്കോമിൽ ജൂലൈക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ കിലോഗ്രാമിന് 193 യെന്നിലാണ് റബർ ഇപ്പോൾ. ചൈനയിലും റബർ രണ്ടര മാസത്തെ താഴ്ന്ന നിലവാരത്തിലാണ്. ഇത് തായ്‌ലൻഡ്, വിയറ്റ്നാം, ഇന്തോനേഷ്യൻ മാർക്കറ്റുകളിൽ ആശങ്ക പരത്തി.

സംസ്ഥാനത്ത് തുലാവർഷമാരംഭിച്ചതു മൂലം പല ഭാഗങ്ങളിലും റബർവെട്ട് ഭാഗികമായി തടസപ്പെട്ടു. രാത്രിമഴ പുലർച്ചെയുള്ള റബർ ടാപ്പിംഗ് മുടക്കിയത് ഷീറ്റ്, ലാറ്റക്സ് വരവു കുറച്ചു. പ്രതികൂല കാലാവസ്ഥ റബർവില ഉയർത്തുമെന്ന് ഉത്പാദകർ വിലയിരുത്തി. എന്നാൽ, കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വ്യവസായികൾ ചരക്കുസംഭരണം കുറച്ചു. 13,300 രൂപയിൽ വില്പനയ്ക്കു തുടക്കം കുറിച്ച നാലാം ഗ്രേഡ് റബർ വാരാന്ത്യം 12,900ലേക്ക് ഇടിഞ്ഞു. ദീപാവലി ആഘോഷങ്ങൾക്കു ശേഷം ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികൾ മുഖ്യവിപണികളിൽ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഡിമാൻഡ് ചുരുങ്ങിയതോടെ അഞ്ചാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 12,700 രൂപയായി.

വിദേശ റബർ ലഭ്യമായതിനാൽ ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര മാർക്കറ്റിനെ കാര്യമായി ആശ്രയിച്ചില്ല. രാജ്യാന്തര മാർക്കറ്റിൽ നാലാം ഗ്രേഡിന് തുല്യമായ റബറിന്‍റെ വില 10,700 രൂപയാണ്.

കുരുമുളക്

ഉത്സവദിനങ്ങൾ കഴിഞ്ഞതോടെ ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് അന്വേഷണങ്ങൾ നിലച്ചു. ദീപാവലി ഡിമാൻഡിൽ രണ്ടാഴ്ചയായി മികവു കാണിച്ച ഉത്പന്നം വാരത്തിന്‍റെ രണ്ടാം പകുതിയിൽ തളർന്നു. ഇടുക്കി, വയനാട് ജില്ലകളിൽനിന്ന് ടെർമിനൽ മാർക്കറ്റിലേക്കുള്ള ചരക്കുവരവ് കുറവാണ്. 45,500 രൂപ വരെ ഉയർന്ന ഗാർബിൾഡ് കുരുമുളക് വാരാന്ത്യം 45,100ലാണ്. പുതിയ കുരുമുളക് 41,600 രൂപ.


അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ ചരക്കിന് ടണ്ണിന് 7,200-7,450 ഡോളർ. യൂറോപ്യൻ ബയറർമാർ ബ്രസീൽ, ഇന്തോനേഷ്യൻ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പുതുവത്സരാഘോഷവേള വരെയുള്ള ഷിപ്മെന്‍റിനുള്ള കുരുമുളക് കച്ചവടങ്ങൾ രാജ്യാന്തര വിപണിയിൽ നടക്കുന്നുണ്ട്.

ഏലം

ഏലക്ക വിളവെടുപ്പ് പുരോഗമിച്ചതിനൊപ്പം ഉത്പാദകർ ലേലകേന്ദ്രങ്ങളിലേക്കെത്തി. പുതിയ ചരക്കുവരവ് ഉയർന്നു. ദീപാവലി ഡിമാൻഡിൽ വലുപ്പം കൂടിയ ഇനം ഏലക്ക കിലോഗ്രാമിന് 1289 രൂപ വരെ കയറി. എന്നാൽ, ഈ ആവേശം തുടർന്ന് നിലനിർത്താൻ ഏലത്തിനായില്ല. വാരാന്ത്യം മികച്ചയിനങ്ങളുടെ വില കിലോ 954 രൂപ വരെ ഇടിഞ്ഞു. ഈ സീസണിൽ ഏലത്തിനു രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്. സെപ്റ്റംബറിൽ മികച്ചയിനങ്ങൾ കിലോഗ്രാമിന് 1494 രൂപ വരെ ഉയർന്നിരുന്നു.

ജാതിക്ക

ഉയർന്ന അളവിൽ ശ്രീലങ്കൻ ജാതിക്കയുടെ ഇറക്കുമതി നടന്നതും ഇന്ത്യയിൽനിന്ന് കയറ്റുമതി നടത്തിയ ചരക്കിനു ഗുണമേന്മ കുറഞ്ഞുവെന്ന ആരോപണങ്ങളും കർഷകരിൽ ആശങ്ക പരത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജാതിക്ക, ജാതിപത്രി തുടങ്ങിയവയുടെ നിരക്ക് ഗണ്യമായി കുറഞ്ഞത് ഉത്പാദകരെ സാന്പത്തികമായി തളർത്തി.

സ്വർണം

ദീപാവലി വേളയിൽ രാജ്യത്തെ പ്രമുഖ ആഭരണകേന്ദ്രങ്ങളിലെ വില്പന മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞു. കഴിഞ്ഞവാരം സംസ്ഥാനത്ത് പവന് 200 രൂപ കുറഞ്ഞ് 22,360ൽനിന്ന് 22,160 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 1304 ഡോളറിൽനിന്ന് 1280ലേക്കു നീങ്ങി.

വെളിച്ചെണ്ണ

ഉത്സവദിനങ്ങൾ കഴിഞ്ഞതിനാൽ ഭക്ഷ്യയെണ്ണ വിപണികൾ ചാഞ്ചാടാൻ സാധ്യത. വെളിച്ചെണ്ണ വില സ്റ്റെഡിയായി നീങ്ങി. ദീപാവലി മുഹൂർത്തവ്യാപാരത്തിൽ കൊച്ചിയിൽ വെളിച്ചെണ്ണ 15,605 രൂപയിൽ ഇടപാടുകൾ നടന്നു. പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയുടെ ഉയർന്നവില വില്പനത്തോത് കുറച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.