നാളികേരം കുതിക്കുന്നു, ഗ്രാന്പൂ പ്രതിസന്ധിയിൽ‌
നാളികേരം കുതിക്കുന്നു, ഗ്രാന്പൂ പ്രതിസന്ധിയിൽ‌
Sunday, November 5, 2017 11:03 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: നാളികേര ക്ഷാമം വെളിച്ചെണ്ണ, കൊപ്ര വിലകളെയും പിണ്ണാക്കിനെയും പുതിയ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ച് ഉയർത്തി. പ്രതികൂല കാലാവസ്ഥ റബർ ടാപ്പിങ് തടസപ്പെടുത്തിയിട്ടും ഷീറ്റ് വില ഉയർന്നില്ല. ഗ്രാന്പൂ കർഷകർ ആശങ്കയിൽ. ഉയർന്ന അളവിൽ പുതിയ ഏലക്ക ലേലത്തിന് ഇറങ്ങി. കുരുമുളക് വീണ്ടും ചാഞ്ചാടി. സ്വർണ വില താഴ്ന്നു.

നാളികേരം

നാളികേരോത്പന്നങ്ങൾ റിക്കാർഡ് പ്രകടനം കാഴ്ച്ചവെച്ചു. മില്ലുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ കൊപ്ര ക്ഷാമം ബാധിക്കാതിരിക്കാൻ ഉയർന്ന വില വാഗ്ദാനം ചെയ്തും വ്യവസായികൾ കൊപ്ര സംഭരിക്കാനുള്ള ശ്രമത്തിലാണ്. മില്ലുകാർ കൊപ്ര വില 11,475-12,700 രൂപയിലേയ്ക്ക് ഉയർത്തിയിട്ടും വേണ്ടത്ര ചരക്ക് കണ്ടെത്താനായില്ല.

തമിഴ്നാട്ടിലെ വൻകിട മില്ലുകാർ കൊപ്ര സംഭരിക്കാൻ ദക്ഷിണേന്ത്യയിലെ പ്രമുഖ വിപണികളെ ആശ്രയിക്കുകയാണ്. ആന്ധ്ര, കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ള കൊപ്രയിൽ എണ്ണയുടെ അളവ് കുറവാണെങ്കിലും അവരും ഉയർന്ന വില തന്നെയാണ് ആവശ്യപ്പെടുന്നത്. കാങ്കയത്ത് കൊപ്ര 11,500 രൂപയിലും വെളിച്ചെണ്ണ 16,350 രൂപയിലാണ്. കൊച്ചിയിൽ എണ്ണ വില ക്വിന്‍റലിന് 500 രൂപ വർധിച്ച് 17,100 രൂപയായി. ചെറുകിട വിപണികളിൽ വെളിച്ചെണ്ണ കിലോ 190-240 രൂപയിലെത്തിയത് ഉപഭോക്താകളെ മറ്റ് പാചക എണ്ണകളിലേയ്ക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു.

ശബരിമല സീസണ്‍ മുന്നിൽ കണ്ട് പച്ചത്തേങ്ങ ശേഖരിക്കാൻ വ്യാപാരികൾ നീക്കം തുടങ്ങി. വ്യശ്ചികം അടുത്തതോടെ ബംബർ വിലക്കയറ്റം ഇക്കുറി നമ്മുടെ കർഷകർക്ക് ആകർഷകമായ വില ഉറപ്പ് വരുത്താൻ അവസരം ഒരുക്കും. വെളിച്ചെണ്ണയുടെ ഉയർന്ന വില വർഷാന്ത്യം വരെ തുടരുമെന്ന പ്രതീക്ഷയിലാണ് വിപണി. ഇതിനിടയിൽ ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ നിന്നും കൊപ്ര ഇറക്കുമതിക്ക് വ്യവസായികൾ നീക്കം നടത്തിയാൽ കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കാൻ ഇടയുണ്ട്.

റബർ

തുലാവർഷം റബർ കർഷകരെ തോട്ടങ്ങളിൽ നിന്ന് ഏതാണ്ട് പൂർണമായി പിൻതിരിപ്പിച്ചു. ഉത്പന്നത്തിന് നേരിട്ട കനത്ത വില തകർച്ച ഒട്ടുമിക്ക കർഷകരെയും റബർവെട്ടിൽനിന്ന് അകറ്റി. ടാപ്പിങ് സ്തംഭിച്ചിട്ടും ഷീറ്റ് ലാറ്റക്സ് വില ഉയർത്താൻ ടയർ കന്പനികൾ തയ്യാറായില്ല. നാലാം ഗ്രേഡ് റബർ വില 12,700 ൽ നിന്ന് 12,500 ലേയ്ക്ക് താഴ്ന്നെങ്കിലും വ്യാപാരാന്ത്യം 12,600 ലാണ്.

രാജ്യാന്തര മാർക്കറ്റിൽ ഇതേ ചരക്ക് 10,370 രൂപയിലാണ്. ഇറക്കുമതി ചെലവുകൾ കൂടി കണക്കിലെടുത്താൽ ടയർ വ്യവസായികൾ ഇറക്കുമതിക്ക് തന്നെയാണ് മുൻതുക്കം നൽകുന്നത്. കാർഷിക മേഖലകളിൽ നിന്നുള്ള ഷീറ്റ് വരവ് കുറഞ്ഞ അളവിലാണ്. അഞ്ചാം ഗ്രേഡ് റബറിന് 300 രൂപ കുറഞ്ഞ് 12,200 രൂപയായി. ലാറ്റക്സ് 7700 രൂപ. ടോക്കോമിൽ നാല് മാസത്തെ താഴ്ന്ന റേഞ്ചിലേക്ക് റബർ വില ഇടിഞ്ഞു.

ഗ്രാന്പൂ

ഗ്രാന്പൂ വിപണി പ്രതിസന്ധിയിലേക്ക്. വ്യാവസായിക ഡിമാൻഡ് കുറഞ്ഞതും ഇറക്കുമതി ശക്തിയാർജിച്ചതും ഗ്രാന്പൂ കർഷകരെ സമ്മർദത്തിലാക്കുന്നു. കിലോ 700 രൂപയിൽ ഏതാനും മാസങ്ങളായി ഇടപാടുകൾ നടന്നിരുന്ന ഉത്പന്നം തളർച്ചയിൽ അകപ്പെടുമെന്ന അവസ്ഥയിലാണ്. 2016-17 കാലയളവിൽ 1220 ടണ്‍ ഗ്രാന്പുവാണ് ഇന്ത്യയിൽ ഉൽപാദിപ്പിച്ചത്.


പ്രതികൂല കാലാവസ്ഥ മൂലം അടുത്ത സീസണിൽ ഉത്പാദനം കുറയുമെന്ന് സൂചന. രാജ്യത്തെ ഗ്രാന്പൂ ഇറക്കുമതി 17,000 ടണ്ണിന് മുകളിലാണ്. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഗ്രാന്പൂ മുഖ്യമായും വിളയുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ ഉത്പന്ന വില ടണ്ണിന് 10,000 ഡോളറിൽ നിന്ന് 7000 ലേക്ക് താഴ്ന്നത് ഇറക്കുമതിത്തോത് ഉയർത്തി. ആഫ്രിക്കൻ രാജ്യങ്ങൾ ഉയർന്ന അളവിൽ ഗ്രാന്പൂ വിൽപ്പനയ്ക്ക് ഇറക്കുന്നുണ്ട്. ഇന്തോനേഷ്യയിലും ശ്രീലങ്കയിലും ഗ്രാന്പൂ കൃഷി ചെയ്യുന്നുണ്ട്.

ഏലക്കാ

ക്രിസ്മസ്-ന്യൂഇയർ ആവശ്യങ്ങൾക്കുള്ള ഏലക്കാസംഭരിക്കാനുള്ള നീക്കത്തിലാണ് വ്യാപാര രംഗം. ലേല കേന്ദ്രങ്ങളിൽ വൻതോതിൽ ഏലക്കാ എത്തിയത് ഉത്പന്ന വിലയെ ബാധിച്ചു. തുടക്കത്തിൽ കിലോഗ്രാമിന് 1070 രൂപയിൽ കൈമാറിയ മികച്ചയിനം ഏലക്കാ പിന്നീട് 993 ലേക്ക് താഴ്ന്നു. ലേലത്തിനുള്ള ചരക്കുവരവ് ഒരു ലക്ഷം കിലോക്ക് മുകളിലെത്തിയതും വിലയിൽ സമ്മർദമുളവാക്കി. ആഭ്യന്തര വ്യാപാരികൾ വരും ആഴ്ചകളിൽ ഏലക്കായിൽ താൽപര്യം കാണിക്കാം. വിദേശ ഓർഡറുകൾ ലഭിച്ച കയറ്റുമതിക്കാർ പ്രതിവാരം 100 ടണ്ണിൽ അധികം ഏലക്കാ സംഭരിക്കുന്നുണ്ട്.

കുരുമുളക്

ഇന്ത്യയിൽ അടുത്ത സീസണിൽ കുരുമുളക് ഉത്പാദനം ഉയരുമെന്ന് ഇന്‍റർ നാഷണൽ പെപ്പർ കമ്മ്യൂണിറ്റി. നടപ്പ് സീസണിൽ 57,000 ടണ്‍ ഉത്പാദിപ്പിച്ച സ്ഥാനത്ത് അടുത്ത വർഷം വിളവ് 64,000 ടണ്ണാവുമെന്നാണ് ഐ പി സി വിലയിരുത്തുന്നത്. മികച്ച കാലാവസ്ഥയാവും ഉത്പാദനം വർധിപ്പിക്കുക. ഇന്ത്യയുടെ കുരുമുളക് കയറ്റുമതിയിലും ഇറക്കുമതിയിലും വർധന പ്രതീക്ഷിക്കുന്നു.

2018 ൽ കയറ്റുമതി 21,000 ടണ്ണായും ഇറക്കുമതി 18,000 ടണ്ണായും ഉയരുമെന്ന് ഐ പി സി. ആഗോള തലത്തിൽ കുരുമുളക് ഉത്പാദനം അടുത്ത വർഷം മൂന്ന് ശതമാനം കുറയാൻ ഇടയുണ്ട്. വൻതോതിലെ ഇറക്കുമതി മൂലം പിന്നിട്ടവാരത്തിലും ഉൽപ്പന്ന വില താഴ്ന്നു. അന്തർസംസ്ഥാന ഡിമാണ്ട് മങ്ങിയത് കുരുമുളകിനെ ബാധിച്ചു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 44,000 രൂപയിലാണ്. അന്താരാഷ്്‌ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 7050-7350 ഡോളർ.

സ്വർണം

കേരളത്തിൽ സ്വർണ വില കുറഞ്ഞു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 22,000 രൂപയിൽ നിന്ന് 21,920 രൂപയായി. രാജ്യാന്തര സ്വർണ വില കുറഞ്ഞത് ഇന്ത്യൻ മാർക്കറ്റിനെ തളർത്തി.
രൂപയുടെ വിനിമയ നിരക്ക് 64.54 ലേക്ക് മെച്ചപ്പെട്ടത് ഇറക്കുമതി ചെലവ് കുറച്ചു. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 1274 ഡോളറിൽനിന്ന് 1269 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.